Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൈപിടിക്കാം,...

കൈപിടിക്കാം, ബ്രഹ്മപുത്രനെയും കുടുംബത്തെയും

text_fields
bookmark_border
ചിത്രം കൊല്ലം: ബ്രഹ്മപുത്രൻ ഒന്ന് വീണപ്പോൾ ഒപ്പം വീണുപോയതാണ് ആ ഏഴംഗ കുടുംബം. തങ്ങളുടെ നട്ടെല്ലായയാൾ ജീവന് വേണ്ടി ആശുപത്രിക്കിടക്കയിൽ പൊരുതുമ്പോൾ ആ പോരാട്ടത്തിന് തുണയൊരുക്കാനുള്ള സാമ്പത്തിക ശേഷിയില്ലാതെ കണ്ണീർപൊഴിക്കുകയാണവർ. പുതുവത്സരദിനത്തിൽ നീണ്ടകരയിൽ വച്ച് ലോറിയിൽ നിന്ന് വീണ് തലക്ക് ഗുരുതരപരിക്കേറ്റ് അബോധാവസ്ഥയിലായ ഡ്രൈവർ നീരാവിൽ മേലൂക്ക് കിഴക്കതിൽ ബ്രഹ്മപുത്രന്‍റെ(50) കുടുംബമാണ് വീഴ്ചയിൽ നിന്ന് കരകയറാൻ കൈത്താങ്ങ് തേടുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബ്രഹ്മപുത്രനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ഇപ്പോഴും ബോധം വീണ്ടെടുത്തിട്ടില്ല. വെന്‍റിലേറ്റർ സഹായത്തിൽ കഴിയുന്ന ബ്രഹ്മപുത്രനെ ജീവിതത്തിലേക്ക് തിരിച്ചുപിടിക്കാൻ ഇനിയും ലക്ഷങ്ങൾ ചെലവാക്കിയുള്ള തുടർചികിത്സ വേണം. സ്വകാര്യ ആശുപത്രിയിലെ ചെലവ് താങ്ങാനാകാതെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ കുടുംബം ആലോചിക്കുമ്പോഴും ഇതുവരെയുള്ള ബിൽ അടച്ചുതീർക്കുന്നത് എങ്ങനെ എന്ന ചോദ്യം ബാക്കി. 15 ലക്ഷം രൂപക്ക് മുകളിലെത്തിയ ഈ ബിൽ അടക്കാനുള്ള നിർവാഹമില്ലാതെ നിസഹായരായി നിൽക്കുകയാണ് കുടുംബം. നാട്ടിലെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായ ബ്രഹ്മപുത്രന് വേണ്ടി നാട്ടുകാരും സുഹൃത്തുക്കളും സഹായിച്ചാണ് ഒരു മാസത്തിലധികമായുള്ള ചെലവുകൾ കുറച്ചെങ്കിലും കഴിഞ്ഞുപോയത്. വയോധികരായ മാതാപിതാക്കളും ഭാര്യയും പ്ലസ്വണ്ണിലും എട്ടിലും പഠിക്കുന്ന മക്കളും വിധവയായ സഹോദരിയും ഉൾപ്പെടുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമായ ബ്രഹ്മപുത്രന്‍റെ ചികിത്സ ചെലവുകൾക്ക് സുമനസുകളുടെ സഹായം തേടുകമാത്രമാണ് ഇപ്പോഴുള്ള ഏക വഴി. ബ്രഹ്മപുത്രന്‍റെയും ഭാര്യയുടേയും പേരിൽ ഫെഡറൽ ബാങ്ക് തൃക്കടവൂർ ശാഖയിലെ അക്കൗണ്ട്: 17610100024220. ഐ.എഫ്.എസ്.സി കോഡ്: FDRL0001761. ഗൂഗിൾ പേ: 9567157337.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story