Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:32 AM IST Updated On
date_range 13 Feb 2022 5:32 AM ISTവനിത ഇൻസ്പെക്ടറുടെ വീട്ടിൽ വിജിലൻസ് പരിശോധന
text_fieldsbookmark_border
നാഗർകോവിൽ: ഓൾ വുമൺ പൊലീസ് സ്റ്റേഷനിലെ വനിത ഇൻസ്പെക്ടർ കൺമണിയുടെ വീട്ടിലും സുഹൃത്ത് അമുതയുടെ വീട്ടിലും ശനിയാഴ്ച പുലർച്ച വിജിലൻസ് ഡി.എസ്.പി പീറ്റർ പാലിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ ബെഞ്ചമിൻ, രമ എന്നിവർ പരിശോധന നടത്തി. ഇൻസ്പെക്ടർ കൺമണിയുടെ വീട്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപയുടെ നോട്ടുകൾ, ഒന്നേകാൽ കോടി രൂപയുടെ ബാങ്ക് നിക്ഷേപ രേഖകൾ, വിവിധ ആൾക്കാരുടെ ഒപ്പ് മാത്രം ഉള്ള മുദ്ര പേപ്പറുകൾ, ഒരു മുറി നിറയെ സമ്മാനമായി ലഭിച്ച സാധനങ്ങൾ, കെട്ടുകണക്കിന് മാസ്ക്, സാനിറ്റൈസർ എന്നിവയും കണ്ടെടുത്തു. ഇവരുടെ ഭർത്താവ് സേവ്യർ പാണ്ഡ്യൻ സർക്കാർ അഭിഭാഷകനാണ്. ഇവർക്കെതിരെ പൊതുസമൂഹത്തിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story