Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശാപമോക്ഷം കാത്ത് ...

ശാപമോക്ഷം കാത്ത് മാറനല്ലൂര്‍ സർക്കാർ ആയുര്‍വേദ ആശുപത്രി

text_fields
bookmark_border
കാട്ടാക്കട: . വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനമാരംഭിച്ച പഴയ കെട്ടിടത്തില്‍ തന്നെയാണ് ഇപ്പോഴും ആശുപത്രിയുടെ പ്രവര്‍ത്തനം. മഴക്കാലത്തുണ്ടാകുന്ന ചോര്‍ച്ചയെ തുടര്‍ന്ന് ആശുപത്രിയുടെ മേല്‍ക്കൂര ഷീറ്റ് പാകിയതല്ലാതെ മറ്റൊരു ആധുനികവത്കരണവും ഇവിടെ നടപ്പിലാക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മാറിവരുന്ന ഭരണസമിതികള്‍ ആയുര്‍വേദ ആശുപത്രിയില്‍ സൗകര്യങ്ങളൊരുക്കുമെന്ന് പ്രഖ്യാപിക്കുമെങ്കിലും അധികൃതരാരും ഇവിടെ തിരിഞ്ഞുപോലും നോക്കാറില്ലത്രെ. തുടങ്ങിയ കാലത്തുണ്ടായിരുന്ന ഒരു ഡോക്ടറും രണ്ട് ജീവനക്കാരും മാത്രമാണ് ഇപ്പോഴുമുള്ളത്. ദിവസേന നൂറ് കണക്കിന് പേരാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. ഉച്ചവരെ മാത്രമാണ് ഡോക്ടറുള്ളത്. പലപ്പോഴും രോഗികളുടെ തിരക്ക് കാരണം അടുത്ത ദിവസങ്ങളിലായിരിക്കും ഡോക്ടറെ കാണാനാകുക. എട്ട് വര്‍ഷം മുമ്പ് മാറനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ നിലവില്‍ വന്നത് ആയുര്‍വേദ ആശുപത്രിയോട് ചേര്‍ന്ന് കിടക്കുന്ന ക്വാര്‍ട്ടേഴ്സിലായിരുന്നു. അന്ന് പൊലീസ് പിടിച്ചെടുത്തിരുന്ന വാഹനങ്ങള്‍ ഇപ്പോഴും ആയുര്‍വേദ ആശുപത്രിവളപ്പില്‍ തന്നെ കിടക്കുന്നു. ആശുപത്രിവളപ്പില്‍ വാഹനങ്ങള്‍ കൂടിക്കിടക്കുന്നത് മൂലം ആശുപത്രിയിലെത്തുന്ന രോഗികളുടെ വാഹനങ്ങള്‍ ഇപ്പോള്‍ പാതയോരത്താണ് പാര്‍ക്ക് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ പഞ്ചായത്തിനെ അറിയിച്ചെങ്കിലും ഒരു നടപടികളുമുണ്ടാകുന്നില്ല. ദിവസേന ഇവിടെ എത്തുന്നവര്‍ക്ക് ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി മടങ്ങാന്‍ മാത്രമേ ഇപ്പോള്‍ സാധിക്കുന്നുള്ളൂ. എന്നാല്‍ ഇതേ കാലയളവില്‍ പ്രവര്‍ത്തനമാരംഭിച്ച മറ്റ് പഞ്ചായത്തുകളിലെ ആയുര്‍വേദ ആശുപത്രികളില്‍ കിടത്തിചികിത്സ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ നിലവില്‍ വന്നെങ്കിലും മാറനല്ലൂര്‍ ആയുര്‍വേദ ആശുപത്രി പഴയപടിയില്‍ തന്നെ നില്‍ക്കുന്നു. ktda- maranalloorayurvedahospital ചിത്രം-മുഖം മിനുക്കുന്നതും കാത്ത് കിടക്കുന്ന മാറനല്ലൂര്‍ ആയുര്‍വേദ ആശുപത്രി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story