Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമരംകൊള്ള: സാജനെതിരെ...

മരംകൊള്ള: സാജനെതിരെ നടപടിക്ക് സംസ്ഥാനം കേന്ദ്രാനുമതി തേടുന്നു

text_fields
bookmark_border
തിരുവനന്തപുരം: മുട്ടിൽ മരംകൊള്ളയിൽ ആരോപണം നേരിടുന്ന സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എൻ.ടി. സാജനെതിരായ സസ്പെൻഷൻ ശിപാർശയിൽ സംസ്ഥാനം കേന്ദ്രാനുമതി തേടുന്നു. അന്വേഷണ റിപ്പോർട്ട് അവ്യക്തമാണെന്നും കൂടുതൽ വിശദീകരണങ്ങൾ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട് മടക്കിയതിന് പിന്നാലെയാണ് ഇപ്പോൾ കേന്ദ്രാനുമതി തേടുന്നത്. അതേസമയം, നടപടി ഉടൻ ഉണ്ടാകുമെന്ന് നിയമസഭയിലടക്കം വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുമായി അടുപ്പം പുലർത്തുന്ന ഉദ്യോഗസ്ഥനെതിരെ നടപടി എളുപ്പമാവില്ലെന്ന വാദം ശക്തമായിട്ടുണ്ട്. െഎ.എഫ്.എസ് കേഡറിലെ ഉദ്യോഗസ്ഥനെതിരെ നടപടിയിൽ കേന്ദ്ര സർക്കാർ അനുമതി കൂടി വേണമെന്നാണ് വിശദീകരണം. അതിൻെറ അടിസ്ഥാനത്തിൽ റിപ്പോർട്ട് ഇപ്പോൾ സെക്രേട്ടറിയറ്റ് ജി.െഎ.ഡിയിലെ ഒാൾ ഇന്ത്യ സർവിസ് (സി) വിഭാഗത്തിലാണ്. മരംമുറി അന്വേഷണം വഴിതെറ്റിക്കാൻ സാജൻ ഇടപെെട്ടന്നും മുറിച്ച മരങ്ങൾ പിടിച്ചെടുത്ത മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കേസിൽ കുടുക്കാൻ ശ്രമിച്ചതായുമാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. മരംകടത്തിനുശേഷം ഇൻസ്പെക്ഷൻ ആൻഡ് ഇവാേല്വഷൻ വിങ്ങിൻെറ താൽക്കാലിക ചുമതലയിരുന്നപ്പോഴാണ് മേപ്പാടി റേഞ്ച് ഓഫിസർക്കെതിരെ സാജൻ റിപ്പോർട്ട് നൽകിയത്. വയനാട്, മണിക്കുന്ന് മലയിലെ നിക്ഷിപ്ത വനഭൂമിയിൽനിന്ന് ഭൂവുടമ ഏഴ് ഈട്ടിമരം മുറിച്ചുകടത്തിയെന്നും അതിന് റേഞ്ച് ഓഫിസർ ഒത്താശ ചെയ്തു എന്നുമായിരുന്നു റിപ്പോർട്ട്. ഇത് വ്യാജമാണെന്നും ഉടമയുടേത് പട്ടയഭൂമിയാണെന്നും ഉത്തരമേഖലാ ചീഫ് കൺസർവേറ്റർ ഡി.കെ. വിനോദ് കുമാർ നടത്തിയ പരിശോധനയിൽ ബോധ്യമായി. മുട്ടിൽ മരംകൊള്ള തടഞ്ഞതിൻെറ വൈരാഗ്യത്തിൽ പ്രതികളുമായി ഒത്തുകളിച്ചാണ് റിപ്പോർട്ട് തയാറാക്കിയതെന്നും വിേനാദ് കുമാർ റിപ്പോർട്ട് ചെയ്തു. ഇതിന്മേലാണ് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ വീണ്ടും അന്വേഷണം നടത്തിയത്. വിനോദ് കുമാറിൻെറ കണ്ടെത്തലുകൾ ശരിവെക്കുന്നതാണ് രാജേഷ് രവീന്ദ്രൻെറ റിപ്പോർട്ടും. അതിൻെറ അടിസ്ഥാനത്തിലാണ് സസ്പെൻഷന് ശിപാർശ ചെയ്തത്. ഫയൽ ജൂൈല 12ന് വനംമന്ത്രിക്ക് നൽകി. ചീഫ് സെക്രട്ടറിയും ശിപാർശ ശരിെവച്ചു. 20ന് ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയെങ്കിലും കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് വനംമന്ത്രിക്ക് തിരിച്ചുനൽകി. അതാണ് ഇപ്പോൾ എ.െഎ.എസ് സെക്ഷനിൽ നടപടി കാത്തിരിക്കുന്നത്. -എ. സക്കീർ ഹുസൈൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story