Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2021 5:29 AM IST Updated On
date_range 1 Jun 2021 5:29 AM ISTപി.എസ്.സിക്ക് വിട്ട നിയമനങ്ങളിൽ കരാർ, താൽക്കാലിക നിയമനങ്ങൾ നടത്തരുത്
text_fieldsbookmark_border
-യുവജനക്ഷേമ യുവജനകാര്യ സമിതിയുടെ റിപ്പോർട്ട് നിയമസഭയിൽ -ഒഴിവുകൾ മുൻകൂട്ടി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം തിരുവനന്തപുരം: വിവിധ വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും പി.എസ്.സിക്ക് വിട്ട തസ്തികകളിൽ കരാർ, താൽക്കാലിക നിയമനങ്ങൾ നടത്തരുതെന്ന് യുവജനക്ഷേമ യുവജനകാര്യ സമിതി സർക്കാറിനോട് നിർദേശിച്ചു. 154 ഓളം ഉദ്യോഗാർഥികളുടെ പരാതികളിൽ നടത്തിയ അന്വേഷണത്തിലാണ് ടി.വി. രാജേഷ് അധ്യക്ഷനായ സമിതിയുടെ നിർദേശം. ഇതുസംബന്ധിച്ച റിപ്പോർട്ട് തിങ്കളാഴ്ച നിയമസഭയിൽ െവച്ചു. നിയമനം പി.എസ്.സിക്ക് കൈമാറിയ സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ (കമ്പനി, ബോർഡ്, കോർപറേഷൻ) താൽക്കാലിക നിയമനം ആവശ്യമായി വന്നാൽ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത സാഹചര്യത്തിൽ മാത്രം എംപ്ലോയ്മൻെറ് എക്സ്ചേഞ്ച് മുഖേന മാത്രം നിയമനം നടത്തണം. നിയമനം പി.എസ്.സിക്ക് കൈമാറാത്ത സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലും താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മൻെറ് എക്സ്ചേഞ്ച് മുഖേന മാത്രമേ നടത്താവൂയെന്നും റിപ്പോർട്ടിലുണ്ട്. ചില തസ്തികകളിലേക്ക് പി.എസ്.സി പരീക്ഷ നടത്തി ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് രണ്ടുവർഷത്തിന് ശേഷവും മെയിൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് സമിതി കണ്ടെത്തി. ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ വൈകാതെ മെയിൻ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് സമിതി ശിപാർശ ചെയ്തു. കെ.എസ്.ആർ.ടി.സിയിൽ വർക്ക് അസിസ്റ്റൻറ്/ മെക്കാനിക്ക് ഗ്രേഡ് -II തസ്തികയിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് 2017 ആഗസ്റ്റ് 18ന് നിയമന ശിപാർശ നൽകിയെങ്കിലും നിയമനം ലഭിച്ചിട്ടില്ല. ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചിട്ടും ഗതാഗതവകുപ്പ് നിയമനം നൽകുന്നില്ലെന്നത് ഖേദകരമാണെന്നും റിപ്പോർട്ടിലുണ്ട്. അതത് സ്ഥാപനങ്ങളിൽ ഒരുവർഷം വിരമിക്കൽ മുഖേനയുണ്ടാകുന്ന ഒഴിവുകൾ മുൻകൂട്ടി പ്രതീക്ഷിത ഒഴിവുകളായി പി.എസ്.സിയെ അറിയിക്കണമെന്ന സർക്കാർ ഉത്തരവുണ്ടെങ്കിലും മിക്ക നിയമന അധികാരികളും ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് സമിതി കണ്ടെത്തി. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ കർശന ശിക്ഷാനടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന് സമിതി ശിപാർശ ചെയ്തു. box മറ്റ് ശിപാർശകളും നിർദേശങ്ങളും * യൂനിഫോം തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുവർഷമാണ്. എന്നാൽ, പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തിൽ നിലവിലുള്ള റാങ്ക് ലിസ്റ്റിന് കാലാവധിയുണ്ടാകണമെന്ന അഭിപ്രായം സാധ്യമെങ്കിൽ പരിഗണിക്കണം. *നിയമനം പി.എസ്.സിക്ക് വിടുന്നതിന് സ്പെഷൽ റൂൾ രൂപവത്കരിക്കുന്നത്/ ഭേദഗതി വരുത്തുന്നതിന് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലാത്ത വിവിധ വകുപ്പുകൾ/ പൊതുമേഖല സ്ഥാപനങ്ങൾ സത്വര നടപടികൾ സ്വീകരിക്കണം. *പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് നിയമനം ആവശ്യമില്ലെങ്കിൽ റിലിൻക്വിഷ് ചെയ്യാൻ നോട്ടറിയുടെ സാക്ഷ്യപത്രം ഹാജരാക്കണമെന്ന കടുത്ത വ്യവസ്ഥ പി.എസ്.സി റദ്ദാക്കണം. പകരം ഗസറ്റഡ് ഉദ്യോഗസ്ഥൻെറ സാക്ഷ്യപത്രം ഹാജരാക്കണമെന്ന മുൻ വ്യവസ്ഥ പുനഃസ്ഥാപിക്കുകയോ അല്ലെങ്കിൽ ഉദ്യോഗാർഥിക്ക് സ്വന്തം പ്രൊഫൈൽ വഴി സ്വയം ലിസ്റ്റിൽനിന്ന് ഒഴിവാകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുകയോ ചെയ്യുക. *എൻ.ജെ.ഡി ഒഴിവുകൾ യഥാസമയം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് തലവന്മാർ അലംഭാവം കാണിക്കരുത്. * ഹൈസ്കൂളുകളിൽ ഐ.ടി പഠിപ്പിക്കുന്നത് കരാറുകാരാണ്. എച്ച്.എസ്.എ ഐ.ടി തസ്തികയിൽ സ്ഥിരനിയമനം നടത്തുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണം. * സർക്കാർ ആശുപത്രികളിൽ ഫാർമസിസ്റ്റ് ഗ്രേഡ് II തസ്തികയിൽ നിലവിലുള്ള ഒഴിവുകൾ എത്രയും വേഗം നികത്തണം. *ആർദ്രം പദ്ധതിയുടെ ഭാഗമായി ഡോക്ടർ-നഴ്സ് തസ്തിക സൃഷ്ടിക്കുന്നതിനൊപ്പം തന്നെ ഫാർമസിസ്റ്റ് തസ്തികയും സൃഷ്ടിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story