Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 5:32 AM IST Updated On
date_range 9 Feb 2021 5:32 AM ISTസി.പി.എമ്മും ബി.ജെ.പിയും ക്ഷേത്രങ്ങളെ തകർക്കാൻ ശ്രമിക്കുന്നു -ശരത്ചന്ദ്ര പ്രസാദ്
text_fieldsbookmark_border
തിരുവനന്തപുരം: ഭരണം ഉപയോഗിച്ച് സി.പി.എമ്മും കുപ്രചാരണങ്ങൾ നടത്തി ബി.ജെ.പിയും ദേവസ്വം ബോർഡിനെയും ക്ഷേത്രങ്ങളെയും ആചാരങ്ങളെയും തകർക്കാൻ ശ്രമിക്കുന്നെന്ന് കെ.പി.സി.സി വൈസ്പ്രസിഡൻറും തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് ഫ്രണ്ട് രക്ഷാധികാരിയുമായ അഡ്വ. ടി. ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചു. ബി.ജെ.പി അധികാരത്തിൽ വന്നാൽ ദേവസ്വം ബോർഡിനെ പിരിച്ചുവിട്ട് ഭക്തജനങ്ങളെ ഏൽപ്പിക്കുമെന്ന കെ. സുരേന്ദ്രൻെറ പ്രസ്താവന വസ്തുതകൾ വിലയിരുത്താതെയാണ്. 1252 ക്ഷേത്രങ്ങളുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സ്വയം പര്യാപ്തമായ ക്ഷേത്രങ്ങൾ 58 എണ്ണം മാത്രമാണ്. ഈ സ്വയംപര്യാപ്തമായ ക്ഷേത്രങ്ങളിലെ വരുമാനംകൊണ്ടാണ് ബാക്കിയുള്ള 1200 ൽപരം ക്ഷേത്രങ്ങളിൽ അന്തിത്തിരി കത്തിക്കുന്നതും ക്ഷേത്രങ്ങളിലെ നിത്യനിദാനച്ചടങ്ങുകൾ നടത്തുന്നതും. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ 408 ക്ഷേത്രങ്ങളിൽ സ്വയം പര്യാപ്തമായത് ആെറണ്ണം മാത്രമാണ്. ഇവിടെ 2500 ജീവനക്കാരും 1500 പെൻഷൻകാരുമാണുള്ളത്. 400 ക്ഷേത്രങ്ങൾ നിലനിൽക്കുന്നത് സ്വയംപര്യാപ്തമായ ക്ഷേത്രങ്ങൾ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story