Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:29 AM IST Updated On
date_range 8 Jan 2021 5:29 AM ISTബി.ജെ.പി മുന്നേറ്റം സൂക്ഷ്മമായി പരിശോധിക്കാൻ സി.പി.െഎ
text_fieldsbookmark_border
സ്വന്തം ലേഖകൻ തിരുവനന്തപുരം: തേദ്ദശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ചില മേഖലകളിൽ ബി.ജെ.പി നടത്തിയ മുന്നേറ്റം സൂക്ഷ്മമായി പരിശോധിക്കാൻ വ്യാഴാഴ്ച ചേർന്ന സി.പി.െഎ നിർവാഹക സമിതി തീരുമാനിച്ചു. 2019ലെ പാർലമൻെറ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പിയുടെ വളർച്ച ഭൂരിഭാഗം ജില്ലകളിലും നിശ്ചലമോ പിന്നോട്ട് പോകുകയോ ചെയ്തു. തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ രണ്ട് മുനിസിപ്പാലിറ്റികൾ, കൊല്ലത്തെ ചില പ്രദേശങ്ങൾ, എന്നിവിടങ്ങളിലാണ് ബി.ജെ.പിക്ക് ചെറിയ തോതിൽ മുന്നേറ്റമുണ്ടായത്. തൃശൂരിൽ വോട്ട് ശതമാനത്തിൽ മുന്നേറ്റമുണ്ടായി. തിരുവനന്തപുരം കോർപറേഷനിൽ സ്ഥിതി മെച്ചപ്പെടുത്താൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല. ആറ്റിങ്ങൽ, വർക്കല മുനിസിപ്പാലിറ്റികളിലെ വളർച്ച തലസ്ഥാന ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ ലഭിച്ചില്ല. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഭരണം നിലനിർത്താൻ കഴിഞ്ഞ ബി.ജെ.പിക്ക് ഗ്രാമപ്രദേശങ്ങളിൽ മികവ് പുലർത്താനായില്ല. പന്തളത്ത് എൽ.ഡി.എഫിനുണ്ടായ തിരിച്ചടിയുടെ കാരണങ്ങളും വോട്ട് ചോർന്നിട്ടുണ്ടോ എന്നും പരിശോധിക്കും. യു.ഡി.എഫ് അവിടെ ചിത്രത്തിലില്ലായിരുന്നെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ചെങ്ങന്നൂരിലെ പരാജയത്തിൽ എൽ.ഡി.എഫിന് ലഭിച്ച വോട്ട് ശതമാനം കൂടി പരിശോധിക്കണം. അതിൽ വലിയ ഇടിവുണ്ടായെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ബി.ജെ.പിയുടെ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചവർക്ക് കഴിഞ്ഞ പാർലമൻെറ് തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് കിട്ടിയിെല്ലന്നും ചൂണ്ടിക്കാട്ടി. അതേസമയം ബി.ജെ.പിയുടെ കടന്നുകയറ്റം വെല്ലുവിളിയാണെന്നും സി.പി.െഎയും സി.പി.എമ്മും അക്കാര്യം ഗൗരവമായി കാണണമെന്നും ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടു. യു.ഡി.എഫിന് തിരിച്ചടി കിട്ടിയ പ്രദേശങ്ങളിൽ ബി.ജെ.പിക്കാണ് മുന്നേറ്റം. യു.ഡി.എഫ്-എൽ.ഡി.എഫ് വോട്ട് ശതമാന വ്യത്യാസത്തിൽ വലിയ ഏറ്റക്കുറച്ചിലില്ലെന്നിരിക്കെ, ബി.ജെ.പി വോട്ടിലെ വർധന പുതിയ വോട്ടർമാരുടെ മനസ്സ് വ്യക്തമാക്കുന്നതാണ്. പരമ്പരാഗത വ്യവസായ മേഖലയുടെ തകർച്ചയും തൊഴിലാളി കുടുംബങ്ങളുടെ ദുരവസ്ഥയും എൽ.ഡി.എഫിൻെറ വോട്ടിനെയും ബാധിച്ചു. കൊല്ലം ഇതിന് ഉദാഹരണമാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. സി.പി.െഎ സ്ഥാനാർഥികളുടെ പരാജയം ജില്ല തലങ്ങളിലും പ്രാദേശികമായും പരിശോധിക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story