Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2020 5:29 AM IST Updated On
date_range 4 Nov 2020 5:29 AM ISTവിവാഹത്തിനുവേണ്ടിയുള്ള മതംമാറ്റം നിരോധിക്കാൻ കർണാടക
text_fieldsbookmark_border
ബംഗളൂരു: വിവാഹത്തിനുവേണ്ടി മതംമാറ്റം നടത്തുന്നത് തടയുന്നതിനുള്ള നിയമം നടപ്പാക്കാനുള്ള നീക്കവുമായി കർണാടക. ഇതിനായി കർണാടകയിൽ പ്രത്യേക നിയമനിർമാണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. വിവാഹത്തിനുവേണ്ടി മതം മാറുന്നത് നിയമവിരുദ്ധമാണെന്ന അലഹബാദ് ഹൈകോടതിയുടെ ഉത്തരവ് വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇതിനായി പ്രത്യേക നിയമനിർമാണത്തിന് കർണാടക ശ്രമിക്കുന്നത്. ഉത്തര്‍പ്രദേശില്‍ പുതുതായി വിവാഹിതരായ ദമ്പതികള്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടായിരുന്നു അലഹബാദ് ഹൈകോടതി വിവാഹത്തിനുവേണ്ടിയുള്ള മതപരിവര്‍ത്തനത്തിന് നിയമസാധുതയില്ലെന്ന് വ്യക്തമാക്കിയത്. നേരത്തേ ബി.ജെ.പി. ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും 'ലവ് ജിഹാദെന്ന്' ആരോപിച്ച് മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാറുകള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അറിഞ്ഞ ശേഷം കര്‍ണാടകത്തിലും നിയമം കൊണ്ടുവരാനാണ് ശ്രമമെന്നും തീരദേശ ജില്ലകളില്‍ അടുത്തിടെ നടന്ന മതപരിവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്നും മന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. വിവാഹത്തിനു വേണ്ടി മതപരിവര്‍ത്തനം നടത്തുന്നത് തടയുന്ന നിയമം കൊണ്ടുവരുമെന്ന് ടൂറിസം മന്ത്രിയും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയുമായ സി.ടി. രവിയും ട്വിറ്ററിലൂടെ അറിയിച്ചു. സംസ്ഥാനത്തെ സ്ത്രീകളുടെ അന്തസ്സ് ഇല്ലാതാക്കുമ്പോള്‍ സര്‍ക്കാര്‍ മൗനം പാലിക്കില്ലെന്നും മതപരിവർത്തനത്തിലേർപ്പെടുന്ന ആരായാലും കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും സി.ടി. രവി പറഞ്ഞു. -ജിനു നാരായണൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story