Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇടയ്ക്കോട് മുസ്ലിം...

ഇടയ്ക്കോട് മുസ്ലിം ജമാഅത്ത്മസ്ജിദ് ഉദ്ഘാടന സപ്ലിമെൻറ്

text_fields
bookmark_border
ഇടയ്ക്കോട് മുസ്ലിം ജമാഅത്ത്മസ്ജിദ് ഉദ്ഘാടന സപ്ലിമൻെറ് ഇടയ്ക്കോട് മുസ്ലിം ജമാത്ത് പുനർനിർമിച്ച പള്ളി ഉദ്ഘാടനം നാളെ തിരുവനന്തപുരം ജില്ലയിലെ പുരാതന മഹല്ലുകളിൽ ഒന്നായ ഇടയ്ക്കോട് മുസ്ലിം ജമാഅത്തിൻെറ നവീകരിച്ച മസ്ജിദിൻെറ ഉദ്ഘാടനം നവംബർ ഒന്നിന് വൈകീട്ട് നാലിന് നടക്കും. ഇ:അ. ബഹുമാനപ്പെട്ട മന്നാനിയ്യ ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രിൻസിപ്പൽ ശൈഖുനാ കെ.പി. അബൂബക്കർ ഹസ്രത്താണ് ഉദ്ഘാടകൻ. കൃത്യമായ കോവിഡ് േപ്രാട്ടോകോൾ നിർദേശങ്ങൾക്കനുസരിച്ച് നടക്കുന്ന ചടങ്ങിൽ മത-സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. ഈ നാടിൻെറ ആത്മീയ സാംസ്കാരിക പുരോഗതിയിൽ പ്രകാശം പരത്തിയ ഈ മഹല്ലിൽ പുനർനിർമിച്ച മസ്ജിദ് ആരാധനക്കായി തുറന്നുകൊടുക്കുമ്പോൾ അത് ഈ നാട്ടുകാർക്കും ജമാഅത്ത് പരിപാലകർക്കും ആത്മനിർവൃതിയുടെ നിമിഷങ്ങളാണ് നൽകുന്നത്. മസ്ജിദിൻെറ ഇന്നലെകൾ ഒന്നര നൂറ്റാണ്ടിൻെറ കഥ പറയാനുണ്ട് ഫൈളുൽ ഇലാഹിയ മുസ്ലിം ജമാഅത്തിന്. കർഷകരും സാധാരണക്കാരുമായ ജനതയുടെ ആത്മീയവും ഭൗതികവുമായ ജീവിതത്തിൻെറ കുതിപ്പും കിതപ്പും അടയാളപ്പെടുത്തിയാണ് ഈ മഹല്ല് സംവിധാനം കാലത്തിൻെറ മുന്നിൽ നടന്നത്. നിത്യജീവിതത്തിന് വകയുണ്ടാക്കാൻ പാടത്തും പറമ്പത്തും പണിയെടുത്ത് ജീവിച്ചുപോയ ഒരു ജനതയുടെ വിയർപ്പിൻെറ ഗന്ധവും കൂടിയുണ്ട് ഈ മഹല്ല് കൂട്ടായ്മക്ക്. പിന്നീട് എണ്ണപ്പാടങ്ങളിൽനിന്ന് വീശിയെത്തിയ അനുഗ്രഹത്തിൻെറ കാറ്റ് നമ്മുടെ മഹല്ലിൻെറ പുരോഗതിയിൽ വലിയ മാറ്റത്തിന് കാരണമായി എന്നതും പ്രത്യേകം സ്മരണീയമാണ്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ നഗരസഭയുടെ 14ാം വാർഡിലും മുദാക്കൽ കിഴുവിലം ഗ്രാമപഞ്ചായത്തുകളുടെ യഥാക്രമം 16, 17, 7 വാർഡുകളിലുമായാണ് ജമാഅത്തിൻെറ പ്രവർത്തനപരിധി. 717 കുടുംബങ്ങളും 2400ൽപരം അംഗങ്ങളും അടങ്ങിയതാണ് ഈ മഹല്ല്. മഹല്ല് നിവാസികളുടെ ആത്മീയ-സാമൂഹിക-വിദ്യാഭ്യാസ-സാംസ്കാരിക ഉന്നതിക്ക് വേണ്ടി അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്ന ഒരു സംഘശക്തിയാണ് ഈ മഹല്ലിൻെറ കരുത്ത്. ഈ മഹല്ല് അംഗങ്ങളായ പണ്ഡിത േശ്രഷ്ഠർ നാടിൻെറ നാനാഭാഗങ്ങളിൽ മതവിജ്ഞാനത്തിൻെറ വിശുദ്ധി വിതയ്ക്കുന്നു. എ.എം. ഉസ്താദ്, ആറ്റിങ്ങൽ ഉസ്താദ്, ഇടയില വീട്ടിൽ അബ്ദുൽ റഹുമാൻ മുസ്ലിയാർ തുടങ്ങിയ പണ്ഡിത േശ്രഷ്ഠർ ഈ നാടിൻെറ സംഭാവനയാണ്. ശ്രീപാദം വക വസ്തുവിലാണ് ജമാഅത്ത് മസ്ജിദ് നിർമിച്ച് ആരാധന ആരംഭിച്ചത്. 1957ൽ 85 സൻെറും 1967ൽ 40 സൻെറും 1977ൽ 60 സൻെറും ഉൾെപ്പടെ 1.85 ഏക്കർ സ്ഥലം ജമാഅത്തിൻെറ ആസ്തിപട്ടികയിൽ ഉൾപ്പെടുത്താൻ ജമാഅത്ത് അംഗങ്ങളുടെ പരിശ്രമഫലമായി കഴിഞ്ഞിട്ടുണ്ട്. ആറ്റിങ്ങൽ-തിരുവനന്തപുരം എൻ.എച്ചിൻെറ ഓരംചേർന്ന് നാല് തയ്ക്കാപ്പള്ളികൾ വരുംതലമുറക്കായി മതവിജ്ഞാനത്തിനും ആരാധനക്കുമായി സൗകര്യമൊരുക്കാൻ ഈ മഹല്ലിനായിട്ടുണ്ട്. സ്ഥലം വഖഫ് ചെയ്ത് സഹായിച്ച വ്യക്തിത്വങ്ങളെ ഇവിടെ സ്മരിക്കുന്നു. അവർക്ക് റബ്ബ് അർഹമായ പ്രതിഫലം നൽകുമാറാകട്ടെ, ആമീൻ. ആദ്യകാലങ്ങളിൽ ജമാഅത്തിൻെറ പരിപാലനം നടത്തിയിരുന്നത് മുതിർന്ന കാരണവന്മാരായിരുന്നു. 1968-69 കാലംമുതലാണ് ജമാഅത്ത് പരിപാലനത്തിന് ജനകീയ കമ്മിറ്റി നിലവിൽവന്നത്. ജമാഅത്തിൽ ലഭ്യമായ ചരിത്രശകലങ്ങളിൽ ഇടംപിടിച്ച ഇതിൻെറ ആദ്യകാല പ്രവർത്തകരിൽ പനവിള പുത്തൻ ബംഗ്ലാവിൽ ജനാബ് പകീർ മൈതീൻ, ഇടയിലവീട് കുടുംബാംഗം സൈദാലിപിള്ള കുഞ്ഞുലബ്ബ, കടയിൽവീട്ടിൽ കാസ്യൻപിള്ള എന്നിവരുടെ പേരുകൾ പ്രത്യേകം ഓർമിക്കുകയാണ്. കൂടാതെ സമുദായത്തിൻെറ ഉയർച്ചക്കുവേണ്ടി കഴിയാവുന്നതെല്ലാം ചെയ്ത് കാലത്തിൻെറ യവനികക്കുള്ളിൽ മറഞ്ഞുപോയ ഒട്ടേറെ മഹത്വ്യക്തിത്വങ്ങളെയും ഇവിടെ സ്മരിക്കുന്നു. ആയുഷ്കാല പ്രസിഡൻറായിരുന്ന ജനാബ് പക്കീർമൈതീൻ അവർകളുടെ മരണശേഷം ജനാബ് മുഹമ്മദ് മുസ്തഫ ചരുവിള, അബ്ദുൽസലാം സാർ കുഴിവിള, അബ്ദുൽസമദ് ഹാജി അസീഫ മൻസിൽ, അബ്ദുൽ റഷീദ് ഹാജി നാസർ മൻസിൽ, ഷാഹുൽ ഹമീദ് ഹാജി കിഴക്കുവിള, ഷമീം അമാനി, സൈഫുദ്ദീൻ വെട്ടുവിള, സലാഹുദ്ദീൻ മൻസിലിരിബാത്ത് എന്നിവർ പ്രസിഡൻറ് സ്ഥാനം വഹിച്ചിട്ടുണ്ട്. ഇസ്മായിൽ ഒ.എസ് ഹൗസ്, അബ്ദുൽ റഹുമാൻ വിളയിൽവീട്, അബ്ദുൽസലാം പാലമല, അബ്ദുൽസലാം കുഴിവിള, അബ്ദുൽ കരീം പൊയ്കവിള, സെഫുദ്ദീൻ വേടൻവിളാകം, അബ്ദുൽ റഷീദ് വട്ടവിള, ഫൈസൽ ഹഫ്സർ മൻസിൽ, മുഹമ്മദ് കാസിം പൊയ്കവിള എന്നിവർ സെക്രട്ടറി സ്ഥാനത്തും പ്രവർത്തിച്ചിട്ടുണ്ട്. ജമാഅത്തിൽ മതവിദ്യാഭ്യാസത്തിന് ആരംഭംകുറിച്ചത് 1960ൽ ആദ്യമുദരിസ് വയസൻ മുസ്ലിയാർ എന്ന പേരിൽ അറിയപ്പെട്ട നാവായിക്കുളം നിവാസി അബ്ദുൽ ഖാദർ മൗലവിയായിരുന്നു. ശേഷം കല്ലറ ഷാഹുൽ ഹമീദ് മൗലവി, വിഴിഞ്ഞം അബ്ദുൽ ലത്തീഫ് മൗലവി, അബ്ദുൽ വഹാബ്മൗലവി, കല്ലുർ കെ.എച്ച്. മുഹമ്മദ് മൗലവി, ഷാ മന്നാനി കല്ലുംമൂട് എന്നിവർ ജമാഅത്തിൻെറ ഇമാം പദവിയിലും മേലതിൽ അലിയാരുകുഞ്ഞ്, കാസിംകുഞ്ഞ്, ഹോജ മുഹമ്മദ്, അബ്ദുൽ മജീദ്, അബ്ദുൽഖാദർ മൂപ്പൻവിള, മുഹമ്മദ് തമ്പി തുടങ്ങിയവർ മുഅദ്ദീൻ പദവിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പരസ്പര സ്നേഹവും ഐക്യവും സാഹോദര്യവും സഹകരണ മനോഭാവവും വിട്ടുവീഴ്ചയുമുള്ള ഉദാത്തമായ ഒരു സാമൂഹിക സംവിധാനം ഈ മഹല്ലിൽ തുടരട്ടെ. ഇതിന് സഹായിച്ച മുഴുവൻ ആളുകൾക്കും അർഹമായ പ്രതിഫലം ജഗദീശ്വരൻ നൽകുമാറാകട്ടെ. ജമാഅത്തിൻെറ കരുതൽ സാമൂഹിക ക്ഷേമപ്രവർത്തനങ്ങളിലും മാതൃക പ്രവർത്തനമാണ് ഈ ജമാഅത്ത് കാലകാലങ്ങളിൽ നടത്തിയിട്ടുള്ളത്. അഗതികളെ സഹായിക്കാനായി ജമാഅത്തിൽ സാധു സംരക്ഷണ ഫണ്ട് രൂപവത്കരിച്ചിട്ടുണ്ട്. പ്രസ്തുത ഫണ്ടിൽനിന്ന് അഗതികളെയും നിരാശ്രയരെയും സഹായിച്ചുവരുന്നു. വിദ്യാഭ്യാസം, ചികിത്സ, വിവാഹം തുടങ്ങിയവക്കാണ് സഹായം നൽകിവരുന്നത്. കുളങ്ങരവീട്ടിൽ പരേതനായ അൻസാറിൻെറ കുടുംബസഹായത്തിനായി 10 ലക്ഷം രൂപ സമാഹരിച്ചതും മുഹമ്മദ് മന്നാനി ചികിത്സ സഹായ ഫണ്ടിനത്തിൽ 7.50 ലക്ഷം രൂപ സമാഹരിക്കാനായതും അടുത്തകാലത്ത് ജമാഅത്ത് നടത്തിയ പ്രവർത്തനമങ്ങൾക്ക് ഉദാഹരണമാണ്. ജമാഅത്ത് അംഗങ്ങൾ രൂപവത്കരിച്ച പ്രവാസി കൂട്ടായ്മ ഈ വിഷയത്തിൽ അതീവശ്രദ്ധ പുലർത്തിവരുന്നു. ആത്മീയ-ഭൗതിക വിദ്യാഭ്യാസത്തിൽ മികവുനേടുന്ന ജമാഅത്ത് അംഗങ്ങളുടെ മക്കൾക്ക് േപ്രാത്സാഹനം എന്ന നിലയിൽ എല്ലാ വർഷവും മെറിറ്റ് ഈവനിങ് നടത്തിവരുന്നു. കൂടാതെ പൗരത്വ ഭേദഗതി ബില്ലിനെകുറിച്ച് വ്യക്തമായ ധാരണയും കാഴ്ചപ്പാടും ജമാഅത്ത് അംഗങ്ങളിൽ ഉണ്ടാക്കാൻ ആവശ്യമായ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിലും ആത്മീയ-ഭൗതിക വിദ്യാഭ്യാസത്തിൻെറ പ്രാധാന്യം അംഗങ്ങളെ ബോധവത്കരിക്കുന്നതിനും ജമാഅത്ത് ശ്രദ്ധിച്ചിട്ടുണ്ട്. നാടിൻെറ മതേതര കാഴ്ചപ്പാടുകൾക്കും സൗഹാർദത്തിനും കരുത്ത് പകരുന്ന നയസമീപനങ്ങളാണ് എപ്പോഴും ജമാഅത്ത് അംഗങ്ങളും നേതൃത്വവും സ്വീകരിച്ചുവരുന്നത്. പള്ളി പുനർനിർമാണം: നാൾവഴികൾ 15.6.2018ലെ വാർഷിക പൊതുയോഗത്തിൽ ഉയർന്നുവന്ന അഭിപ്രായങ്ങളുടെ സമന്വയമാണ് പള്ളിയുടെ പുനർനിർമാണത്തിന് ഹേതു. 21.9.2018ലെ പ്രത്യേക പൊതുയോഗം ഡോ. സിറാജുദ്ദീൻ, പടിഞ്ഞാറ്റിൽ, കാരാളിക്കോണം സമർപ്പിച്ച പള്ളിയുടെ പ്ലാനും എസ്റ്റിമേറ്റും അംഗീകരിച്ചു. 07.12.2018ലെ ജുമാ നമസ്കാരാനന്തരം ജമാഅത്ത് അംഗങ്ങളിൽ ഏറ്റവും മുതിർന്നവരായ ജനാബ് മുഹമ്മദ് യൂസഫ് ഹാജി വെട്ടുവിള, ഷാഹുൽ ഹമീദ് കിഴക്കേവിള, മുഹമ്മദ് കാസിം ചിറ്റാറ്റിൻകര എന്നിവരുടെ സാന്നിധ്യത്തിൽ ജമാഅത്ത് പ്രസിഡൻറ് സലിം പനവിള, ചീഫ് ഇമാം നിളാമുദ്ദീൻ ബാഖവി എന്നിവർ ചേർന്ന് പള്ളി നിർമാണത്തിൻെറ തറക്കല്ലിടൽ ചടങ്ങ് നിർവഹിച്ചു. അംഗീകൃത കരാറുകാരിൽനിന്ന് ടെൻഡർ ക്ഷണിച്ചാണ് പുനർനിർമാണം ആരംഭിച്ചത്. ടെൻഡർ പ്രകാരം ആറ് കരാറുകാർ യഥാസമയം ടെൻഡർ സമർപ്പിച്ചെങ്കിലും പള്ളി നിർമാണത്തിൽ മുൻകാല പരിചയമുള്ള ശ്രീ ഭദ്രൻ, വിപിൻ ഭവൻ, പേരയം എന്നയാൾക്ക് കരാർ നൽകി. 2.1.2019ൽ തയാറാക്കിയ കരാർപ്രകാരം പ്രവൃത്തിയുടെ കാലാവധി 15 മാസമായി നിജപ്പെടുത്തിയിരുന്നു. എന്നാൽ, രാജ്യത്ത് പടർന്നുപിടിച്ച 'കോവിഡ്' മഹാമാരി കാരണം നിർമാണം പൂർത്തിയാക്കാൻ കാലതാമസം നേരിട്ടു. ദൈവത്തിൻെറ അനുഗ്രഹമൊന്നുകൊണ്ട് മാത്രം 'അൽഹംദുലില്ല' 2020 ജൂണിൽ നിർമാണം പൂർത്തിയായി. പള്ളി നിർമാണത്തിന് പുറമേ പുതിയ ടോയ്ലറ്റ് കോംപ്ലക്സ്, ചുറ്റുമതിൽ, കാണിക്ക വഞ്ചി, ഗാർഡൻ സൗന്ദര്യവത്കരണം, മദ്റസ കെട്ടിടം പെയിൻറിങ്, പഴയ പള്ളി അറ്റകുറ്റപ്പണി, ക്വാർട്ടേഴ്സ് പെയിൻറിങ് തുടങ്ങിയ പ്രവൃത്തികളും ഇക്കാലയളവിൽ പൂർത്തിയാക്കി. നിർമാണം ആരംഭിച്ചത് ശൂന്യമായ ഖജനാവുമായിട്ടാണ്. പ്രപഞ്ചനാഥൻെറ അപാരമായ അനുഗ്രഹവും മഹല്ല് അംഗങ്ങളുടെ വാഗ്ദാനങ്ങളും അവർ നൽകിയ ആത്മവിശ്വാസവും നിർമാണ കമ്മിറ്റിയുടെ ചലനാത്മകത വർധിപ്പിച്ചു. രണ്ട് നിലകളിലായി 8000 ചതുരശ്ര അടിയാണ് നമസ്കാരത്തിനായി സജ്ജീകരിച്ചിട്ടുള്ളത്. 70 അടി ഉയരത്തിൽ നിർമിച്ച മിനാരവും ഖുബ്ബയുമാണ് ഈ മസ്ജിദിൻെറ ആകർഷണീയത. ആധുനിക രീതിയിലുള്ള ശബ്ദ വൈദ്യുതീകരണ സംവിധാനം ഒരുക്കുന്നതിലും കെട്ടിടത്തിൻെറ രൂപകൽപനയിലും നിർമാണത്തിലും അതീവ സൂഷ്മത പുലർത്തിയാണ് പണി പൂർത്തീകരിച്ചത്. പള്ളിക്ക് അനുയോജ്യമായ വിധത്തിൽ ഹൗളും ഉളുവെടുക്കാൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പൊതുനിരത്തിനോട് ചേർന്ന ഭാഗങ്ങൾ പുൽത്തകിടിയും പൂന്തോട്ടവും കൊണ്ട് മനോഹരമാക്കാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മസ്ജിദ് നിർമാണത്തിന് സാമ്പത്തികമായും സാങ്കേതികമായും ഉപദേശ നിർദേശങ്ങൾ നൽകി സഹായിച്ചത് നിരവധി സുമനസ്സുകളാണ്. പള്ളി രൂപകൽപന ചെയ്ത ഡോ. സിറാജുദ്ദീൻെറയും കരാറുകാരൻ ശ്രീ. ഭദ്രൻെറയും പേരുകൾ പ്രത്യേകം സ്മരിക്കുന്നു. നിർമാണത്തിൻെറ വിവിധ ഘട്ടങ്ങളിൽ പങ്കാളികളായ തൊഴിലാളികൾ അടക്കമുള്ള എല്ലാവരെയും ഈ അവസരത്തിൽ കടപ്പാടോടെ ഓർക്കുന്നു. മസ്ജിദുകൾ സമാധാനത്തിൻെറ ഉറവിടങ്ങൾ പ്രവാചകൻ മുഹമ്മദ് നബി (സ) പറഞ്ഞു, നാടുകളിൽെവച്ച് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടത് പള്ളികളും അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളത് അവിടെയുള്ള കമ്പോളങ്ങളുമാകുന്നു. ഒരാളുടെ ഭവനത്തെ തൻെറ പ്രഭാവമനുസരിച്ച് മാനിക്കപ്പെടുന്നതാണെന്ന് വരുമ്പോൾ സർവലോക നിയന്താവായ റബ്ബുൽ ഇസത്തിൻെറ ഭവനം ആദരവിന് ഏറ്റവും അർഹമായി തീരുന്നു. അല്ലാഹു സ്നേഹിക്കുന്ന സ്ഥലമാണ് പള്ളികൾ എന്നതിനാൽ പള്ളി വാസികൾക്ക് അല്ലാഹു നൻമ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. പള്ളികൾ എപ്പോഴും അല്ലാഹുവിനെ സമീപിക്കാനുള്ള സ്ഥലങ്ങളാകുന്നു. ഭൂമിയിലെ അല്ലാഹുവിൻെറ ഭവനങ്ങളാണ് മസ്ജിദുകൾ. വിശ്വാസികൾ സ്വന്തം വീട്, കട, കമ്പോളങ്ങൾ, മറ്റ് സ്ഥാപനങ്ങേളക്കാൾ പള്ളികളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. കാരണം വിശ്വാസി തൻെറ നാഥനുമായി മുനാജാത്ത് നടത്തുന്നതും അവന് ശാന്തിയും തണലും ലഭിക്കുന്നതും ഈ മഹത് ഗേഹത്തിൽ നിന്നാണ്. ഒരു നാട്ടിൽ അല്ലാഹുവിൻെറ അനുഗ്രഹങ്ങൾ ആദ്യമായി ഇറക്കപ്പെടുന്നത് പള്ളികളിലാണ്. അല്ലാഹുവിൻെറ പ്രത്യേകമായ തണൽ പരലോകത്ത് ലഭിക്കുന്ന ഏഴ് കൂട്ടരിൽ ഒന്ന് പള്ളിയുമായി ഹൃദയബന്ധം സ്ഥാപിച്ചരാണ്. അതായത് ശരീരം പുറത്താണെങ്കിലും മനസ്സ് മസ്ജിദുമായി കണക്ട് ചെയ്തവർ. സഹാബാക്കൾക്ക് പള്ളിയുമായി ബന്ധമില്ലാത്ത ദിവസങ്ങൾ ഇല്ലായിരുന്നു. അവസരം ലഭിക്കുമ്പോഴെല്ലാം അവർ പള്ളിയിൽ ഓടിയെത്തി ഹൃദയങ്ങൾക്ക് സമാധാനം കണ്ടെത്തിയിരുന്നു. ജീവിതത്തിൻെറ നെട്ടോട്ടങ്ങൾക്കിടയിലും ദിനേന അഞ്ച് തവണ നിർബന്ധമായും തൻെറ ഭവനത്തിൽ വന്ന് മുനാജാത്ത് നടത്താൻ സ്രഷ്ടാവ് മനുഷ്യനെ ക്ഷണിക്കുന്നു. പള്ളിമിനാരങ്ങളിൽനിന്ന് വിശ്വാസിക്ക് ലഭിക്കുന്നത് ജീവിതത്തിൻെറ ശരിയായ ദിശയിലേക്കുള്ള സിഗ്നലുകളാണ്. ബാങ്ക് വിളി കേൾക്കുമ്പോൾ അന്ത്യനാളിലെ കാഹളം വിളിയെ ഓർക്കണം. ബാങ്കിന് ഉത്തരം ചെയ്യണം. നമസ്കാരത്തിന് ആന്തരികമായും ബാഹ്യമായും ഒരുങ്ങണം. അതിന് ഉടനടി ഉത്തരം ചെയ്യുന്നവർ അന്ത്യനാളിലെ മഹാസഭയിലേക്ക് സ്നേഹപൂർവം സ്വാഗതം ചെയ്യപ്പെടും. അല്ലാഹുവിൻെറ കോപത്തിൽനിന്നും നരകശിക്ഷയിൽനിന്നും മോചനം കൊതിച്ചുകൊണ്ട് വിശ്വാസികൾ ഒറ്റ ഉമ്മത്തായി പള്ളിയിൽ അണിചേരുക. പള്ളിയിൽ പ്രവേശിച്ച് കഴിയുമ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതിയാണ് ഉണ്ടാകുന്നത്. ഏതൊരു മുസ്ലിമും താൻ വിഹരിച്ചിരുന്ന രംഗങ്ങളിൽ നിന്നെല്ലാം വിമുക്തനായി തൻെറ നാഥനായ അല്ലാഹുവിനോട് സാമീപ്യം പുലർത്താനാണ് എത്തുന്നത്. വർണഭേദങ്ങൾക്കോ കുടുംബ മാഹാത്മ്യങ്ങൾക്കോ സ്ഥാനമാനങ്ങൾക്കോ പള്ളിയിൽ സ്ഥാനമില്ല. എല്ലാവരും തുല്യർ. ഏകോദര സഹോദരങ്ങൾ. സമ്പന്നൻെറ ശിരസ്സ് ദരിദ്രൻെറ കാൽപാദങ്ങൾക്കരികിൽ ഉപവസിക്കുന്നു. എല്ലാവരും തോളുരുമ്മി നിൽക്കുന്നു. പൂമെത്തയിൽ സുഖം കണ്ടവർ പള്ളിയിലെ വിരിപ്പിൽ ശിരസ്സർപ്പിക്കുന്നു. ഒരേശബ്ദം, ഒരേവിചാരം, ഒരേലക്ഷ്യം, ഒരേ പ്രാർഥന. ജീവിതക്ലേശങ്ങൾ ആ ഹൃദയങ്ങളെ മഥിക്കുന്നില്ല. പകയും വിദ്വേഷവും ആ ഹൃദയങ്ങളെ ഭരിക്കുന്നില്ല. സുഖസമൃദ്ധി ആ മനസ്സുകളെ സ്വാധീനിക്കുന്നില്ല, അപകർഷതാബോധം ആ ഹൃദയങ്ങളിൽനിന്ന് അകന്നുമാറുന്നു. ജാതിമത ഭേദമന്യേ ഇടയ്ക്കോട് നിവാസികളുടെ വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹിക-സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമാണ് ഇടയ്ക്കോട് ഫൈളുൽ ഇലാഹിയ്യ മുസ്ലിം ജമാഅത്ത്. നൂറ്റാണ്ടിൻെറ പഴമയുടെ ചരിത്രം ഉറങ്ങുന്ന മസ്ജിദിൻെറ ശോച്യാവസ്ഥക്ക് പരിഹാരം കാണൽ മുഴുവൻ മഹല്ല് വാസികളുടെയും അഭിലാഷമായിരുന്നു. അല്ലാഹുവിൻെറ അനുഗ്രഹത്താൽ മസ്ജിദ് ഭാഗീകമായി പൊളിച്ച് പുനർനിർമാണം പൂർത്തിയാക്കി ഉദ്ഘാടന വേളയിൽ എത്തിനിൽക്കുകയാണ്. ഈ അവസരത്തിൽ പുനർനിർമാണ പ്രവർത്തനങ്ങളിൽ സഹകരിച്ച സഹായിച്ച മുഴുവൻ സഹോദരങ്ങളെയും നന്ദിയോടെ സ്മരിക്കുകയും ഇരുലോക നന്മക്കായി പ്രാർഥിക്കുകയും ചെയ്തുകൊണ്ട് ഭാവുകങ്ങൾ നേരുന്നു. ആത്മീയ വിദ്യാഭ്യാസം ജമാഅത്തിൽ ഇസ്ലാമിക വിശ്വാസാനുഷ്ഠാന വിജ്ഞാനങ്ങൾ പുതുതലമുറയിൽ പകർന്നുകൊടുത്ത് അവരെ മഹോന്നതമായ ഒരു സംസ്കാരത്തിൻെറ ജീവൽപ്രതീകങ്ങളായി വാർത്തെടുക്കാൻ ജമാഅത്തിന് കീഴിൽ ആറ് മദ്റസകൾ സ്തുത്യർഹമായി പ്രവർത്തിച്ചുവരുന്നു. ദക്ഷിണ കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡിന് കീഴിൽ ഡി.കെ.എൽ.എം ആറ്റിങ്ങൽ മേഖലയിലാണ് നമ്മുടെ മുഴുവൻ മദ്റസകളും രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നത്. ഫൈളുൽ ഇലാഹിയ്യ മദ്റസ ഇടയ്ക്കോട് ജുമാസ്ജിദിനോട് ചേർന്ന് പ്രവർത്തിക്കുന്ന കേന്ദ്ര മദ്റസയാണിത്. ഡി.കെ.െഎ.എം.വി ബോർഡ് 643 രജി. നമ്പറായി പ്രവർത്തിക്കുന്നു. ജമാഅത്ത് ചീഫ് ഇമാം നിളാമുദ്ദീൻ ബാഖഖി സദർ മുഅല്ലിമായും അബ്ദുൽസലാം മുസ്ലിയാർ മുഅല്ലിമായും സേവനം ചെയ്തുവരുന്നു. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമയുടെ പോഷക പ്രസ്ഥാനമായ കെ.എം.െവെ.എഫ് ഇവിടുത്തെ പൂർവവിദ്യാർഥികളാൽ അഭിമാനാർഹമായ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. നൂറോളം കുട്ടികൾ ഇവിടെ പഠനംനടത്തുന്നു. ദാറുൽ ഉലൂം മദ്റസ, മാമം ഡി.കെ.െഎ.എം.വി ബോർഡിൽ 262 നമ്റൊയി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നു. അബ്ദുൽസലാം സാർ സദറായും അലി ദാരിമി ഇമാമും മുഅല്ലിമുമായും തുടർന്നുവരുന്നു. 60ഓളം കുട്ടികൾ പഠിക്കുന്നു. ഫൈളുൽ ഇലാഹിയ്യ മസ്ജിദ് ഹിദായത്തുൽ ഇസ്ലാം മദ്റസ കോരാണി ഡി.കെ.െഎ.എം.വി ബോർഡിൽ 1145 ആയി രജിസ്റ്റർ ചെയ്തിരിക്കുന്നു. നിലവിൽ റാസി മിസ്ബാഹി മുഅല്ലിമായി സേവനം ചെയ്യുന്നു. 30ഓളം കുട്ടികൾ പഠിക്കുന്നു. ഹിദായത്തുൽ ഇസ്ലാം മദ്റസ ടോൾമുക്ക് എല്ലാവർഷവും വിദ്യാർഥികളുടെ ഇസ്ലാമിക കലാസാഹിത്യ മത്സരങ്ങൾ അതാത് മദ്റസകളിൽ നടത്തി വിജയികളാകുന്നവരെ കേന്ദ്ര മദ്റസയിൽ മത്സരിപ്പിച്ച് സമ്മാനങ്ങളും അവാർഡുകളും നൽകിവരുന്നു. കൂടാതെ ദക്ഷിണകേരള ലജനത്തുൽ മുഅല്ലിമീൻ സംസ്ഥാന സമിതി നടത്തിവരുന്ന മദ്റസ ഫെസ്റ്റിൽ മദ്റസ-മേഖല-ജില്ല-സംസ്ഥാന തലങ്ങളിൽ മദ്റസ വിദ്യാർഥികൾ മാറ്റുരക്കുകയും വിവിധ സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. അവസാനമായി 2016ൽ നടന്ന മേഖലാതല ഫെസ്റ്റിൽ ഫൈളുൽ ഇലാഹിയ്യ മദ്റസ വിദ്യാർഥികൾ മൂന്നാംസ്ഥാനം നേടിയതും അഭിനന്ദനാർഹമായി സ്മരിക്കുന്നു. ഇർശാദുൽ ഇസ്ലാം മദ്റസ 18ാം മൈൽ 1341 ആയി രജിസ്റ്റർ ചെയ്ത് ജലാലുദ്ദീൻ മൗലവി, സലിം മൗലവി എന്നിവരുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു. 50ഓളം കുട്ടികൾ പഠിക്കുന്നു. മുഹിയുദ്ദീൻ മസ്ജിദ് ആൻഡ് മദ്റസ അണദൂർ 2222 നമ്പറായി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നു. അബ്ദുൽ ഫത്താഹ് ദാരിമി സദർ മുഅല്ലിമും അൽഅമീൻ ജൗഹരി മുഅല്ലിമുമായും സേവനം തുടരുന്നു. 175ഒാളം കുട്ടികൾ പഠനം നടത്തുന്നു. തൗഫീഖുൽ ഇസ്ലാം മദ്റസ പാലമൂട് 2371ാം നമ്പറായി രജിസ്റ്റർ ചെയ്ത് ഷൗക്കത്താലി മന്നാനിയുടെ മേൽനോട്ടത്തിൽ 40ഓളം കുട്ടികൾ പഠനം നടത്തുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story