Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2020 11:59 PM GMT Updated On
date_range 28 Sep 2020 11:59 PM GMTവ്യക്തമാകുന്നത് ആരോഗ്യവകുപ്പ് അധികൃതരുടെ പ്രാകൃത സമീപനം -വി.വി. രാജേഷ്
text_fieldsbookmark_border
തിരുവനന്തപുരം: വീണ് പരിക്കേറ്റതില്‍ ചികിത്സതേടി തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിയ വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിന് അവിടെവച്ച് കോവിഡ് ബാധിക്കുകയും അതിനുശേഷം മുറുവുകളില്‍ പുഴുവരിച്ച് ഡിസ്ചാര്‍ജ്് ചെയ്യപ്പെടുകയും ചെയ്ത സംഭവം ആരോഗ്യവകുപ്പ് അധികൃതരുടെ പ്രാകൃത സമീപനമാണ് കാണിക്കുന്നതെന്നും ബി.ജെ.പി ജില്ല പ്രസിഡൻറ് വി.വി. രാജേഷ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് നാഥനില്ലാത്ത അവസ്ഥയാണ്. ആബുലന്‍സില്‍ കോവിഡ് രോഗിയെ പീഡിപ്പിച്ചതും മെഡിക്കല്‍ കോളജിലെ അവസാന സംഭവവും കേരളത്തെ ലോകത്തിനുമുന്നില്‍ നാണം കെടുത്തിയിരിക്കുന്നു. അനില്‍കുമാറിൻെറ ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടൊപ്പം തന്നെ മതിയായ നഷ്ടപരിഹാരം നല്‍കാനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി തയാറാകണമെന്നും ബി.ജെ.പി തിരുവനന്തപുരം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
Next Story