Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2020 11:58 PM GMT Updated On
date_range 6 Sep 2020 11:58 PM GMTദേശീയ വിദ്യാഭ്യാസനയം; ഗവർണർമാരുടെ യോഗം ഇന്ന്
text_fieldsbookmark_border
സംസ്ഥാനങ്ങളെ അനുനയിപ്പിക്കുക ലക്ഷ്യം തിരുവനന്തപുരം: കേന്ദ്രസർക്കാർ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസനയം സംബന്ധിച്ച് രാഷ്ട്രപതിയെ മുന്നിൽനിർത്തി വിളിച്ച ഗവർണർമാരുടെ യോഗം തിങ്കളാഴ്ച. നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിയെയും ഗവർണർമാരെയും മുന്നിൽനിർത്തിയുള്ള കേന്ദ്രസർക്കാർ നീക്കം. യോഗത്തിൽ പ്രധാനമന്ത്രി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പ്രൊക്രിയാൽ, നയം രൂപവത്കരിച്ച സമിതി ചെയർമാൻ ഡോ. കസ്തൂരി രംഗൻ തുടങ്ങിയവർ സംസാരിക്കും. കേരളത്തിൽ രാജ്ഭവനിൽനിന്ന് ഗവർണർ ആരിഫ്മുഹമ്മദ് ഖാൻ യോഗത്തിൽ പെങ്കടുക്കും. ക്വാറൻറീനിൽ കഴിയുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീൽ തിരുവനന്തപുരത്തെ ഒൗദ്യോഗികവസതിയിലിരുന്ന് സംസ്ഥാന സർക്കാറിൻെറ നിലപാട് അറിയിക്കും. കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ ഉന്നത വിദ്യാഭ്യാസമന്ത്രിയും ഝാർഖണ്ഡ്, ഗോവ മുഖ്യമന്ത്രിമാരും ഡൽഹി ഉപമുഖ്യമന്ത്രിയുമാണ് അതത് സംസ്ഥാനങ്ങളുടെ നിലപാട് അറിയിച്ച് സംസാരിക്കുക. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഗവർണർമാരായിരിക്കും യോഗത്തിൽ സംസാരിക്കുക. മൂന്ന് മിനിറ്റാണ് കേരളത്തിന് അനുവദിച്ചത്. നയത്തിലെ കാവിവത്കരണ, വാണിജ്യവത്കരണ നീക്കങ്ങളിൽ സംസ്ഥാന സർക്കാർ നേരേത്തതന്നെ ആശങ്ക അറിയിച്ചിരുന്നു. സംസ്ഥാനം എതിർത്ത മിക്ക കരട് നിർദേശങ്ങളും കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കൂൾവിദ്യാഭ്യാസത്തിൻെറ ഘടനയിലെ മാറ്റം, കോളജുകളുടെ അഫിലിയേറ്റിങ് സമ്പ്രദായം നിർത്തലാക്കൽ, സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കും ഒരേനയം തുടങ്ങിയവയിൽ കേരളം ശക്തമായ വിയോജിപ്പ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story