Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 5:28 AM IST Updated On
date_range 9 Aug 2020 5:28 AM ISTജലസംഭരണികളിലെ ജലവിതാനം നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ ജലസംഭരണികളെയും അണക്കെട്ടുകളെയും 24 മണിക്കൂറും നിരീക്ഷിക്കുന്നതിന് ഡാം സുരക്ഷ എൻജിനീയർമാരുടെ കൺട്രോൾ റൂം തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലും കോട്ടയത്ത് പള്ളത്തുള്ള ഡാം സേഫ്റ്റി ഓർഗനൈസേഷനിലും ഏർപ്പെടുത്തി. ഡാമുകളിൽ സാറ്റലൈറ്റ് ഫോണുകൾ ഉൾെപ്പടെ സമാന്തര വാർത്താവിനിമയ സംവിധാനവും ഒരുക്കി. വൈദ്യുതി ബോർഡിൻെറ അണക്കെട്ടുകളിലെ ജലസംഭരണത്തെ സംബന്ധിച്ച് യാതൊരു ആശങ്കയും ജനങ്ങൾക്ക് വേണ്ടതില്ലെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു. കെ.എസ്.ഇ.ബിയുടെ 18 അണക്കെട്ടുകളിലുമായി 1898.6 എം.സി.എം ജലം ഇപ്പോൾ ഒഴുകിയെത്തിയിട്ടുണ്ട്. ഇവയുടെ ആകെ സംഭരണശേഷി 3532.5 എം.സി.എം ആണ്. കെ.എസ്.ഇ.ബിയുടെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ സംഭരണശേഷിയുടെ 54.12 ശതമാനവും ഇടമലയാറിൽ 47.87 ശതമാനവും കക്കിയിൽ 52.87 ശതമാനവും ബാണാസുരസാഗറിൽ 65.98 ശതമാനവും ഷോളയാറിൽ 64.17 ശതമാനവും ജലമേ നിലവിലുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story