Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'ഇവിടെ ഒന്നും...

'ഇവിടെ ഒന്നും കിട്ടിയില്ല'...പിള്ളക്ക് വേണ്ടി പരാതിക്കെട്ടഴിച്ച് ഗണേഷ്

text_fields
bookmark_border
തിരുവനന്തപുരം: എൽ.ഡി.എഫ് യോഗത്തിൽ പരാതികളുടെ ഭണ്ഡാരക്കെട്ടഴിച്ച് കേരള കോൺഗ്രസ് (ബി). മുന്നണിയിൽ എത്തിയിട്ട് പാർട്ടിക്ക് അവകാശപ്പെട്ടതൊന്നും ലഭിച്ചിട്ടില്ലെന്ന് പാർട്ടി പ്രതിനിധി കെ.ബി. ഗണേഷ്കുമാർ തുറന്നടിച്ചു. രാജ്യസഭ സീറ്റ് നിർണയം ഉൾപ്പെടെ പ്രധാന അജണ്ട പൂർത്തിയായപ്പോഴാണ് ഗണേഷിൻെറ ഇടപെടൽ. കോഴിക്കോട് വിമാനദുരന്ത മേഖല സന്ദർശിക്കാൻ പോയതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിലുണ്ടായിരുന്നില്ല. ധന, ആരോഗ്യവകുപ്പുകൾക്കും മുന്നണി നേതൃത്വത്തിനുമെതിരായ ആവലാതികൾ കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ എന്നിവർ നിശബ്ദമായി കേട്ടിരുന്നു. പാർട്ടി എൽ.ഡി.എഫിൻെറ ഭാഗമായിട്ട് ഒന്നും ലഭിച്ചിട്ടില്ല. ആകെ മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം മാത്രമാണ് ലഭിച്ചത്. കാബിനറ്റ് പദവിയുണ്ടെന്ന് പറയാമെന്ന് മാത്രം. ഒൗദ്യോഗിക കാർ പോലും അനുവദിച്ചിട്ടില്ല. സ്വന്തം കാറാണ് ഉപയോഗിക്കുന്നത്. ധനവകുപ്പ് രാവിലെ 10 ആവുേമ്പാൾ ഫണ്ടനുവദിക്കും, 11ന് തന്നെ പിൻവലിക്കും. മണ്ഡലത്തിൽ ഒരു പൊലീസ് സ്റ്റേഷൻ പോലും അനുവദിച്ചിട്ടില്ല. മജിസ്ട്രേറ്റ് കോടതി വേണമെന്ന് ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല. ആരോഗ്യവകുപ്പിൻെറ ഭാഗത്തുനിന്ന് കടുത്ത അവഗണനയാണ്. ആവശ്യമുള്ളത് നിഷേധിക്കുക മാത്രമല്ല, തിരിഞ്ഞുനോക്കുന്നത് പോലുമില്ല. ശബരിമല പ്രശ്നം ഉണ്ടായപ്പോൾ എൻ.എസ്.എസ് നേതൃത്വവുമായി അടുത്ത ബന്ധമുള്ള പാർട്ടി ചെയർമാൻ സർക്കാറിന് വേണ്ടി ഇടപെട്ടു. സംസ്ഥാനത്ത് മുഴുവൻ എൽ.ഡി.എഫ് സർക്കാറിന് വേണ്ടി പ്രസംഗിച്ചു. എന്നിട്ടും പാർട്ടിയുടെ ആവശ്യങ്ങളോട് മുഖംതിരിക്കുകയാണ്. യു.ഡി.എഫ് വിട്ടുവന്നപ്പോൾ ഏഴോളം പഞ്ചായത്തുകളും എൽ.ഡി.എഫിന് ലഭിച്ചു. അതിൻെറ പരിഗണന പോലുമിെല്ലന്ന് ഗണേഷ് പരാതിപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story