Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right- കോവിഡിനിടെ പ്രളയ...

- കോവിഡിനിടെ പ്രളയ ഭീതി സമ്മർദമേറുന്നു, നീക്കം 'ഇടകലരാതെയുള്ള' രക്ഷാദൗത്യത്തിന്

text_fields
bookmark_border
തിരുവനന്തപുരം: േകാവിഡ് തീവ്രവ്യാപനത്തിൻെറ വിറങ്ങലിപ്പിനിടെ പ്രളയ-ഉരുൾെപാട്ടൽ ഭീതികൂടി കനത്തതോടെ ആരോഗ്യമേഖല കൂടുതൽ സമ്മർദത്തിലേക്ക്. കോവിഡ് പ്രതിരോധത്തെ ബാധിക്കാത്ത വിധം ദുരിതാശ്വാസപ്രവർത്തനങ്ങൾ കൂടി ഏകോപിപ്പിക്കാനാണ് ആരോഗ്യവകുപ്പ് ശ്രമം. പ്രളയാഘാതമേൽക്കാതെ കോവിഡ് ചികിത്സാകേന്ദ്രങ്ങൾ സംരക്ഷിക്കുകയാണ് പ്രധാന വെല്ലുവിളി. ഏതെങ്കിലും മേഖലയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററുകളടക്കം കോവിഡ് ചികിത്സാ കേന്ദ്രങ്ങളെ പ്രളയമോ ഉരുൾപൊട്ടലോ ബാധിക്കാനിടയുണ്ടെങ്കിൽ മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് ബദൽ ക്രമീകരണം തയാറാക്കാൻ ആരോഗ്യ സെക്രട്ടറി ആശുപത്രികൾക്ക് നിർദേശം നൽകി. ക്വാറൻറീനിൽ കഴിയുന്നവരുമായി മറ്റുള്ളവർ ഇടകലരാതെ നോക്കുന്നതിനും ദുരിതാശ്വാസ ക്യാമ്പുകളിൽ രോഗബാധയേൽക്കാതെ ശ്രദ്ധിക്കുന്നതിനും കഠിനശ്രമം വേണ്ടിവരുമെന്ന് ഉന്നത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ 'മാധ്യമ'ത്തോട് പറഞ്ഞു. പി.എച്ച്.സി മുതൽ ജനറൽ ആശുപത്രി വരെ എല്ലായിടത്തും ഡോക്ടർമാർ അടങ്ങുന്ന റാപിഡ് റെസ്പോൺസ് ടീമുകളെ (ആർ.ആർ.ടി) നേരത്തേ സജ്ജമാക്കിയിരുന്നു. ഇൗ സംഘങ്ങളെയാണ് ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾക്ക് വിന്യസിക്കുന്നത്. 20 കുടുംബങ്ങൾക്ക് ഒരു ഹെൽത്ത് വളൻറിയർ എന്ന നിലയിൽ പരിശീലനം സിദ്ധിച്ച ആരോഗ്യ വളൻറിയർമാരെ ദുരന്ത മേഖലകളിൽ വിന്യസിക്കും. ക്യാമ്പുകൾ രണ്ടു തരം, ദിവസം രണ്ടുനേരം പരിശോധന കോവിഡ് ബാധിതർക്കും അല്ലാത്തവർക്കുമായി രണ്ടുതരം ദുരിതാശ്വാസ ക്യാമ്പുകളാണ് സജ്ജമാക്കുക. സാമൂഹിക അകലം പാലിക്കാനാകുംവിധമുള്ള വിധത്തിലാകും ക്രമീകരണം. 18നും 50നും മധ്യേ പ്രായമുള്ള മറ്റു രോഗങ്ങളില്ലാത്തവർക്കു മാത്രമായി പ്രത്യേക ക്യാമ്പ് ഒരുക്കും. ഇവിടങ്ങളിൽ മാസ്ക് ഉപയോഗം നിർബന്ധമാക്കും. എല്ലാ ക്യാമ്പുകളിലും ദിവസം രണ്ടു തവണ പരിശോധനയുണ്ടാകും. ലക്ഷണങ്ങൾ കാണുന്നവരെ ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് കേന്ദ്രങ്ങളിലേക്ക് മാറ്റും. പ്രളയജലം സുരക്ഷിതമല്ലാത്തതിനാൽ സാനിറ്റൈസറുകൾ മുൻകൂട്ടി സ്റ്റോക്ക് ചെയ്യാനാവശ്യപ്പെട്ടിട്ടുണ്ട്. ഗുരുതര രോഗികളുടെ വാർഡടിസ്ഥാനത്തിൽ പട്ടിക പ്രളയവും ഉരുൾപൊട്ടലുമടക്കം സങ്കീർണ സാഹചര്യങ്ങൾ ഗുരുതര രോഗങ്ങളുള്ളവരെയും കിടപ്പുരോഗികളെയും കാര്യമായി ബാധിക്കും. വാർഡ് അടിസ്ഥാനത്തിൽ ഇത്തരം രോഗികളുടെ വിവരങ്ങൾ സമാഹരിച്ച് സൂക്ഷിക്കാനാണ് നിർദേശം. ഡയാലിസിസ്, കീമോ തെറപ്പി എന്നിവർക്ക് വിധേയമാകുന്നവരുടെ വിവരങ്ങൾ പ്രത്യേകം തയാറാക്കും. മെഡിക്കൽ രേഖകൾ സുരക്ഷിതമായി കരുതിവെക്കാനും ഡിജിറ്റലായി സൂക്ഷിക്കാനും പി.എച്ച്.സികൾ വഴി നിർദേശം നൽകും. ഒരു മാസത്തേക്കുള്ള മരുന്ന് എത്തിക്കാൻ നടപടിയുണ്ടാകും. ഗർഭിണികൾ, വീടുകളിൽ ഒറ്റക്ക് കഴിയുന്ന വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേക പരിരക്ഷയൊരുക്കും. എല്ലാ ആരോഗ്യകേന്ദ്രങ്ങളും രണ്ടാഴ്ചയിലേക്കുള്ള അധികം മരുന്ന് സ്റ്റോക്ക് ചെയ്യാനും ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. താൽക്കാലിക ആശുപത്രികൾക്ക് സ്ഥലം സജ്ജമാക്കണം മഹാപ്രളയത്തിൽ 22 ആരോഗ്യസ്ഥാപനങ്ങളെ പ്രളയം ബാധിച്ചിരുന്നു. ഇൗ സാഹചര്യത്തിൽ പ്രളയ-ഉരുൾപൊട്ടൽ സാധ്യത മേഖലകളുടെ പട്ടിക തയാറാക്കാൻ നടപടി തുടങ്ങി. അടിയന്തര സാഹചര്യമുണ്ടായാൽ താൽക്കാലിക ആശുപത്രികൾ സജ്ജമാക്കുന്നതിന് സ്ഥലം കെണ്ടത്താൻ ആരോഗ്യ സെക്രട്ടറി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. മെഡിക്കൽ റെക്കോഡുകൾ, മരുന്ന്, ഉപകരണങ്ങൾ എന്നിവ സുരക്ഷിതമാക്കുന്നതിന് എഴുതി തയാറാക്കിയ പ്ലാൻ വേണമെന്നതാണ് ആശുപത്രികൾക്കുള്ള മറ്റൊരു നിർദേശം. എം. ഷിബു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story