Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2020 11:58 PM GMT Updated On
date_range 30 July 2020 11:58 PM GMTതീരദേശത്തെ പ്രശ്നം പരിഹരിക്കണം -വെൽഫെയർ പാർട്ടി
text_fieldsbookmark_border
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി ലോഡുകണക്കിന് പാറ കടലിലിട്ടതുമൂലമാണ് ശംഖുംമുഖം ബീച്ച് കടലെടുക്കുന്നതെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ്. സർക്കാർ ഒത്താശയോടുകൂടി കോർപറേറ്റുകൾക്കായി തയാറാക്കിയ വൻകിട പദ്ധതിയാണ് കേരള തീരത്തെ തകർത്തത്. കൃത്യമായ പഠനങ്ങളോ ചർച്ചകളോ കൂടാതെ നടത്തുന്ന വലിയ തോതിലെ ഡ്രഡ്ജിങ്ങും ജനങ്ങളുടെ സുരക്ഷക്ക് ആഘാതം സൃഷ്ടിക്കുന്നു. ഈസ്ഥിതി തുടർന്നാൽ ശംഖുംമുഖം ബീച്ചും വിമാനത്താവളവും അടച്ചുപൂട്ടേണ്ടി വരും. അടിയന്തരമായി ശാസ്ത്രീയ പഠനം നടത്തി മുൻകരുതലുകളെടുത്തില്ലെങ്കിൽ അഞ്ച്തെങ്ങ് മുതലപ്പൊഴി മുതൽ വിഴിഞ്ഞം-പൊഴിയൂർ വരെയുള്ള തീരദേശം കേരളത്തിന് നഷ്ടപ്പെടും. തീരദേശത്തെ പ്രശ്നപരിഹാരത്തിന് സർക്കാർ നടപടികളാരംഭിച്ചില്ലെങ്കിൽ ശക്തമായ ജനകീയപ്രക്ഷോഭം ആരംഭിക്കുമെന്നും എക്സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് എൻ.എം. അൻസാരിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ മീറ്റിങ്ങിൽ ജനറൽ സെക്രട്ടറി അനിൽകുമാർ, ട്രഷറർ എം. ഖുത്തുബ്, സെക്രട്ടറി ഷറഫുദീൻ, വിമൻ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി മുംതാസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story