Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനുജിത്തിെൻറ ഹൃദയം...

അനുജിത്തിെൻറ ഹൃദയം മിടിക്കുന്നു, സണ്ണിയുടെ ഇടനെഞ്ചിൽ

text_fields
bookmark_border
അനുജിത്തിൻെറ ഹൃദയം മിടിക്കുന്നു, സണ്ണിയുടെ ഇടനെഞ്ചിൽ കൊച്ചി: കാത്തിരിപ്പിനൊടുവിൽ സണ്ണി തോമസിൻെറ ഇടനെഞ്ചിൽ അനുജിത്തിൻെറ ഹൃദയം മിടിച്ചുതുടങ്ങി. എറണാകു‍ളം ലിസി ആശുപത്രിയിൽ ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ സണ്ണി തോമസിനെ വൻെറിലേറ്ററിൽനിന്ന് മാറ്റി. 24 മണിക്കൂർകൂടി കഴിയുന്നതോടെയാണ് സ്ഥിതി മെച്ചപ്പെടുന്നത് വിലയിരുത്താനാകൂ. തുടർന്ന് നാലുദിവസം കൂടി ഐ.സി.യുവിൽ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽവെച്ച് ജീവൻ പൊലിഞ്ഞ കൊട്ടാരക്കര എഴുകോൺ സ്വദേശി 27കാരനായ അനുജിത്തിൻെറ ഹൃദയമാണ് 55കാരനിൽ തുന്നിച്ചേർത്തത്. തിരുവനന്തപുരത്തുനിന്ന് സർക്കാറിൻെറ എയർ ആംബുലൻസിലാണ് ഹൃദയം കൊച്ചിയിൽ എത്തിച്ചത്. ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിൻെറ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ വിജയകരമായി. മന്ത്രി കെ.കെ. ശൈലജ ആശുപത്രിയിൽ വിളിച്ച് വിവരങ്ങൾ തേടി. അനുജിത്തിനുവേണ്ടി തങ്ങളുടെ കുടുംബം പ്രാർഥിക്കുന്നുവെന്ന് സണ്ണി തോമസിൻെറ മകൻ തോമസ് പറഞ്ഞു. 14നാണ് കൊട്ടാരക്കരയിൽ അപകടത്തിൽ അനുജിത്തിന് പരിക്കേറ്റത്. ചികിത്സക്കിടെ മസ്തിഷ്ക മരണം സംഭവിച്ചതോടെ അവയവദാനത്തിനായി ഭാര്യ പ്രിൻസിയും സഹോദരി അജല്യയും മുന്നിട്ടിറങ്ങുകയായിരുന്നു. ഹൃദയത്തിൻെറ രക്തയോട്ടം കുറയുന്ന ഡയലേറ്റഡ് കാർഡിയോ മയോപ്പതി (ഡി.സി.എം) ബാധിച്ച സണ്ണി എട്ടുമാസമായി സർക്കാറിൻെറ അവയവദാന പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരുന്നു. അനുജിത്തിൻെറ ഹൃദയം കൂടാതെ വൃക്കകൾ, കണ്ണുകൾ, ചെറുകുടല്‍, കൈകള്‍ എന്നിവയും ദാനം ചെയ്തിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story