Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2020 2:53 PM IST Updated On
date_range 9 July 2020 2:53 PM ISTആക്രമണം കടുപ്പിച്ച് യു.ഡി.എഫ്
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് രോഗബാധിതരുടെ വർധന ആശങ്ക പടർത്തുേമ്പാഴും സ്വർണക്കള്ളക്കടത്തിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുറച്ച് യു.ഡി.എഫ്. മുഖ്യമന്ത്രിയെയും ഒാഫിസിനെയും കടന്നാക്രമിച്ച് വിഷയം രാഷ്ട്രീയനേട്ടമാക്കി മാറ്റാനാണ് യു.ഡി.എഫ് ശ്രമം. കള്ളക്കടത്തിൽ പങ്കാളിയായ വനിതക്ക് മുഖ്യമന്ത്രിയുമായും ഒാഫിസുമായും അടുത്ത ബന്ധമുണ്ടെന്നാരോപിച്ച യു.ഡി.എഫ്, അന്താരാഷ്ട്ര കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഒാഫിസ് പ്രതിസ്ഥാനത്താണെന്ന ഗുരുതര ആരോപണവും ഉയർത്തിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിവാദ സ്ത്രീയുമായി പരിചയമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം െപാളിക്കുന്ന രേഖകളും പുറത്തുവിട്ടു. സർക്കാറിനെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളെയും ശക്തമായി നേരിട്ട ഇടതുമുന്നണിക്ക് സ്വർണക്കടത്ത് വിഷയം വല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പ്രധാന ഘടകകക്ഷിയായ സി.പി.െഎ അതൃപ്തി പരസ്യമാക്കിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഉയര്‍ന്ന ആരോപണം മുന്നണിയില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതയുടെ പ്രതികരണമാണ് സി.പി.െഎയുടെ പ്രതികരണമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. അന്വേഷണം മുറുകുന്നതോടെ ഭരണപക്ഷം കൂടുതൽ പ്രതിരോധത്തിലാകുമെന്നും അവർ കണക്കുകൂട്ടുന്നു. ഇൗ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ സംശയ നിഴലില്‍ നിര്‍ത്തി കടന്നാക്രമിക്കുകയെന്ന തന്ത്രമാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. സാധാരണയിൽനിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി ആക്രമിക്കുന്നതില്‍ യു.ഡി.എഫും കോണ്‍ഗ്രസും ഒത്തൊരുമയോടെയാണ് മുന്നോട്ടുപോകുന്നത്. വ്യാഴാഴ്ച യു.ഡി.എഫ് പ്രത്യക്ഷസമരവും പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വർഷത്തിൽ ഭരണപക്ഷത്തെ ആക്രമിക്കാൻ മികച്ച ആയുധം ലഭിച്ച സന്തോഷത്തിലാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ. സോളാറിൻെറ പേരിൽ കേട്ട പഴികൾക്ക് ഏറക്കുറെ സമാനമായ മറ്റൊരു വിഷയത്തിലൂടെ മറുപടി നൽകാൻ കഴിയുന്നതിൽ യു.ഡി.എഫ് നേതാക്കൾ മാത്രമല്ല, അണികളും ആവേശത്തിലാണ്. വലിയ അധ്വാനമില്ലാതെ അണികളെ സജീവമാക്കാൻ കഴിഞ്ഞതിൽ യു.ഡി.എഫ് നേതൃത്വവും സന്തോഷിക്കുന്നു. സർക്കാറിനെ സംശയത്തിൻെറ മുൾമുനയിൽ നിർത്തി കടന്നാക്രമിക്കുന്നതിലൂടെ രാഷ്ട്രീയനേട്ടം കൊയ്യാൻ സാധിക്കുമെന്ന് അവർ കണക്കുകൂട്ടുന്നു. ജോൺ പി.തോമസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story