Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വര്‍ണക്കടത്ത്...

സ്വര്‍ണക്കടത്ത് അന്വേഷണത്തിന് റോയും എന്‍.ഐയും എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റും

text_fields
bookmark_border
സ്വര്‍ണക്കടത്ത് അന്വേഷണത്തിന് റോയും എന്‍.ഐയും എന്‍ഫോഴ്സ്മൻെറ് ഡയറക്ടറേറ്റും ശംഖുംമുഖം: ഡിേപ്ലാമാറ്റിക് ബേഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ സി.ബി.ഐക്ക് പിന്നാലെ രാജ്യാന്തര അന്വേഷണ ഏജന്‍സികളായ റോ, എന്‍.ഐ, എന്‍ഫോഴ്സ്മൻെറ് ഡയറക്ടറേറ്റ് എന്നിവര്‍ ഒരുങ്ങുന്നു. തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ രാജ്യാന്തര അന്വേഷണ ഏജന്‍സികള്‍ തയാറെടുക്കുന്നത്. രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധത്തിനുതന്നെ കോട്ടം തട്ടുന്നരീതില്‍ ഡിേപ്ലാമാറ്റിക് ബേഗേജിനുള്ളില്‍ സ്വര്‍ണം കടത്തിയത് വിദേശത്തുെവച്ച് ആയതിനാല്‍ ഇതിൻെറ കൂടുതല്‍ വിവരങ്ങള്‍ വിദേശത്തുനിന്ന് കെണ്ടത്തേണ്ടതുണ്ട്. അതിന് കസ്റ്റംസിൻെറ പരിമിതികൂടി കണക്കിലെടുത്താണ് റോയുടെ അന്വേഷണം. ഇത്തരം സ്വര്‍ണക്കടത്ത് രാജ്യസുരക്ഷക്കുതന്നെ ഭീഷണിയായതിനെ തുടര്‍ന്നാണ് എന്‍.ഐയുടെ അന്വേഷണം. ഇതിനുപുറമെ രാജ്യത്തിൻെറ സമ്പദ്വ്യവസ്ഥക്കുതന്നെ കോട്ടം തട്ടുന്നതരത്തില്‍ വിദേശ നാണയ വിനിമയ നിയമങ്ങള്‍ ലംഘിച്ചുള്ള നടപടി ആയതിനാലാണ് ഇക്കാര്യങ്ങള്‍ എന്‍ഫോഴ്സ്മൻെറ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. സ്വര്‍ണക്കടത്തിൻെറ പ്രതിപ്പട്ടികയില്‍ പേരുചേര്‍ക്കപ്പെട്ട സരിത്ത്, സ്വപ്ന സുരേഷ് എന്നിവര്‍ക്ക് വിദേശത്തുനിന്ന് 30 കിലോ സ്വര്‍ണം വാങ്ങാന്‍ ആവശ്യമായ 15 കോടിയുടെ അസ്തിയുണ്ടോ, വിദേശത്തുള്ള മാറ്റാരുടെയെങ്കിലും സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന കാര്യങ്ങളെക്കുറിച്ചും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും. മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് 25 കിലോ സ്വര്‍ണം പിടികൂടിയ കേസില്‍ പ്രതിയായ സെറീനയുടെ മൊഴിപ്രകാരം ദുബൈയില്‍െവച്ച് നടന്ന ഇടപാടുകളില്‍ വിദേശികള്‍ ഉൾപ്പെടെ നിരവധി പേര്‍ ഉെണ്ടന്നും സ്വര്‍ണം വാങ്ങി നല്‍കുന്നത് ഉൾപ്പെടെ വിദേശത്തുെവച്ചുള്ള ഇടപാടുകള്‍ നടത്തുന്നത് ജിത്തുവാെണന്നും ഡി.ആര്‍.ഐക്ക് വിവരം ലഭിച്ചു. ഇതിനെതുടര്‍ന്ന് വിദേശത്തുനിന്ന് ജിത്തുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ഇയാളുടെ പാസ്പോര്‍ട്ട് നമ്പര്‍ ഉൾപ്പെടെ ഡി.ആര്‍.ഐ കണ്ടെത്തിയെങ്കിലും ഇൻറര്‍പോളിൻെറ സഹായം ലഭിക്കാത്തതുകാരണം ഇയാളെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇൗ കേസിനെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണം ഇപ്പോഴും തുടരുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story