Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 4:41 PM GMT Updated On
date_range 6 July 2020 4:41 PM GMTമുഖ്യമന്ത്രിയുടെ ഓഫീസ് മാഫിയാ സംഘങ്ങളുടെ അഭയകേന്ദ്രം -മുല്ലപ്പള്ളി
text_fieldsbookmark_border
തിരുവനന്തപുരം : കള്ളക്കടത്ത് സംഘത്തിൻെറയും മാഫിയാ സംഘങ്ങളുടെയും അഭയകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വർണക്കടത്ത് കേസിലെ പ്രധാന ആസൂത്രക സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം ഇതിന് തെളിവാണ്. മാസങ്ങളായി നടക്കുന്ന അനധികൃത സ്വര്‍ണക്കടത്തില്‍ സംസ്ഥാന സര്‍ക്കാറിനും മുഖ്യമന്ത്രിയുടെ ഓഫീസിനും ബന്ധമുണ്ടെന്നാണ് പുറത്തുവരുന്നത്. സ്വര്‍ണക്കടത്തുകാരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് സി.പി.എം നേതാക്കള്‍. മുമ്പ് സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ ഫയാസിന് സി.പി.എമ്മുമായുള്ള ബന്ധം പരിശോധിച്ചാല്‍ ചിത്രം കൂടുതല്‍ വ്യക്തമാകും. കേസില്‍ മുഖ്യമന്ത്രിയേയും ഉന്നത ഉദ്യോഗസ്ഥരേയും രക്ഷിക്കാൻ ഗൂഢശ്രമം നടക്കുന്നുണ്ട്. വിഷയത്തില്‍ ബി.ജെ.പി ഒളിച്ചുകളിക്കുകയാണ്. മുഖ്യമന്ത്രി പ്രതിസന്ധിയിലാകുമ്പോള്‍ അദ്ദേഹത്തെ എങ്ങനെയും രക്ഷപ്പെടുത്തുക എന്നതാണ് ബി.ജെ.പിയുടെ അജണ്ട. ഇതിന് പിന്നില്‍ ദേശീയ തലത്തില്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story