Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർവകലാശാലകളിലെ...

സർവകലാശാലകളിലെ ആറുവർഷത്തെ ബന്ധുനിയമനങ്ങൾ അന്വേഷിക്കണം -വി.ഡി. സതീശൻ

text_fields
bookmark_border
തിരുവനന്തപുരം: ഗവര്‍ണര്‍ ഇപ്പോഴാണ് ശരി ചെയ്തതെന്നും സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ആറു​വര്‍ഷത്തെ ബന്ധു നിയമനങ്ങൾ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. നിയമവിരുദ്ധ നിയമനം നടത്താനുള്ള കണ്ണൂര്‍ സര്‍വകലാശാലയുടെ ശ്രമത്തെയാണ് തന്‍റെ അധികാരം ഉപയോഗിച്ച് ഗവര്‍ണര്‍ തടഞ്ഞത്. പരസ്യമായാണ് അര്‍ഹതയുള്ളവരുടെ നീതി നിഷേധിച്ചത്. കഴിഞ്ഞ ആറുവര്‍ഷവും ഇതുതന്നെയാണ് നടന്നത്. മുഴുവന്‍ ബന്ധു നിയമനങ്ങളും അന്വേഷിച്ച് റദ്ദാക്കാന്‍ ഗവര്‍ണര്‍ നടപടി എടുക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു. സര്‍വകലാശാലകളിലെ അധ്യാപക ജോലി സി.പി.എം നേതാക്കളുടെ ബന്ധുക്കള്‍ക്കു സംവരണം ചെയ്തിരിക്കുകയാണ്. സര്‍വകലാശാല നിയമ ഭേദഗതി ബില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതും അധ്യാപക നിയമനത്തിനാണ്​. ഇത്തരത്തിൽ നിയമിക്കുന്ന വി.സിമാര്‍ സര്‍ക്കാറിന് മുന്നില്‍ അടിമകളെ പോലെ നില്‍ക്കും. അതാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്നത്. ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയിലേക്ക് പോകുന്നത് അനീതി പുനഃസ്ഥാപിക്കാനാണ്. അങ്ങനെയെങ്കില്‍ യു.ഡി.എഫും നിയമവഴി തേടും. അനധ്യാപക നിയമനം യു.ഡി.എഫ് സര്‍ക്കാര്‍ പി.എസ്.സിക്ക് വിട്ടതുകൊണ്ടാണ് ഇപ്പോൾ നിയമന അഴിമതി നടക്കാത്തത്. സര്‍വകലാശാലകളിലെ അധ്യാപക നിയമനവും പി.എസ്.സിക്ക് വിടണം. ഗവര്‍ണര്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ പ്രതിപക്ഷം എതിര്‍ക്കും. കണ്ണൂര്‍ വി.സിയെ ഗവര്‍ണര്‍ നിയമിച്ചതും മന്ത്രി കത്തെഴുതിയതും നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനീതി കാട്ടിയിട്ട് ബി.ജെ.പിയെന്നും കേന്ദ്രമെന്നുമുള്ള രാഷ്ട്രീയം പറഞ്ഞ് സര്‍ക്കാറിന് രക്ഷപ്പെടാനാകില്ല. സിവിക് ചന്ദ്രന്‍ കേസില്‍ അതിജീവിതക്ക്​ എതിരായ കോടതി പരാമര്‍ശം ഞെട്ടിക്കുന്നതാണ്. നീതി കൊടുക്കേണ്ട സ്ഥാപനങ്ങള്‍ ഇങ്ങനെ ചെയ്താല്‍ നീതിതേടി മനുഷ്യര്‍ എവിടേക്ക് പോകുമെന്ന്​ അദ്ദേഹം ചോദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story