Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:19 AM IST Updated On
date_range 19 Aug 2022 12:19 AM ISTകർഷകസംഘം വില്ലേജ് സമ്മേളനത്തിൽ വിഭാഗീയത
text_fieldsbookmark_border
കിളിമാനൂർ: സി.പി.എം ലോക്കൽ കമ്മിറ്റി സമ്മേളനം മുതൽ ഉടലെടുത്ത വിഭാഗീയത വീണ്ടും മറനീക്കി പുറത്തുവന്നു. കർഷകസംഘം വെള്ളല്ലൂർ വില്ലേജ് സമ്മേളനത്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ അനധികൃത കൈകടത്തലെന്ന് ആരോപണം. പാർട്ടി ഭാരവാഹികളുടെ സമ്മേളനവും അംഗങ്ങളുടെ ഫ്രാക്ഷൻ തീരുമാനവും അട്ടിമറിച്ചതായും ആരോപിച്ച് 50ഓളം പ്രവർത്തകർ കർഷകസംഘം വിടാനൊരുങ്ങുന്നു. കഴിഞ്ഞദിവസം ചേർന്ന കർഷകസംഘം വില്ലേജ് സമ്മേളനമാണ് വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്ന് അലസിയത്. നിലവിൽ കർഷകസംഘം പ്രസിഡൻറായി പ്രവർത്തിക്കുന്ന ലാലിനെ മാറ്റണമെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി ആവശ്യപ്പെട്ടു. എന്നാൽ സംഘം ഐകകണ്ഠ്യേന തെരഞ്ഞെടുത്ത ലാൽ തന്നെ തുടരണമെന്ന് ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. ഇതോടെ സമ്മേളനത്തിൽ വാഗ്വാദമായി. കർഷക സംഘം സെക്രട്ടറി ബിലഹരി ജി.ആർ, ലാൽ എന്നിവരുടെ നേതൃത്വത്തിൽ കർഷസംഘം നിർമിച്ചുനൽകുന്ന വീടിന്‍റെ പണി അവസാനഘട്ടത്തിലാണ്. ഈ സാഹചര്യത്തിൽ പ്രസിഡൻറിനെ മാറ്റാൻ കഴിയില്ലെന്ന് പ്രവർത്തകർ പറഞ്ഞു. എൽ.സി സെക്രട്ടറി വഴങ്ങാതെ വന്നതോടെ സെക്രട്ടറി രാജിവെക്കുന്നതായി അറിയിച്ചു. ഇതോടെ സമ്മേളനം പാതിവഴിയിൽ ഉപേക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story