Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെൻഷൻ:...

പെൻഷൻ: സർക്കാർ നടപടി തിരുത്തണം -കെ.യു.ഡബ്ല്യു.ജെ

text_fields
bookmark_border
തിരുവനന്തപുരം: മാധ്യമപ്രവർത്തക പെൻഷൻ പദ്ധതിയിലെ വർധന ഏകപക്ഷീയമായി വെട്ടിക്കുറച്ച സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കേരള പത്രപ്രവർത്തക യൂനിയൻ. ബജറ്റ് പ്രഖ്യാപനം അട്ടിമറിച്ച തീരുമാനത്തിനുപിന്നിൽ പ്രവർത്തിച്ചവരെ നിലക്കുനിർത്താനും കർക്കശ നടപടി സ്വീകരിക്കാനും സർക്കാർ തയാറാവണമെന്ന് യൂനിയൻ ആവശ്യപ്പെട്ടു. ഒന്നാം പിണറായി വിജയൻ മന്ത്രിസഭയുടെ അവസാന ബജറ്റിൽ പ്രഖ്യാപിച്ച 1000 രൂപയുടെ പെൻഷൻ വർധന ഇതുവരെ നടപ്പാക്കാൻ സർക്കാർ തയാറായിരുന്നില്ല. നിയമസഭ പാസാക്കിയ ബജറ്റിൽ പറയുന്ന 1000 രൂപയുടെ വർധനയിൽ 500 രൂപ മാത്രം അനുവദിച്ച് ഇപ്പോൾ തീരുമാനം വന്നിരിക്കുകയാണ്. ആശ്രിത പെൻഷൻ പകുതിയാക്കുമെന്ന ബജറ്റ് പ്രഖ്യാപനവും അട്ടിമറിച്ചിരിക്കുകയാണ്. നിയമസഭയെപ്പോലും നോക്കുകുത്തിയാക്കുന്ന ഈ തീരുമാനത്തിനുപിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർക്കശ നടപടി സ്വീകരിക്കേണ്ടത് ജനാധിപത്യ ഭരണകൂടത്തിന്‍റെ ബാധ്യതയാണ്. പെൻഷൻ പദ്ധതിയോട് ഒരുവിഭാഗം ഉദ്യോഗസ്ഥർ പുലർത്തുന്ന നിഷേധ സമീപനത്തിന്‍റെ ഒടുവിലത്തെ ഉദാഹരണമായി മാത്രമേ ഇതിനെയും കാണാനാവൂ. നൂറുകണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുമ്പോഴും പെൻഷൻ വിഭാഗം നിർത്തലാക്കാൻ നിർദേശം നൽകിയതും ഇവർ തന്നെയാണ്. മാധ്യമ പ്രവർത്തക പെൻഷൻ പദ്ധതിയോട് പുലർത്തുന്ന നിഷേധ നിലപാട് തിരുത്താൻ തയാറായില്ലെങ്കിൽ പ്രത്യക്ഷ പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും യൂനിയൻ നിർബന്ധിതമാവുമെന്ന് പ്രസിഡന്‍റ് കെ.പി. െറജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story