Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:35 AM IST Updated On
date_range 24 Jun 2022 5:35 AM ISTമുട്ടം ഇരട്ടക്കൊല: പ്രതി അറസ്റ്റിൽ
text_fieldsbookmark_border
നാഗർകോവിൽ: മുട്ടത്ത് വയോധികയെയും മകളെയും കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കടിയപട്ടണം സ്വദേശി അമലസുമൻ (36) ആണ് അറസ്റ്റിലായത്. മുട്ടം സെയിന്റ് ഉണ്ണിയേശു തെരുവിൽ ഈ മാസം അഞ്ചിനാണ് തെരേസമ്മാൾ, മകൾ പൗലിൻ മേരി എന്നിവരെ കൊലപ്പെടുത്തിയത്. പൗലിൻ മേരിയുടെ വീട്ടിൽ തയ്യൽ ക്ലാസിൽ പങ്കെടുത്തിരുന്ന കുട്ടികളോട് അമലസുമൻ അപമര്യാദയായി പെരുമാറിയിരുന്നു. സംഭവത്തിൽ ശാസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. പൗലിൽമേരിയെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തിയാണ് കൊലപ്പെടുത്തിയത്. ബഹളം കേട്ട് വന്ന അവരുടെ മാതാവ് തെരേസമ്മാളിനെയും അടിച്ച് വീഴ്ത്തിയശേഷം ഇസ്തിരിയുടെ വയറ് ഉപയോഗിച്ച് കഴുത്തിനെ മുറുക്കി കൊലപ്പെടുത്തി. മോഷണശ്രമമെന്ന് വരുത്തിത്തീർക്കാൻ അവർ അണിഞ്ഞിരുന്ന 16 പവൻ ആഭരണങ്ങളും മോഷ്ടിച്ചു. സ്വർണം പണയം വെച്ച് പ്രതി സ്കൂട്ടർ വാങ്ങിയിരുന്നു. പണയം വെച്ച ആഭരണങ്ങളും ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു. കൊലക്ക് ഉപയോഗിച്ച ചുറ്റികയും കണ്ടെത്തി. സംഭവദിവസം ലഭിച്ച ഇസ്തിരിയും ചെരിപ്പും തൊപ്പിയും പ്രതിയെ പിടികൂടുന്നതിന് പൊലീസിനെ സഹായിച്ചു. കൂടാതെ വീട്ടിൽനിന്ന് ലഭിച്ച കൈരേഖയും ഇയാളുടെതാണെന്ന് തെളിഞ്ഞതായി എസ്.പി. ഹരി കിരൺ പ്രസാദ് പറഞ്ഞു. ഇരണിയൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച റിമാൻഡ് ചെയ്തു. പ്രതിയെ നാഗർകോവിൽ ജില്ല ജയിലിൽ അടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
