Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുരിങ്ങക്കായയും...

മുരിങ്ങക്കായയും തക്കാളിയും തമ്മിൽ മത്സരം മുറുകി

text_fields
bookmark_border
മുരിങ്ങക്കായയും തക്കാളിയും തമ്മിൽ മത്സരം മുറുകി
cancel


തൃശൂർ: വിലക്കയറ്റത്തിൽ മുരിങ്ങക്കായയും തക്കാളിയും തമ്മിൽ നടക്കുന്നത് കടുത്ത മത്സരം. രണ്ട് ദിവസമായി നൂറിന് മുകളിലാണ് തക്കാളി വില. ചൊവ്വാഴ്ച 95 മുതൽ 110 വരെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപന നടന്നത്. കഴിഞ്ഞ ദിവസം 95 രൂപയുണ്ടായിരുന്ന മൊത്തവില ചൊവ്വാഴ്ച 85 വരെ എത്തിയെങ്കിലും ചില്ലറ വിപിണയിൽ തോന്നിയ വിലയിലാണ് വിൽപന. വിലക്കയറ്റത്തിൽ തക്കാളി തന്നെയാണ് മുന്നിൽ. 150 രൂപയുണ്ടെങ്കിലും മുരിങ്ങാക്കായ വില ഏതാണ്ട് സ്ഥിരത പുലർത്തുകയാണ്.

പയർ, ബീൻസ്, പടവലങ്ങ, കിയാർ -60, വെണ്ട, പാവക്ക, പച്ചമാങ്ങ -70, കൊത്തമര, കറിനാരങ്ങ -75, ഇഞ്ചി -80, കാപ്‌സിക്കം -130, പച്ചമുളക് -80, സമ്പാർ കഷണം ഒന്നര കിലോ -100 എന്നിങ്ങനെ കുടുംബ ബജറ്റിെൻറ താളംതെറ്റിക്കുന്ന തരത്തിലാണ് പ്രതിദിന വിലക്കയറ്റം. കേരളത്തിലേക്ക് പച്ചക്കറി വരുന്ന അന്തർ സംസ്ഥാനങ്ങളിലെ ശക്തമായ മഴയാണ് വിലക്കയറ്റത്തിന് കാരണം. ഒപ്പം ഇന്ധന വിലയിൽ ഗതാഗതച്ചെലവ് കൂടുന്നതും പ്രശ്നമാണ്.

അതേസമയം, ഒരാഴ്ച മുമ്പ് 50 രൂപക്ക് മുകളിൽ എത്തിയ സവാളയുടെ വില താഴ്ന്നു. കിലോക്ക് 35 മുതൽ 40 രൂപ വരെയാണ് ചില്ലറ വില. ഉരുളൻ കിഴങ്ങിെൻറ വിലയും കുറഞ്ഞു. കിലോക്ക് 40 രൂപയാണ് ചെറുകിട കച്ചവടം നടന്നത്.

20 രൂപയിൽ താഴെ വിലയുള്ള ഒരു പച്ചക്കറിയും വിപണിയിലില്ല. 16 രൂപ വരെ ഉണ്ടായിരുന്ന മത്തൻ -25, കുക്കുംബർ -25, പച്ചക്കായ, ചേന -30, നാടൻ കുമ്പളം -32, വെള്ളരി -35 എന്നിങ്ങനെ കുറഞ്ഞ വിലയിൽ കിട്ടുന്നവക്ക് പോലും അടുക്കാനാവാത്ത വിലയാണുള്ളത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tomatovegetable
News Summary - vegetable high price
Next Story