Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightVadanappallychevron_rightവിഷു കഴിഞ്ഞുള്ള...

വിഷു കഴിഞ്ഞുള്ള യാത്ര മരണത്തിലേക്ക്

text_fields
bookmark_border
accident
cancel
camera_alt

തളിക്കുളം കൊപ്രക്കളത്ത് കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടം

വാടാനപ്പള്ളി: വിഷു ആഘോഷം കഴിഞ്ഞുള്ള അധ്യാപക ദമ്പതിമാരായ ഷിജുവിന്റെയും ശ്രീജയുടെയും കുടുംബത്തിന്റെയും യാത്ര മരണത്തിലേക്കായി. കൊപ്രക്കളത്ത് ഞായറാഴ്ച രാവിലെ ഏേഴാടെ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പറവൂർ സ്വദേശികളായ മൂന്നുപേരാണ് മരിച്ചത്.

പറവൂർ തട്ടാൻപടി സ്വദേശിപുത്തൻപുരയിൽ പത്മനാഭൻ, ഭാര്യ പാറുക്കുട്ടി, പേരക്കുട്ടി അഭിരാമി എന്നിവരാണ് മരിച്ചത്. പത്മനാഭന്റെ മകൻ ഷിജു, ഭാര്യ ശ്രീജ എന്നിവർ ഗുരുതര പരിക്കോടെ തീവ്രപരിചരണ വിഭാഗത്തിലാണ്.

തിരുവനന്തപുരം എൽ.ബി.എസ് എൻജിനിയറിങ് കോളജിൽ അധ്യാപകനായ ഷിജുവും അമ്പലപ്പുഴ ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലായ ശ്രീജയും മകൾ അഭിരാമിയുമായി വിഷുവിന്റെ ഭാഗമായാണ് പറവൂരിലെ വീട്ടിൽ എത്തിയത്. ആഘോഷത്തിന്റെ സന്തോഷം പങ്കിട്ട് ഞായറാഴ്ച പുലർച്ചെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പോകും വഴിയാണ് അപകടം.

ഷിജുവും ശ്രീജയും ഇതുവരെ അപകട നില തരണം ചെയ്തിട്ടില്ല. മൂന്നു പേരും മരിച്ച വിവരം ഇവർ അറിഞ്ഞിട്ടില്ല. ബന്ധുക്കൾ ആശുപത്രിയിലുണ്ട്. ഓർമ വരുമ്പോൾ ഇവർ മകളെ തിരക്കുന്നുണ്ട്. ഓമന മകളെ ഒരു നോക്കു കാണാനോ അന്ത്യ ചുമ്പനം നൽകാനോ ഷിജുവിനും ശ്രീജക്കും കഴിയാത്തതിലാണ് ബന്ധുക്കളുടെ വേദന.

അപകടത്തിന്റെ ഞെട്ടലിലാണ് തളിക്കുളം നിവാസികളും. നാട്ടുകാരും ആക്ട്സ് പ്രവർത്തകരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദേശീയപാതയിൽ കഴിഞ്ഞ നാലു മാസത്തിനുള്ളിൽ എട്ടോളം അപകട മരണങ്ങൾ നടന്നിരുന്നു. എന്നാൽ, അടുത്തെങ്ങും ഒറ്റ അപകടത്തിൽ മൂന്നുപേർ മരിച്ചിട്ടില്ല. കാർ വലതുഭാഗത്തുകൂടെ വന്നതാണ് അപകടത്തിന് കാരണം. ഓടിച്ചയാൾ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidental deaththalikulamaccident
News Summary - accident in thalikulam
Next Story