Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുർബാന ഏകീകരണം:...

കുർബാന ഏകീകരണം: എതിർക്കുന്ന വൈദികർക്ക് മുന്നറിയിപ്പുമായി തൃശൂർ അതിരൂപത

text_fields
bookmark_border
കുർബാന ഏകീകരണം: എതിർക്കുന്ന വൈദികർക്ക് മുന്നറിയിപ്പുമായി തൃശൂർ അതിരൂപത
cancel

തൃശൂർ: കുർബാന ഏകീകരണത്തെ എതിർക്കുന്ന വൈദികർക്ക് മുന്നറിയിപ്പുമായി തൃശൂർ അതിരൂപത. സീറോ മലബാർ സഭ സിനഡ് അംഗീകരിച്ച കുർബാനക്രമം നവംബർ 28 മുതൽ നടപ്പാക്കണമെന്ന് അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് വൈദികർക്കയച്ച ഉത്തരവിൽ നിർദേശിച്ചു. സിനഡ് തീരുമാനങ്ങളെക്കുറിച്ചുള്ള മേജർ ആർച്ച് ബിഷപ്പിെൻറ ഇടയലേഖനം അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും അടുത്ത ഞായറാഴ്ച വായിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. നിലവിൽ അതിരൂപതയിൽ തുടരുന്ന, പൂർണമായും ജനാഭിമുഖമായ കുർബാന അർപ്പണരീതി മാറ്റി സിനഡ് അംഗീകരിച്ച ജനാഭിമുഖവും അൾത്താര അഭിമുഖവുമായ രീതിയാണ് നവംബർ 28 മുതൽ അവലംബിക്കേണ്ടി വരുക. പുതിയ തീരുമാനത്തിനെതിരെ ഒരു വിഭാഗം വൈദികർ തൃശൂരിൽ യോഗം ചേരാൻ തീരുമാനിച്ചിരുന്നതിനെയും ആർച്ച് ബിഷപ്പ് വിമർശിക്കുന്നുണ്ട്. വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി.

നേരത്തെ എറണാകുളം-അങ്കമാലി അതിരൂപതയിൽ കുർബാന ഏകീകരണത്തിനെതിരെ പരസ്യ പ്രതിഷേധവും വൈദികർ യോഗം ചേർന്ന് പരസ്യ പ്രതികരണവും നടത്തിയിരുന്നു. മേജർ ആർച്ച് ബിഷപ്പിെൻറ ഇടയ ലേഖനം വായിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ഭൂമി വിൽപനയടക്കം ഉയർന്ന ആരോപണങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് കുർബാന ഏകീകരണം തിരക്കിട്ട് നടപ്പാക്കാൻ തീരുമാനിച്ചതെന്ന ആക്ഷേപം ഉന്നയിക്കുകയും ചെയ്തിരുന്നു. അതേസമയം, യോഗതീരുമാനത്തിൽനിന്ന് പിന്മാറുന്നതിൽ ആലോചിച്ചിട്ടില്ലെന്നാണ് വിമതവിഭാഗം പറയുന്നത്. ഇതോടെ തർക്കം തൃശൂർ അതിരൂപതയിലേക്കും വ്യാപിക്കുകയാണ്. 20 വർഷം മുമ്പ് കുർബാന പരിഷ്കരണത്തിന് സിനഡ് തീരുമാനമെടുത്തപ്പോൾ അത് നടപ്പാക്കാതെ ജനാഭിമുഖ കുർബാന തുടരാൻ ആദ്യം തീരുമാനിച്ച രൂപതയാണ് തൃശൂർ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsMass
News Summary - Unification of Mass
Next Story