ചക്കാമുക്കിൽനിന്ന് ചാരായവും വാഷും പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
text_fieldsതൃശൂർ: പൂങ്കുന്നം ചക്കാമുക്കിലെ വീട്ടിൽനിന്ന് 200 ലിറ്റർ ചാരായവും 3000 ലിറ്റർ വാഷും തൃശൂർ എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് വരന്തരപ്പള്ളി തെക്കുമുറി സ്വദേശി എസ്. രാജേഷ് (29), ആമ്പല്ലൂർ മണ്ണംപേട്ട സ്വദേശി വിഷ്ണു (25) എന്നിവരെ അറസ്റ്റ് ചെയ്തു.
ചക്കാമുക്ക് മറവഞ്ചേരി ലൈനിലുള്ള രണ്ടുനില വാടകവീട്ടിലെ താഴത്തെ നിലയിലാണ് വാറ്റിയിരുന്നത്.
ഫ്ലോർ ക്ലീനിങ് നടത്തുന്ന ഏജൻസി എന്ന പേരിൽ മൂന്ന് മാസം മുമ്പാണ് പ്രതികൾ വീട് വാടകക്കെടുത്ത് വാറ്റ് നടത്തിയിരുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇരുപതിലധികം വലിയ പ്ലാസ്റ്റിക്ക് ബക്കറ്റുകളിലാണ് വാഷ് സൂക്ഷിച്ചിരുന്നത്.
തൃശൂർ എക്സൈസ് അസി. കമീഷണർ വി.എ. സലീമിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ സ്പെഷൽ സ്കോഡ് ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിെൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് പ്രിവൻറിവ് ഓഫിസർമാരായ അബ്ദക് അലി, രാജേഷ്, ഷിജു, സിവിൽ എക്സൈസ് ഓഫിസർമാരായ രഞ്ജിത്ത്, സന്തോഷ് എന്നിവരുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

