Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎച്ചിപ്പാറയിൽ...

എച്ചിപ്പാറയിൽ പുലിയിറങ്ങി

text_fields
bookmark_border
16-month-old girl mauled to death by leopard
cancel
camera_alt

representative image

ആമ്പല്ലൂർ: എച്ചിപ്പാറ വലിയകുളത്ത് പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു. വലിയ കുളം പാഡിയോട് ചേർന്ന തൊഴുത്തിൽ കെട്ടിയിരുന്ന ഒഴുക്കപ്പറമ്പിൽ കബീറിന്റെ പശുക്കുട്ടിയെയാണ് കൊന്നത്. മാംസം ഭക്ഷിച്ച നിലയിലാണ്.

ബുധനാഴ്ച രാവിലെയാണ് വീട്ടുകാർ സംഭവമറിഞ്ഞത്. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വർഷങ്ങൾക്ക് മുമ്പ് വലിയകുളത്ത് പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നതിനെ തുടർന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

ചൊവ്വാഴ്ച രാത്രി തൊട്ടടുത്ത ക്വാർട്ടേഴ്സ് പറമ്പിലെ വാഴകൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു. തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്ന വീടുകൾക്കരികിൽ വന്യമൃഗങ്ങൾ ഇറങ്ങി നാശം വിതച്ചതോടെ നാട്ടുകാർ ഭീതിയിലാണ്.

എച്ചിപ്പാറ സ്കൂളിന് സമീപത്തും കാട്ടാനകൾ ഇറങ്ങി കൃഷിനാശം വരുത്തിയതായി നാട്ടുകാർ പറയുന്നു. കുടിവെള്ള പൈപ്പുകളും കൃഷിയും നശിപ്പിച്ച ആനകളെ നാട്ടുകാർ ചേർന്നാണ് തുരത്തിയത്. എച്ചിപ്പാറ സെന്‍ററിനോട് ചേർന്ന പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായതോടെ ഇവിടെയുള്ളവരും ആശങ്കയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Echiparatiger menace
News Summary - tiger menace in echipara
Next Story