Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമരണച്ചൂടിൽ പൊള്ളി...

മരണച്ചൂടിൽ പൊള്ളി തൃശൂർ ജില്ല

text_fields
bookmark_border
extreme heat
cancel

തൃശൂർ: വേനൽച്ചൂടിൽ പൊള്ളിയടർന്ന് ജില്ല. ജില്ലയിൽ പലയിടങ്ങളിലും 40 ഡിഗ്രിക്ക് മുകളിലായിരുന്നു തിങ്കളാഴ്ച ചൂട്. എല്ലായിടത്തും തിളച്ച ചൂടാണ്. പതിവിന് വിപരീതമായി അതിരാവിലെ തന്നെ ചൂട് തുടങ്ങുകയാണ്. രാവിലെ ഏഴ് മുതൽ തന്നെ അന്തരീക്ഷം പൊള്ളിത്തുടങ്ങുന്ന അവസ്ഥയാണ്. സാധാരണയേക്കാൾ അഞ്ച് മുതൽ 5.5 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ജില്ലയിൽ തിങ്കളാഴ്ച രേഖപ്പെടുത്തിയത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില മൂന്ന് മുതൽ നാല് ഡിഗ്രി വരെ രേഖപ്പെടുത്തിയ സമയത്താണ് തൃശൂരിൽ അഞ്ച് ഡിഗ്രിക്കുമുകളിൽ താപനില. കേന്ദ്ര കാലാവസ്ഥ വകുപ്പ് തിങ്കളാഴ്ച വൈകീട്ട് 5.30ന് പുറപ്പെടുവിച്ച താപനില കണക്കു പ്രകാരം ജില്ലയിൽ ഉഷ്ണ തരംഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഏറ്റവും കൂടുൽ ചൂട് റിപ്പോർട്ട് ചെയ്തിട്ടുള്ളത് പാലക്കാട് ജില്ലയിലാണ്. പാലക്കാടുമായി അതിർത്തി പങ്കിടുന്ന തൃശൂരിലെ പ്രദേശങ്ങളിലെല്ലാം അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ ഇത് കൂടുതൽ രൂക്ഷമാകാനാണ് സാധ്യത. ജില്ലയിലെ ജലസംഭരണികളിലടക്കം ഗണ്യമായി വെള്ളം കുറഞ്ഞിട്ടുണ്ട്. കഠിനമായ ചൂട് വ്യാപാര സ്ഥാപനങ്ങളെയടക്കം ബാധിക്കുന്നുണ്ട്. പലയിടത്തും ആളുകളില്ല. ശീതീകരിച്ച സ്ഥാപനങ്ങളിൽ മാത്രമാണ് ആശ്വാസമുള്ളത്. മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരടക്കം ചൂടിൽ പ്രയാസത്തിലാണ്. ജില്ലയിലെ കർഷകരും ചൂടിൽ വലഞ്ഞിരിക്കുകയാണ്. പലർക്കും വിളനാശം അടക്കമുള്ള നഷ്ടങ്ങൾ സംഭവിച്ചുകഴിഞ്ഞു. പാടങ്ങളും കൃഷിയിടങ്ങളും കരിഞ്ഞുണങ്ങിക്കിടക്കുന്നു.

നെൽകർഷകരുടെ കൃഷി നാശത്തെക്കുറിച്ച് പുല്ലഴിയിലെ കർഷകരുമായും കോൾ പടവു കമ്മിറ്റിയുമായും മുന്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറും ഇടതുപക്ഷനേതാക്കളും ചര്‍ച്ച നടത്തി. കൃഷിനാശത്തിന് ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സത്വര നടപടികളുണ്ടാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. ചെലവാക്കിയതിന്റെ നാലിലൊന്നുപോലും കിട്ടാത്ത സ്ഥിതിയാണ്. ആദ്യഘട്ടത്തിലുണ്ടായ ചണ്ടി പ്രശ്നത്തിനു പുറമെ കീടബാധകളുമാണ് വിളവ് ഇത്രയേറെ കുറയാൻ കാരണം. ഏക്കറിൽ 600 കിലോ നെല്ലുപോലും കിട്ടുന്നില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.

മുല്ലശ്ശേരി, എൽത്തുരുത്ത്, മണിനാടൻ, അടാട്ട്, പൊണ്ണമൊത കോൾപ്പാടങ്ങളിലെല്ലാം ഇതാണ് സ്ഥിതി. ഇത്തവണ രണ്ടരമാസം വൈകിയാണ് കൃഷി ആരംഭിച്ചത്. സെപ്റ്റംബറിലെ മഴയും കോൾച്ചാലുകളിലെ ചണ്ടിയും ഇതിന് കാരണമായി. കീടശല്യം വർധിച്ചതോടെ ഇത്തവണ നാലിൽ കൂടുതൽ തവണ കീടനാശിനി ഉപയോഗിക്കേണ്ടിവന്നതായും കർഷകർ പറഞ്ഞു. ഇതും കൃഷിച്ചെലവ് കുത്തനെ കൂട്ടി. കൃഷിച്ചെലവ് ഇത്രയും വർധിക്കുന്നത് ആദ്യമായാണെന്നും കർഷകർ പറയുന്നു. കനാലുകളും കോൾച്ചാലുകളും സമയത്തിന് വൃത്തിയാക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ഇവർ പറയുന്നു. കർഷകരുടെ നഷ്ടം നികത്താൻ നടപടികൾ വേണമെന്നും ഭാവിയില്‍ സമയബന്ധിതമായി കൃഷി ഇറക്കാനും ഗുണമേന്മയുള്ള വിത്തുകളും കീടനാശിനികളും ഉറപ്പ് വരുത്താനും നടപടിയുണ്ടാകണമെന്ന് കോൾ പടവ് കമ്മിറ്റി ആവശ്യപ്പെട്ടു. ഭാവിയില്‍ കൃഷിനാശം ഒഴിവാക്കാൻ കൃഷി വകുപ്പ്, ഇറിഗേഷന്‍, കെ.എൽ.ഡി.സി, കാര്‍ഷിക സർവകലാശാല എന്നിവരുമായി ചര്‍ച്ച നടത്തി പരിഹാര നടപടികള്‍ക്ക് ശ്രമിക്കുമെന്ന് സുനില്‍കുമാര്‍ പറഞ്ഞു.

കര്‍ഷകസംഘം ജില്ല ജോയന്റ് സെക്രട്ടറി കെ. രവീന്ദ്രന്‍, കെ. ഗോപിനാഥ്, എ.വി. പ്രദീപ്കുമാര്‍, കിസാന്‍സഭ ജില്ല വൈസ് പ്രസിഡന്റ് ഷാജു കുണ്ടോളി, തൃശൂര്‍ മണ്ഡലം സെക്രട്ടറി കെ. അരവിന്ദാക്ഷ മേനോന്‍, പുല്ലഴി കോള്‍ പടവ് പ്രസിഡന്റ് കൊളങ്ങാട്ട് ഗോപിനാഥൻ, കെ.എന്‍. രഘു, എം.കെ. ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു. കനത്ത ചൂടിലും ഫംഗസ് ബാധയിലും ജില്ലയിൽ പലയിടത്തും കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കിടങ്ങൂരിൽ യുവ കർഷകന്റെ നാലേക്കർ സ്ഥലത്തെ കൃഷി നശിച്ചിരുന്നു. പയർ, വെണ്ട, വെള്ളരി, കുമ്പളം, ചീര, മത്തൻ എന്നിവയാണ് നശിച്ചത്. വരും ദിവസങ്ങളിൽ സംഗതി കൂടുതൽ ഗുരുതരമാകുന്ന സ്ഥിതിയാണുള്ളത്.

ഉഷ്ണ തരംഗം: ജാഗ്രത നിർദേശം

തൃശൂർ: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തിങ്കളാഴ്ച വൈകിട്ട് 5.30ന് പുറപ്പെടുവിച്ച താപനില കണക്കു പ്രകാരം പാലക്കാട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില സാധാരണയെക്കാൾ അഞ്ച് മുതൽ 5.5 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തി. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ജില്ല മെഡിക്കൽ ഓഫിസർ, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തൊഴിൽ വകുപ്പ് തുടങ്ങിയവർക്കെല്ലാം കലക്ടർ ഉഷ്‌ണതരംഗം നേരിടാനുള്ള നിർദേശങ്ങൾ നൽകി.

കരുതിയിരിക്കുക, സൂര്യാഘാതത്തെ...

തൃശൂർ: സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. താഴെ പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം.

  • പകൽ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.
  • ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും കായിക വിനോദങ്ങളും മറ്റ് പ്രവർത്തനങ്ങളും പൂർണമായും നിർത്തിവെക്കുക.
  • ധാരാളം വെള്ളം കുടിക്കുക.
  • അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.
  • കായികാധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയിൽ ഏർപ്പെടുക.
  • നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ കാപ്പി എന്നിവ പകൽ സമയത്ത് പൂർണമായും ഒഴിവാക്കുക.
  • വൈദ്യുത ഉപകരണങ്ങൾ നിരന്തര ഉപയോഗം മൂലം ചൂട് പിടിച്ചും വയർ ഉരുകിയും തീപിടുത്തത്തിന് സാധ്യത ഉള്ളതിനാൽ ഓഫീസുകളിലും വീടുകളിലും ഉപയോഗ ശേഷം ഇവ ഓഫ് ചെയ്യേണ്ടതാണ്. രാത്രിയിൽ ഓഫിസുകളിലും ഉപയോഗം ഇല്ലാത്ത മുറികളിലും ഉള്ള ഫാൻ, ലൈറ്റ്, എ.സി എന്നിവ ഓഫ് ചെയ്ത് സൂക്ഷിക്കുക.
  • വീട്ടിലും ഓഫിസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.
  • മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ, ചപ്പ് ചവറുകളും, ഉണങ്ങിയ പുല്ലും ഉള്ള ഇടങ്ങളിൽ എന്നിവടങ്ങളിൽ തീപിടുത്ത സാധ്യത കൂടുതലാണ്. ഇവിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
  • തൊഴിലുറപ്പ് പ്രവർത്തകരും മാധ്യമപ്രവർത്തകരും പുറം തൊഴിലിൽ ഏർപ്പെടുന്നവരും പൊലീസ് ഉദ്യോഗസ്ഥരും രാവിലെ 11 മുതൽ മൂന്ന് വരെ കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ പൊതുസമൂഹം സഹായിക്കുക.
  • വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന പരിപാടികൾ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ 11 മുതൽ വൈകുന്നേരം മൂന്ന് വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
  • കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക കരുതൽ ഉറപ്പാക്കണം.
  • എല്ലാ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur districtThrissur NewsExtreme heat
News Summary - Thrissur district is in extreme heat
Next Story