കുരുക്കിലമർന്ന ജനജീവതത്തിന് താങ്ങും തണലും പ്രതീക്ഷിച്ച് തൃശൂർ
text_fieldsതൃശൂർ: കുരുക്കിലമർന്ന ജനജീവതത്തിന് താങ്ങും തണലുമാണ് ഭരണത്തുടർച്ചയിലൂടെ ചരിത്രംകുറിച്ച രണ്ടാം പിണറായി സർക്കാറിെൻറ ബജറ്റിൽനിന്ന് ജില്ല പ്രതീക്ഷിക്കുന്നത്. ജീവിതത്തിെൻറ മുഴുവൻ മേഖലകളും പൂട്ടിട്ട കോവിഡ് അതിജീവനാശ്വാസമാണ് ആദ്യ ബജറ്റിലുണ്ടാവേണ്ടത്.
തൃശൂർ ജില്ലയുടെ വ്യാപാര-വ്യവസായ മേഖലകൾക്ക് ഉത്തേജക പാക്കേജുകൾ വേണം. അസ്ഥിവാരം തോണ്ടിയ പരമ്പരാഗത വ്യാവസായത്തിെൻറ നിലനൽപിനായി സഗൗരവ ഇടപെടലുകൾ അനിവാര്യമാണ്. ത്രിശങ്കുവിലായ പൊതുഗതാഗത സംവിധാനത്തിനും വേണം ആശ്രയ പദ്ധതികൾ. വിപണിയിൽ പണം വരുന്നതിന് ജനത്തിന് ക്ഷേമ പദ്ധതികളും അവശ്യമാണ്. കോവിഡ് വ്യാപനം തടയാൻ വാക്സിൻ സുരക്ഷ സമ്പൂർണമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികളുണ്ടാവണം. സാംസ്കാരിക ജില്ല പ്രതീക്ഷാനിർഭരമായ കാത്തിരിപ്പിലാണ്. ജീവിതം പച്ചതൊടാൻ സർക്കാർ കനിയാതെ രക്ഷയില്ല.
ഉത്തേജക പാക്കേജ് കാത്ത് വ്യാപാര മേഖല
തൃശൂർ: കോവിഡ് രണ്ടാം തരംഗത്തിൽ തരിപ്പണമായ വ്യാപാര മേഖലക്ക് അതിജീവനത്തിന് ഉത്തേജക പാക്കേജാണ് ബജറ്റിൽ വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. പൂട്ടിക്കിടന്ന് നശിച്ച ഉൽപന്നങ്ങൾ അടക്കം വാങ്ങുന്നതിന് സബ്സിഡിയോ പലിശരഹിത വായ്പയോ കുറഞ്ഞ പലിശ വായ്പയോയാണ് നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻറും ജില്ല പ്രസിഡൻറുമായ കെ.വി. അബ്ദുൽഹമീദ് വ്യക്തമാക്കി. സാമ്പത്തിക പിന്തുണ ലഭിക്കാതെ ലോക്ഡൗണിൽ തകർന്ന മേഖലയലുടെ ഉന്നമനം അസാധ്യമാണ്. ലോക്ഡൗണിൽ അവശ്യ സേവന വിഭാഗത്തിന് നൽകുന്ന പ്രത്യേക ആനുകൂല്യം എല്ലാ വ്യാപാരികൾക്കും നൽകണം. അതിന് ശാസ്ത്രീയമായ വിപണി തുറക്കൽ നടപടി അടക്കം വേണ്ടതുണ്ട്. എല്ലാ ദിവസവും അവശ്യ സേവനക്കാർക്ക് അവസരം നൽകുന്നത് ഒഴിവാക്കി എല്ലാവർക്കും ഊഴമിട്ട് അവസരം നൽകണം.
വാടക നിയന്ത്രണ നിയമത്തിലും കാലോചിതമായ പരിഷ്കാരം അവശ്യമാണ്. മഹാമാരി കാലത്ത് സർക്കാർ ഒരുമാസത്തെ കെട്ടിട വാടക ഒഴിവാക്കി തന്നിരുന്നു. എന്നാൽ, സ്വകാര്യ കെട്ടിട ഉടമകൾ വാടക ഒഴിവാക്കുന്നതിൽ വിമുഖത കാണിക്കുകയാണ്. സർക്കാർ സ്വകാര്യ കെട്ടിട ഉടമകളിൽ നിന്നും ഈടാക്കുന്ന കെട്ടിട നികുതി അടക്കം കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ കെട്ടിട ഉടമകൾക്ക് വാടക കുറച്ചുതരാനാവാത്ത സാഹചര്യമുണ്ട്. സർക്കാർ ഇളവ് ലിഭിച്ചാൽ മാത്രമേ ഇവർക്ക് വാടക ഇളവ് നൽകാനാവൂ. വിവിധ ലൈസൻകുകളുടെ കാലാവധി കലോചിതമായി പരിഷ്കരിക്കേണ്ട കാലം അധിക്രമിച്ചിരിക്കുകയാണ്. വാർഷിക ലൈസൻസ് തുകക്ക് അപ്പുറം സാമ്പത്തിക വർഷത്തിലെ ഉപയോഗ ദിവസങ്ങളിലേക്ക് അടച്ചിൽ പശ്ചാത്തലത്തിൽ വിവിധ നികുതികൾ പരിഷ്കരിക്കേണ്ടതുണ്ട്. ഒന്നുകിൽ ഉപയോഗിക്കുന്ന ദിവസങ്ങൾ കണക്കാക്കുകയേലാ അല്ലെങ്കിൽ അടുത്ത സാമ്പത്തിക വർഷത്തിലേക്ക് ബാക്കി തുക വരവു വെക്കുകയോ വേണം. ഈസി ഡ്യൂയിങ് ബിസിനസിനായി ഏകജാലക സംവിധാനം തുടങ്ങിയെങ്കിലും അതിന് പൂർണത ശെകവരിക്കാനായിട്ടില്ല. ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ വേണ്ടതുണ്ട്.
വ്യാപാര മേഖലക്ക് സ്വതന്ത്രമായ ഒരു വകുപ്പ് അനുവാര്യമാണ്. നിലവിൽ വ്യവസായ വകുപ്പിൽ ഒതുങ്ങുകയാണ് 10 ലക്ഷത്തിലധികം വ്യാപാരികൾ അടങ്ങുന്ന മേഖല. ഇതുമാറി സ്വതന്ത്രമായ വകുപ്പ് വേണം. ലൈസൻസ് അടക്കം കാര്യങ്ങളിൽ വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെടുന്നതിനാൽ സ്വതന്ത്ര വകുപ്പ് അനുഗുണമാവും.
പ്രതീക്ഷയിൽ മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍
കൊടകര: പരമ്പരാഗത മണ്‍പാത്ര നിര്‍മാണ മേഖലയുടെ സംരക്ഷണത്തിനും പുരോഗതിക്കും ആവശ്യമായ പദ്ധതികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ജില്ലയിലെ കുംഭാര സമുദായക്കാരായ കുടുംബങ്ങള്‍. കോവിഡ് പ്രതിസന്ധിയില്‍ കനത്ത തിരിച്ചടി നേരിട്ട വ്യവസായങ്ങളിലൊന്നാണ് മണ്‍പാത്ര നിര്‍മാണ മേഖല. മണ്‍പാത്ര നിര്‍മാണത്തിനാവശ്യമായ കളിമണ്ണ്, വിറക് എന്നിവയുടെ ലഭ്യതക്കുറവും വിലവിര്ധനയുമാണ് ഇവര്‍ നേരിടുന്ന പ്രധാന പ്രശ്നം. നേരേത്ത പ്രദേശികമായി കളിമണ്ണ് സംഭരിക്കാനുള്ള സംവിധാനം നിലനിന്നിരുന്നെങ്കിലും ഇപ്പോള്‍ വന്‍ വിലകൊടുത്ത് ദൂര ദിക്കുകളില്‍നിന്ന് മണ്ണ് കൊണ്ടുവരേണ്ട ഗതികേടിലാണ് ഇവര്‍. പാടങ്ങളില്‍നിന്ന് മണ്ണെടുക്കുന്നതിന് വിലക്ക് വന്നതോടെ കളിമണ്ണിന് കടുത്ത ക്ഷാമമാണ് ഇവര്‍ നേരിടുന്നത്. പ്രദേശികമായി കളിമണ്ണ് സംഭരിക്കുന്നതിന് സംവിധാനമൊരുക്കണമെന്ന ആവശ്യം ഇവര്‍ മുന്നോട്ടുവെക്കുന്നു. പെരുമ്പാവൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് വിറക് വാങ്ങി ലോറികളില്‍ എത്തിച്ചാണ് മണ്‍പാത്രങ്ങള്‍ ചുട്ടെടുക്കുന്നത്. പ്രധാന അസംസ്കൃത വസ്തുക്കളായ കളിമണ്ണിെൻറയും വിറകിെൻറയും ലഭ്യത ഉറപ്പാക്കുകയും സബ്സിഡി നിരക്കില്‍ ഇവ മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന തരത്തിലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് പട്ടണങ്ങളിലെ പാതയോര കച്ചവടം ഇനി സാധ്യമല്ലെന്നിരിക്കെ സര്‍ക്കാര്‍ തലത്തില്‍ രൂപവത്കരിച്ചിട്ടുള്ള ബോര്‍ഡ് മുഖേന തങ്ങളുടെ ഉല്പന്നങ്ങള് ഏറ്റെടുത്ത്് വിറ്റഴിക്കാനുള്ള സംവിധാനം ഉണ്ടാകണമെന്നും പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.
നൂറ്റമ്പതോളം കുംഭാര സമുദായ കുടുംബങ്ങളുള്ള കൊടകരയില്‍ ഒരുകോടി രൂപ ചെലവഴിച്ച് കഴിഞ്ഞ വര്‍ഷം അടിസ്ഥാന സൗകര്യ പദ്ധതി നടപ്പാക്കിയിരുന്നു. ഇവിടെ നേരേത്ത പ്രവര്‍ത്തിച്ചിരുന്ന മണ്‍പാത്ര നിര്‍മാണ സഹകരണ സംഘം പുനരുദ്ധരിച്ച് കൂടതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിെൻറ ഭാഗമായി വിശാലമായ പണിശാലയും ചൂലയും മണ്ണരക്കാനുള്ള യന്ത്രവും സജ്ജമാക്കിയിട്ടുണ്ടെങ്കിലും കളിമണ്ണിെൻറ ലഭ്യത സംബന്ധിച്ച് ആശങ്കയിലാണ് തൊഴിലാളി കുടുംബങ്ങള്‍.
തയാറാക്കിയത്: ലോനപ്പന് കടമ്പോട്
പൊതുഗതാഗത വാഹനങ്ങൾക്ക് വേണം, ഇന്ധന സബ്സിഡി
തൃശൂർ: കോവിഡ് ലോക്ഡൗണിന് പിന്നാലെ ബസ് അടക്കം പൊതു ഗതാഗത സർവിസ് നടത്തുന്ന വാഹനങ്ങൾക്ക് ഇന്ധന സബ്സിഡി നൽകാൻ സംസ്ഥാന സർക്കാറിനാവണമെന്ന് കേരള ബസ് ഓപറേറ്റേഴ്സ് ഫോറം ജില്ല ജനറൽ സെക്രട്ടറി സെബ്. ഇന്ധന വില താങ്ങാവുന്നതിലും അപ്പുറം ദിനംപ്രതി കൂടുകയാണ്. ഈ സാഹചര്യത്തിൽ ബസ്, കാർ, ഓട്ടോ അടക്കം വിവിധ വാഹനങ്ങൾക്ക് നൽകുന്ന ഇന്ധന വിലയിൽ നിന്നും സംസ്ഥാന സർക്കാർ ഈടാക്കുന്ന നികുതി കോവിഡ് കാലമെങ്കിലും ഒഴിവാക്കണം. യാത്രക്കാർ കുറവായ ഒരു കാലഘട്ടമാണ് 2020 മാർച്ച് മുതൽ ഉണ്ടായിട്ടുള്ളത്. ലോക്ഡൗണിന് പിന്നാലെ യാത്രക്കാർ വല്ലാതെ കയറുന്ന സാഹചര്യം ഉണ്ടാവാനും ഇടയില്ല.
അതുകൊണ്ട് ഇന്ധന സബ്സിഡി അടക്കം നൽകി ബസ് വ്യവസായത്തിന് ഊർജം നൽകാൻ ബജറ്റിനാവണം. ബസ് അടക്കം വാഹനങ്ങളുടെ കാലാവധി 15ൽ നിന്നും 20 വർഷമായി ഉയർത്താനാവണം. കഴിഞ്ഞ രണ്ടുവർഷം അധിക ബസുകളും സർവിസ് നടത്തിയിട്ടില്ല. സർവിസ് നടത്താത്ത കാലഘട്ടത്തെ ബസിെൻറ കാലാവധിയിൽ ഉൾപ്പെടുത്തുകയും അരുത്. പെർമിറ്റ് കഴിഞ്ഞ വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കുന്നതിന് പകരം മരവിപ്പിക്കുന്ന നടപടി സ്വീകരിക്കണം. കാലാവധി കഴിഞ്ഞ വാഹനത്തിെൻറ ഉടമക്ക് അയാൾക്ക് പെർമിറ്റ് എടുക്കാനാവുന്ന സാഹചര്യത്തിന് അതിന് സാധിക്കുന്ന തരത്തിൽ അനുഗുണമായ നടപടിയാണ് വേണ്ടത്.
ഇൻഷുറൻസ്, വായ്പ തിരിച്ചടവ് അടക്കം ഓടാത്ത കാലയളവിൽ ഇളവ് നൽകേണ്ടതുണ്ട്. ഇങ്ങനെ ഇളവ് നൽകാത്ത സാഹചര്യം ഉണ്ടായാൽ അതിസമ്മർദത്തിന് വിധേയനായി കടുംകൈ ചെയ്യേണ്ട ഗതികേടാണ് ബസ് ഉടമകൾക്കുള്ളത്. ബസ് വ്യവസായ മേഖലയിൽ പണിയെടുക്കുന്ന മുഴുവൻ ജീവനക്കാർക്കും കോവിഡ് പ്രതിരോധ വാക്സിൻ അടിയന്തരമായി നൽകേണ്ടതുണ്ട്. ഡ്രൈവർ അടക്കം ബസ് ജീവനക്കാർ, അറ്റൻഡർമാർ, ഫീസ് പിരിക്കുന്നവർ, ഉടമകൾ അടക്കം മുഴവുൻ പേർക്കും വാക്സിൻ മുൻഗണന നൽകണം.
ആശ്വാസം കാത്ത് മത്സ്യ വിപണന മേഖല
ചാവക്കാട്: തുടർച്ചയായ കോവിഡ് മഹാമാരിയും കാലാവസ്ഥ വ്യതിയാനവുമായി മത്സ്യമേഖല സ്തംഭനത്തിലായ സാഹചര്യത്തിൽ മത്സ്യ വ്യാപാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർക്ക് സംസ്ഥാന സർക്കാറിെൻറ ബജറ്റ് ആശ്വാസ പദ്ധതികൾക്കായുള്ള കാത്തിരിപ്പിലാണ് തൊഴിലാളികൾ. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പേ നിയന്ത്രിത മേഖലയായി ജില്ല കലക്ടർ പ്രഖ്യാപിച്ച പഞ്ചായത്തുകളിലാണ് ജില്ലയിലെ പ്രധാനപ്പെട്ട മത്സ്യ വിപണന കേന്ദ്രങ്ങൾ. നിയന്ത്രിത മേഖലയും ലോക്ഡൗണുമായതോടെ അടച്ചുപൂട്ടിയ കേന്ദ്രങ്ങൾ അതതിടങ്ങളിലെ എം.എൽ.എമാരുടെ ബന്ധപ്പെടലിനെ തുടർന്ന് ഫിഷറീസ് മന്ത്രിയുടെ നിർദേശ പ്രകാരം ജില്ലതലത്തിൽ സംഘിടിപ്പിച്ച കൂടിയാലോചനക്ക് ശേഷം ബുധനാഴ്ചയാണ് തുറന്ന് പ്രവർത്തനമാരംഭിച്ചത്.
നൂറുകണക്കിന് ബോട്ടുകളും വഞ്ചികളുമാണ് ഹാർബർ കേന്ദ്രീകരിച്ച് കടലിൽ പോയി മത്സ്യം പിടിച്ച് വരുന്നത്. ഇവരുമായി ബന്ധപ്പെട്ട് നിരവധി തൊഴിലാളികളും മത്സ്യവിൽപന ഏജൻറുമാരും കയറ്റിറക്ക തൊഴിലാളികളുമുണ്ട്. ഈ തൊഴിലാളികളും അവരുടെ കുടുംബവും ജീവിക്കുന്നത് മത്സ/span>െൻറ വരവുമായി ബന്ധപ്പെട്ടാണ്. കോവിഡ് മഹാമാരിയും കാലാവസ്ഥ വ്യതിയാനവുമായി സർക്കാറിെൻറ മത്സ്യവിൽപനയുടെ നിരോധന കാലത്ത് ഇവരുടെ ജീവിതം ദുസ്സഹമാണ്. ജൂൺ ഒമ്പതിന് വരാൻ പോകുന്ന ട്രോളിങ് നിരോധനവും വീണ്ടും ഒരുമാസത്തിലേറെയുള്ള ദിനങ്ങളിൽ തൊഴിലിനിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിക്കുക. മത്സ്യവുമായി ബന്ധപ്പെട്ടല്ലാതെ മറ്റു പണികളൊന്നുമറിയാത്തവരാണ് ഇവിടത്തെ തൊഴിലാളികളെന്ന് മേഖലയിലെ സാഹചര്യം വിശദീകരിച്ച് മുനക്കടവ് ഫിഷ് ലാൻഡിങ് സെൻറർ തൊഴിലാളി ഏകോപന സമിതി പ്രസിഡൻറ് പി.കെ. ബഷീർ പറഞ്ഞു.
തയാറാക്കിയത്: ഖാസിം സെയ്ദ്
വേണം, കസവ് ഗ്രാമത്തിനും ൈകത്താങ്ങ്
തിരുവില്വാമല: പേരുകേട്ട കുത്താമ്പുള്ളി കസവ് ഉടയാടകൾ നെയ്തെടുക്കുന്ന കസവ് ഗ്രാമത്തിലെ ആയിരത്തോളം കുടുംബങ്ങളുടെ ജീവിതത്തിന് ഇന്ന് കസവിെൻറ സ്വർണത്തിളക്കമില്ല. രണ്ടാം പിണറായി സർക്കാറിെൻറ ആദ്യ ബജറ്റിൽ വലിയ സഹായം പ്രതീക്ഷിക്കുകയാണ് ഈ ഗ്രാമം.
ലോക്ഡൗണിൽ കുരുങ്ങി ജീവിതത്തിെൻറ ഊടും പാവും നെയ്തെടുക്കാനാവാതെ കുഴങ്ങുകയാണ് കസവു ഗ്രാമം. സാധാരണ ഈ സമയം കേരളത്തിെൻറ ഓണിലേക്ക് എത്തിക്കാനുള്ള കസവ് വസ്ത്രങ്ങൾ തയാറാക്കുന്ന തിരക്കിൽ കുത്താമ്പുള്ളിയുടെ തെരുവീഥികളിൽ നിലക്കാതെ മുഴങ്ങാറുള്ള തറിയുടെ കടകട ശബ്ദം ഇത്തവണ കേൾക്കാനില്ല. പകരം ജീവിതത്തിെൻറ നൂലിഴകൾ പൊട്ടിപ്പോയതിെൻറ നെടുവീർപ്പുകൾ മാത്രം. ഇത് മാറ്റിയെടുക്കാൻ ബജറ്റ് കനിയുമെന്ന ഉറച്ച വിശ്വാസമാണ് അവർക്കുള്ളത്.
വിഷു കഴിഞ്ഞാൽ ഉടൻ തന്നെ പെരുന്നാളിനും ഓണത്തിനുമുള്ള തയാറെടുപ്പുകൾ കുത്താമ്പുള്ളിയിൽ ആരംഭിക്കും. എങ്കിലേ ഓണത്തിന് മുമ്പ് വസ്ത്രങ്ങൾ വിതരണം ചെയ്യാനാവുകയുള്ളൂ. എന്നാൽ, ലോക്ഡൗണിൽ കുരുങ്ങി ഇത്തവണ ഒരുക്കങ്ങൾ ഒന്നും ചെയ്യാനായിട്ടില്ല.
ലക്ഷങ്ങൾ കടമെടുത്താണ് പലരും ഓണവിപണിക്കായി കാത്തിരുന്നത്. കഴിഞ്ഞ വർഷം കോവിഡ് മഹാമാരിയിൽ തകർന്നുപോയ വിപണി വീണ്ടെടുക്കാനുള്ള ശ്രമത്തിന് ഇത്തവണയും ലോക്ഡൗൺ കുരുക്കായി. മുൻ വർഷങ്ങളിലുണ്ടായ രണ്ടു പ്രളയവും കുത്താമ്പുള്ളിയെ കാര്യമായി ബാധിച്ചു. സൂറത്തിൽനിന്ന് കസവും സേലത്തുനിന്ന് പാവും കോണും എത്തിയാലേ കുത്താമ്പുള്ളിയിലെ തറികൾ ചലിക്കൂ. അഞ്ചു നൂറ്റാണ്ടു മുമ്പ് കൊച്ചി രാജാവിന് വസ്ത്രം നെയ്യാനായി ഇന്നത്തെ കർണാടകയിൽ നിന്നെത്തിയ ദേവാങ്ക സമുദായത്തിൽ പെട്ടവരാണ് ഭാരതപ്പുഴയുടെ തീരത്തെ കുത്താമ്പുള്ളി ഗ്രാമത്തിലെ നെയ്ത്തുകാർ.
തയാറാക്കിയത്: ഒ.എസ്. സിബി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.