കേരളം കാതോർത്തിരുന്ന ശബ്ദം
text_fieldsതൃശൂർ: കേരളം നെറികേടുകളിൽ മുങ്ങിത്താഴുേമ്പാൾ അതിെനതിരെ പക്ഷം നോക്കാതെ പ്രതികരിച്ചിരുന്ന ഒരു ശബ്ദമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് വേളകളിൽ കേരളം പ്രത്യേകം കാതോർത്തിരുന്ന സാഗരഗർജനം. ഉപനിഷത്തുകളുടെ സാരാംശവും തത്ത്വമസിയുടെ പൊരുളുമറിഞ്ഞ് അരനൂറ്റാണ്ടിലേറെ മലയാളികളുടെ ചിന്താമണ്ഡലത്തെ സ്വാധീനിച്ച പ്രഭാഷണകലയുടെ ആചാര്യൻ സുകുമാർ അഴീക്കോട് വിടവാങ്ങിയിട്ട് എട്ടുവർഷം പിന്നിട്ടെങ്കിലും അദ്ദേഹത്തിെൻറ വാക്കുകളിപ്പോഴും അന്തരീക്ഷത്തിൽ അലയടിക്കുകയാണ്.
ശ്വാസത്തിൽ പോലും രാഷ്ട്രീയം അടങ്ങിയ കേരളീയർക്ക് ദിശാബോധം നൽകിയിരുന്ന ആ ശബ്ദം അവശ്യമായ സമയം. സ്വർണക്കടത്തും ഇ.ഡിയും പാലാരിവട്ടം പാലവും അരങ്ങുവാഴുന്ന പുതിയ സാഹചര്യത്തിൽ സുകുമാർ അഴീക്കോടിെൻറ അഭാവം കേരളീയ രാഷ്ട്രീയ ഭൂപടത്തിൽ കൃത്യമായി നിഴലിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ യഥാർഥ പ്രശ്നങ്ങൾ ജനത്തിന് മുന്നിലെത്താെത പോകുമ്പോൾ വിളിച്ചുപറയാൻ അഴീക്കോടില്ലല്ലോ എന്ന് വിലപിക്കുന്നവർ ഏറെ. ഈ പ്രതികരണ വന്ധ്യതയിലാണ് നാലു ദിക്കിലും തട്ടിയുയർന്ന പ്രതിധ്വനിയിൽ കേരളത്തിന് അദ്ദേഹം ദിശാബോധം നൽകിയിരുന്നത്.
പൊതുജനം കഴുതയാണെന്ന ധാരണ തിരുത്തുന്ന തെരഞ്ഞെടുപ്പ് അനുഭവവും മാഷിനുണ്ട്. 1962ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് ഇടതു സ്വതന്ത്രനായ എസ്.കെ. പൊെറ്റക്കാടിനോട് തോറ്റിട്ടും വോട്ടർമാർക്ക് നന്ദി പറഞ്ഞു, അദ്ദേഹം. തന്നേക്കാൾ ബുദ്ധിയും വിവേകവുമുള്ള ജനം തന്നെ തോൽപ്പിച്ച് അധികാര രാഷ്ട്രീയത്തിെൻറ വളഞ്ഞ വഴികളിൽനിന്ന് മോചിപ്പിച്ച് സാഹിത്യത്തിൽ ഉറപ്പിച്ചുനിർത്തിയെന്ന് പിന്നീട് അദ്ദേഹം പറയുമായിരുന്നു. തോറ്റെങ്കിലും ജനങ്ങളുടെ സുഖ-ദുഃഖങ്ങളിൽ പങ്കാളിയാകാനും അവരുമായി സംവദിക്കാനും അവസരം ലഭിച്ചത് സാഹിത്യ ജീവിതത്തിന് ഉപകാരമായതായും അദ്ദേഹം സാക്ഷ്യപ്പെടുത്തി.
ഇടതുസ്വതന്ത്രനായി തനിക്കെതിരെ മത്സരിച്ച എസ്.കെ. പൊറ്റെക്കാടിെൻറ യാത്രാ സാഹിത്യം തെൻറ പ്രഭാഷണ സാഹിത്യത്തെ കടത്തിവെട്ടുന്നതാണെന്ന അഭിപ്രായവും അഴീക്കോടിനുണ്ടായിരുന്നു. കോഴിക്കോട് ദേവഗിരി കോളജിൽ മലയാളം ക്ലാസ് എടുത്തുകൊണ്ടിരിക്കെ അന്നത്തെ കെ.പി.സി.സി പ്രസിഡൻറ് സി.കെ. ഗോവിന്ദൻ നായരും പി. ഗോപാലനും തായാട്ട് ശങ്കരനും ക്ലാസിൽ കയറി വന്നാണ് സ്ഥാനാർഥിയാവാൻ ആവശ്യപ്പെട്ടത്. തോൽവി ഏറ്റുവാങ്ങിയ സ്ഥാനാർഥിയുടെ വീടിന് മുമ്പിലൂടെ വിജയഘോഷയാത്ര അന്ന് പതിവായിരുന്നെങ്കിലും കമ്യൂണിസ്റ്റുകാർ തന്നെ അതിൽനിന്ന് ഒഴിവാക്കിയെന്ന് മാഷ് പറയുമായിരുന്നു. ഞാൻ ജയിക്കുന്നതും താൻ ജയിക്കാതിരിക്കുന്നതും ഒരുപോലെയല്ലേ എന്ന എസ്.കെ. പൊറ്റെക്കാടിെൻറ ചോദ്യത്തിന് മുമ്പിൽ തെൻറ തോൽവി വിജയമായി മാറിയെന്ന് പുഞ്ചിരിയോടെ അഴീക്കോട് സ്മരിച്ചതും കേരളത്തിെൻറ ഓർമയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.