Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതാളവാദ്യ...

താളവാദ്യ കലാകാരന്മാർക്ക് വിഷുക്കോടിയും കൈനീട്ടവുമായി സുരേഷ് ഗോപി

text_fields
bookmark_border
suresh gopi
cancel

തൃശൂർ: താളവാദ്യ കലാകാരന്മാർക്ക് വിഷുക്കോടിയും കൈനീട്ടവും ‘സർപ്രൈസ്’ സഹായ പദ്ധതിയും സമ്മാനിച്ച് നടനും മുൻ എം.പിയുമായ സുരേഷ് ഗോപി. തൃശൂർ പൂരത്തിലെ ഇലഞ്ഞിത്തറ മേളം മഠത്തിൽ വരവ് തുടങ്ങി എല്ലാ താളവാദ്യങ്ങളിലും ആവേശം കൊള്ളിക്കുന്ന താളവാദ്യ കലാകാരൻമാരുടെ സംഗമമായി മാറി സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ട വേദി.

തൃശൂർ കൗസ്തുഭം ഹാളിലായിരുന്നു പരിപാടി. സുരേഷ്‌ ഗോപിയുടെ അന്തരിച്ച മകളുടെ പേരിലുള്ള ലക്ഷ്മി സുരേഷ്‌ ഗോപി എം.പീസ് ഇനീഷ‍്യേറ്റിവിന്‍റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയിൽ രാഷ്ട്രീയമില്ല, മത്സരിക്കുന്ന കാര്യം തീരുമാനിക്കുന്നതിന് മുമ്പേ പലരും കാഹളം മുഴക്കുകയാണ്. ഇത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി കൈനീട്ടം നൽകിയതിന് ആരും തനിക്ക് വോട്ട് തരേണ്ടെന്നും പറഞ്ഞു. കേരളത്തിലെ എല്ലാ വാദ്യ-മേള കലാകാരന്മാരുടെയും കൺസോർട്യമുണ്ടാക്കിയാൽ ഒരു കോടി രൂപ സംഭാവന ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചു.

പെരുവനം കുട്ടൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, കേളത്ത് അരവിന്ദാക്ഷ മാരാർ എന്നിവർ ചേർന്ന് സുരേഷ് ഗോപിയെ ഷാൾ അണിയിച്ചു. പരയ്ക്കാട് തങ്കപ്പൻ മാരാർ, പെരുവനം സതീശൻ, ചെറുശേരി കുട്ടൻ മാരാർ, കക്കാട് രാജപ്പൻ മാരാർ, തിച്ചൂർ മോഹനൻ, വെളിത്തിരുത്തി ഉണ്ണി, പെരുവനം ഹരിദാസ്, വെളപ്പായ നന്ദൻ, ഏഷ്യാഡ് ശശി, കൊമ്പത്ത് അനിൽ, കെ.കെ. അനീഷ്‌കുമാർ, രവികുമാർ ഉപ്പത്ത്, രഘുനാഥ് സി. മേനോൻ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor suresh gopi
News Summary - Suresh Gopi offer help to percussionists
Next Story