Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതീരദേശത്ത്...

തീരദേശത്ത് വീണ്ടും സ്പിരിറ്റ് വേട്ട

text_fields
bookmark_border
തീരദേശത്ത് വീണ്ടും സ്പിരിറ്റ് വേട്ട
cancel
camera_alt

തൃത്തല്ലൂരിൽ ആൾതാമസമില്ലാത്ത വീട്ടിൽനിന്ന് എക്സൈസ് സംഘം പിടിച്ചെടുത്ത സ്പിരിറ്റ്

വാടാനപ്പള്ളി: തീരദേശത്ത് വീണ്ടും സ്പിരിറ്റ് വേട്ട. തൃത്തല്ലൂരിൽ ആളില്ലാത്ത വീട്ടിൽനിന്ന് 595 ലിറ്റർ പിടികൂടി. 17 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് വാടാനപ്പള്ളി എക്സൈസ് സി.ഐ സി.എച്ച്. ഹരികുമാറും വാടാനപ്പള്ളി റേഞ്ച് പാർട്ടിയും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്ഥിരതാമസമില്ലാത്ത വീട്ടിൽനിന്ന് സ്പിരിറ്റ് കണ്ടെത്തിയത്.

പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് സി.ഐ പറഞ്ഞു. പ്രിവന്‍റിവ് ഓഫിസർമാരായ എ. സന്തോഷ്, ടി. ടോണി വർഗീസ്, എം.എ. സിദ്ധാർഥൻ, സിവിൽ എക്സൈസ് ഓഫിസർമാരായ അനീഷ് ഇ. പോൾ, ആർ. രതീഷ് കുമാർ, വനിത സിവിൽ എക്സൈസ് ഓഫിസർ കെ.എൻ. നീതു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആലപ്പാട് പുറത്തൂരിൽനിന്ന് 1065 ലിറ്റർ സ്പിരിറ്റ് അന്തിക്കാട് പൊലീസ് പിടികൂടിയിരുന്നു. കള്ള് ഇറക്കുന്ന തൊഴിലാളി ഷാജിയുടെ വീട്ടിലെ തൊഴുത്തിൽനിന്നാണ് സ്പിരിറ്റ് ശേഖരം പിടികൂടിയത്. തീരദേശത്തേക്ക് സ്പിരിറ്റ് ഒഴുകുകയാണ്. വീര്യം കൂട്ടാൻ കള്ളിൽ കലർത്താനാണ് സ്പിരിറ്റ് സൂക്ഷിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. വ്യാജ കള്ള് തടയാനും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചാഴൂരിൽനിന്ന് അനധികൃത കള്ളും പിടിച്ചെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beachSpiritvadanappally
News Summary - Spirit hunting on the beach again
Next Story