Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപറവട്ടാനി...

പറവട്ടാനി കൊലപാതകം: മുങ്ങൽ വിദഗ്ധരെത്തിയിട്ടും ആയുധം കിട്ടിയില്ല

text_fields
bookmark_border
പറവട്ടാനി കൊലപാതകം: മുങ്ങൽ വിദഗ്ധരെത്തിയിട്ടും ആയുധം കിട്ടിയില്ല
cancel
camera_alt

ഷെമീര്‍


തൃശൂർ: പറവട്ടാനിയില്‍ ക്രിമിനല്‍ കേസിലെ പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആയുധങ്ങൾക്കായുള്ള പൊലീസിെൻറ തിരച്ചിൽ വിഫലം. പ്രതികൾ ആയുധം കളഞ്ഞതായി അറിയിച്ച വിയ്യൂർ പാലത്തിന് താഴെ തോട്ടിൽ മണിക്കൂറുകളോളം തിരച്ചിൽ നടത്തി. തൃശൂർ അഗ്നിരക്ഷ സേനയിലെ സ്കൂബാ വിഭാഗത്തിലെ വിദഗ്ധരെയടക്കം എത്തിച്ചായിരുന്നു മുങ്ങിത്തിരച്ചിൽ. പാലത്തിന് മുകളിൽനിന്ന് ആയുധം തോട്ടിലേക്ക് വലിച്ചെറിഞ്ഞതായി പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നു.

തോട്ടിൽ നല്ല നീരൊഴുക്കുള്ളതിനാൽ ആയുധങ്ങൾ എറിഞ്ഞെങ്കിലും അൽപം മാറിക്കിടക്കാമെന്നല്ലാതെ ഒഴുകിപോകാൻ സാധ്യതയില്ലെന്നാണ് പറയുന്നത്. ആയുധങ്ങൾ കിട്ടാതായ സാഹചര്യത്തിൽ കബളിപ്പിക്കുകയായിരുന്നോ എന്നും സംശയിക്കുന്നുണ്ട്. ഇക്കഴിഞ്ഞ 22ന് വൈകീട്ട് മൂന്നോടെയാണ് പറവട്ടാനിയിൽ മത്സ‍്യവിൽപനക്കാരനായ തിരുവാണിക്കാവ് കരിപ്പാകുളം െഷമീറിനെ (39) ഓട്ടോറിക്ഷയിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ അടുത്ത ദിവസം ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ വിയ്യൂരിന് സമീപം കോലഴിയിൽനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെടുത്തിരുന്നു.

ഗൂഢാലോചന നടത്തിയ രണ്ടുപേരെയും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളെയും തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ നേരിട്ട് പങ്കാളിയായ തിരുവാണിക്കാവ് പാരിക്കുന്ന് സാലിക്കിനെയെത്തിച്ചാണ് ആയുധങ്ങൾക്ക് വേണ്ടിയുള്ള പൊലീസിെൻറ തിരച്ചിൽ നടക്കുന്നത്. ഇയാളെ വീണ്ടും വിശദമായ ചോദ്യം ചെയ്യലിനുശേഷം തിരച്ചിൽ തുടരുമെന്ന് പൊലീസ് അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shameer murder
News Summary - shameer murder
Next Story