സെൻസർ സാനിറ്റൈസർ മെഷീനുമായി ആറാം ക്ലാസുകാരൻ
text_fieldsഗുരുവായൂര്‍: കൈനീട്ടിയാൽ സാനിറ്റൈസർ പുറത്തുവരുന്ന യന്ത്രവുമായി ആറാം ക്ലാസുകാരൻ. തിരുവെങ്കിടം വെള്ളറ ഷാജെൻറയും ബീനയുടെയും മകൻ ഷാരോണാണ് കൈനീട്ടിയാൽ ഉടൻ സാനിറ്റൈസർ ലഭിക്കുന്ന കൊച്ചുയന്ത്രം ഉണ്ടാക്കിയത്. സെൻസർ ഘടിപ്പിച്ച സംവിധാനത്തിന് വെറും 503 രൂപയാണ് ചെലവായതെന്ന് ഷാരോൺ പറഞ്ഞു.
സെൻസറും സാനിറ്റൈസർ ഒഴിച്ചുവെക്കുന്ന പാത്രത്തിൽ വേണ്ട മോട്ടോറും ഓൺലൈനിലൂടെ വാങ്ങി. ചെറിയ കഷണം വയറും വാട്ടർ ട്യൂബും സാനിറ്റൈസർ ഒഴിച്ചുവെക്കാനുള്ള പാത്രവും മാത്രമാണ് മറ്റ് അസംസ്കൃത വസ്തുക്കൾ. സോൾഡറിങ്ങിനും മറ്റും പിതാവ് ഷാജെൻറ സഹായം ലഭിച്ചുവെന്ന് ഷാരോൺ പറഞ്ഞു. കൈകൊണ്ട് അമർത്തുകയോ, കാലുകൊണ്ട് ചവിട്ടുകയോ വേണ്ട എന്ന സുരക്ഷിതത്വവുമുണ്ട്. നേരത്തെ ഇതുപോലെ പുല്ലുവെട്ടിയന്ത്രവും ഈ കൊച്ചുശാസ്ത്രജ്ഞൻ നിർമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.