മുന്നറിയിപ്പില്ലാതെ സ്ഥാപിച്ച ഹമ്പ്; യുവതിയുടെയും വയോധികെൻറയും ൈകകാലുകൾ ഒടിഞ്ഞു
text_fieldsപരിക്കേറ്റ സുരേഖയും വർഗീസും
തൃശൂർ: മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാതയിൽ മുന്നറിയിപ്പില്ലാതെ സ്ഥാപിച്ച ഹമ്പ് യാത്രക്കാരുടെ ജീവൻ അപായത്തിലാക്കുന്നു. രണ്ട് ദിവസങ്ങളിലായി യുവതിക്കും വയോധികനും പരിക്കേറ്റു. മണ്ണുത്തി മുല്ലക്കര ഡോൺബോസ്കോ സ്കൂളിെൻറ മുന്നിലെ സർവിസ് റോഡിലാണ് ട്രാഫിക് സുരക്ഷ വരകളോ റിഫ്ലക്ടറോ സ്ഥാപിക്കാതെ ഹമ്പ് സ്ഥാപിച്ചത്.
ആഴ്ചകൾക്ക് മുമ്പാണ് സർവിസ് റോഡിലെ കുഴികൾ നികത്തി കുറച്ചുഭാഗം റീ ടാറിങ് നടത്തിയത്. പിന്നാലെ മുന്നറിയിപ്പുകളൊന്നുമില്ലാതെ ഹമ്പുകളും സ്ഥാപിച്ചു. മുളയം പച്ചേരി വീട്ടിൽ രാജേഷും ഭാര്യയും ബൈക്കിൽ വരുന്നതിനിടെ ഹമ്പിൽ ചാടി രാജേഷിെൻറ ഭാര്യ സുരേഖ (35) റോഡിലേക്ക് തെറിച്ചു വീണ് കാലൊടിഞ്ഞും കൈകൾ മുറിഞ്ഞും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വൈകീട്ട് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. കഴിഞ്ഞദിവസം രാത്രി ജോലി കഴിഞ്ഞ് മകനോടൊപ്പം ബൈക്കിൽ വന്നിരുന്ന ചിറക്കേകാരൻ വർഗീസിെൻറ ഹമ്പിൽ ചാടി തെറിച്ചുവീണ് കൈകൾ ഒടിഞ്ഞിരുന്നു. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ തലക്ക് പരിക്കേറ്റില്ല. ദേശീയപാത അതോറിറ്റിയും കരാർ കമ്പനിക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നേർകാഴ്ച അസോസിേയഷൻ ഡയറക്ടർ പി.ബി. സതീഷ് തൃശൂർ ഡി.ഐ.ജിക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

