Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightPavarattychevron_rightസ്ത്രീയുടെ മരണം...

സ്ത്രീയുടെ മരണം ബന്ധുക്കൾ അറിഞ്ഞത് ഭക്ഷണ സാധനം പൊതിഞ്ഞ് കൊണ്ടുവന്ന പത്രത്തിൽ വാർത്ത കണ്ട്

text_fields
bookmark_border
സ്ത്രീയുടെ മരണം ബന്ധുക്കൾ അറിഞ്ഞത് ഭക്ഷണ സാധനം പൊതിഞ്ഞ് കൊണ്ടുവന്ന പത്രത്തിൽ വാർത്ത കണ്ട്
cancel

പാവറട്ടി: സാമൂഹികക്ഷേമ വകുപ്പ് സംരക്ഷണത്തിനായി ഏറ്റെടുത്ത സ്ത്രീ മരിച്ചത് ബന്ധുക്കൾ അറിഞ്ഞത് 15 ദിവസത്തിന് ശേഷം. ഭക്ഷണ സാധനം പൊതിഞ്ഞ് കൊണ്ടുവന്ന പത്രത്തിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ അജ്ഞാത മൃതദേഹം സംബന്ധിച്ച ചിത്രവും വാർത്തയും ശ്രദ്ധയിൽപെട്ട ബന്ധു പഞ്ചായത്ത് അധികൃതരെ അറിയിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

കോവിഡ് രോഗിയായിരുന്ന മുണ്ടന്തറ കണ്ടുവിെൻറ മകൾ ഗീതയെ (55) കഴിഞ്ഞ ജൂലൈ 30നാണ് കാലിലെ വ്രണത്തിൽ പുഴുവരിച്ച് അവശയായി എളവള്ളി ഉല്ലാസ് നഗറിലെ റോഡിൽ കെണ്ടത്തിയത്. ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്താൻ പഞ്ചായത്തിെൻറ നേതൃത്വത്തിൽ സാമൂഹിക നീതി വകുപ്പ് ഇവരെ ഏറ്റെടുത്ത് കൊണ്ടുപോവുകയായിരുന്നു. സെപ്റ്റംബർ 22നാണ് ഗീത മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. മൃതദേഹം വ്യാഴാഴ്ച ബന്ധുക്കൾ ഏറ്റെടുത്ത് എളവള്ളിയിൽ സംസ്കരിച്ചു.

സംഭവത്തിൽ മെഡിക്കൽ കോളജിനും പഞ്ചായത്തിനും സാമൂഹിക നീതി വകുപ്പിനും ഗുരുതര വീഴ്ച സംഭവിച്ചെന്നാരോപിച്ച് എളവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമരം ആരംഭിച്ചു. വിശദ അേന്വഷണം ആവശ്യപ്പെട്ട് മണ്ഡലം പ്രസിഡൻറ് സി.ജെ. സ്റ്റാൻലി മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും ജില്ല മെഡിക്കൽ ഓഫിസർക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social Welfare Departmentdeath
News Summary - Relatives learned of the woman's death 15 days after she was taken over by the Social Welfare Department
Next Story