Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുത്തൻചിറ...

പുത്തൻചിറ വില്ലേജിൽ കരമടക്കാൻ ഓൺലൈൻ സംവിധാനം

text_fields
bookmark_border
പുത്തൻചിറ വില്ലേജിൽ കരമടക്കാൻ ഓൺലൈൻ സംവിധാനം
cancel

പുത്തൻചിറ: ജില്ലയിലെ ഏറ്റവും വലിയ വില്ലേജായ പുത്തൻചിറയിലെ വില്ലേജ് ഓഫിസിൽ ഓൺലൈനായി കരമടക്കുന്ന സംവിധാനം നിലവിൽവന്നു. വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ നിർദേശപ്രകാരമാണ് നടപടി. കഴിഞ്ഞദിവസം മുതൽ വില്ലേജ് നിവാസികൾ ഭൂനികുതി ഓൺലൈനായി അടച്ചു തുടങ്ങി. ജനങ്ങളുടെ ഏറെക്കാലത്തെ പ്രതിസന്ധിക്കാണ് ഇതോടെ വിരാമമായത്.

പഴയ തിരുവിതാംകൂർ രീതി പിന്തുടർന്നിരുന്ന വില്ലേജ് ഓഫിസിൽ ഭൂനികുതി അടക്കുന്നതൊഴികെയുള്ള സൗകര്യങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമായിരുന്നു. എന്നാൽ, വില്ലേജിലെ ബി.ടി.ആർ രജിസ്റ്റർ പൂർണമല്ലാത്തതിനാൽ നികുതി അടക്കൽ, പോക്കുവരവ്, ലൊക്കേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ സ്ഥലവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഓൺലൈനായി ലഭ്യമായിരുന്നില്ല.

1985ൽ പുത്തൻചിറ മങ്കിടി എന്ന സ്ഥലത്ത് പ്രവർത്തനമാരംഭിച്ച വില്ലേജ് ഓഫിസ് 2008ൽ മാണിയങ്കാവിലേക്ക് മാറ്റി. ആളൂര്‍ ഗ്രാമപഞ്ചായത്തിെൻറ അതിര്‍ത്തിയായ കിഴക്കുംമുറി മുതല്‍ കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയുടെ അതിര്‍ത്തിയായ പുലയന്‍തുരുത്തുവരെ 22.29 ചതുരശ്ര കിലോമീറ്ററിലാണ് ഇത് വ്യാപിച്ചുകിടക്കുന്നത്. തിരുക്കൊച്ചിയുടെ ഭാഗമായിരുന്ന പുത്തന്‍ചിറയുടെ പല രേഖകളും ഉണ്ടായിരുന്നത് എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലായിരുന്നു. പിന്നീടാണ് മുകുന്ദപുരം താലൂക്കിെൻറ കീഴില്‍ വന്നത്. 461 സർവേ നമ്പറുകളിലും ആയിരത്തിലധികം വരുന്ന അതിെൻറ സബ് ഡിവിഷനുകളിലുമായി പതിനായിരത്തിലധികം തണ്ടപ്പേരുകളിലുള്ളവരാണ് പുത്തന്‍ചിറ വില്ലേജില്‍ ഭൂനികുതി അടക്കാനുള്ളത്. പുത്തൻചിറ പഞ്ചായത്തിലെ 15 വാർഡുകളിലായി 5800 കുടുംബങ്ങൾക്ക് സേവനത്തിന് ഒരു വില്ലേജ് ഓഫിസ് മാത്രമാണ് പ്രവർത്തിക്കുന്നത്.

തിരുവിതാംകൂറിെൻറ ഭാഗമായിരുന്ന വില്ലേജിൽ സമീപ പഞ്ചായത്തുകളിൽനിന്ന് വ്യത്യസ്തമായി സർവേ നമ്പറുകളിലും മാറ്റമുണ്ട്. ഇപ്പോൾ വില്ലേജ് ഓഫിസർ ബിജുമോെൻറ നേതൃത്വത്തിൽ ബി.ടി.ആർ രജിസ്റ്റർ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിനായി േഡറ്റ എൻട്രി ഓപറേറ്ററെയും നിയമിച്ചിട്ടുണ്ട്. നാലോ അഞ്ചോ മാസത്തിനകം ഇത് പൂർത്തീകരിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Puthenchira Village
News Summary - online system for paying taxes at Puthenchira Village
Next Story