കിടപ്പാടമില്ല: പ്ലാവിൻമുറിയിലെ പീടികത്തിണ്ണയിൽ അന്തിയുറങ്ങി വയോധികൻ
text_fieldsമാള: വീട്ടിലേക്കുള്ള വഴി നിഷേധിച്ചതിനെ തുടർന്ന് വയോധികൻ തെരുവിൽ. പൊയ്യ പഞ്ചായത്ത് നാലാം വാർഡ് മാള പള്ളിപ്പുറം എറുകാട്ടുപറമ്പിൽ രാജനാണ് (67) കിടപ്പാടമില്ലാതെ പ്ലാവിൻമുറിയിലെ പീടികത്തിണ്ണയിൽ അന്തിയുറങ്ങുന്നത്. വർഷങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയിൽ നിന്ന് നാല് സെൻറ് ഭൂമി വില കൊടുത്തു വാങ്ങിയിരുന്നു.
ഇവിടെ െവച്ചുകെട്ടിയ ഷെഡിലാണ് രാജൻ ഭാര്യ ഉഷയോടൊപ്പം താമസിച്ചിരുന്നത്. ഏക മകളെ നേരത്തേ വിവാഹം കഴിച്ചയച്ചിരുന്നു. രാജൻ ഉഷയെ സഹോദരെൻറ വീട്ടിലാക്കി എറണാകുളം ഇടപ്പിള്ളിയിൽ ജോലിക്കായി പോയി. മാസങ്ങൾക്കു ശേഷം തിരിച്ചുവന്നപ്പോൾ വീട്ടിലേക്കുള്ള വഴി അടച്ചതായി കണ്ടു.
ഇവിടെ മതിൽ നിർമിച്ചിട്ടുണ്ട്. ഭൂ ഉടമയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പഞ്ചായത്ത് അംഗത്തിനെ കണ്ട് പറഞ്ഞിരുന്നു. ഇതിനു ശേഷം പരാതി നൽകി. 2020ൽ നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ല.
ഇതിനിടെ താമസിച്ചിരുന്ന ഷെഡ് നശിച്ചുപോയി. വീട് സ്വപ്നം കണ്ട വയോദമ്പതികൾക്ക് സ്വന്തം ഭൂമിയിലേക്ക് പോലും കടക്കാനാവാതെ വന്നു. ഭാര്യ ഉഷ ഇപ്പോൾ സഹോദരിയുടെ വീട്ടിലാണ്. രാജൻ തെരുവിലും. അധികൃതരുടെ മൂക്കിൻതുമ്പിനു കീഴിൽ നടന്ന അനീതിക്കെതിരെ ചെറുവിരൽ അനക്കിയിെല്ലന്ന് രാജൻ പറയുന്നു. റവന്യൂ വകുപ്പ് അധികൃതരെ പലവട്ടം സമീപിച്ചിരുന്നുവെന്നും ഈ വയോധികൻ പറഞ്ഞു.
കോവിഡ് സേവനത്തിനിറങ്ങിയ ആർ.ആർ.ടി വളൻറിയർമാർ നൽകുന്ന ഭക്ഷണമാണ് ജീവൻ നിലനിർത്തുന്നത്. പ്ലാവിൻമുറിയിലെ വ്യാപാരികളുടെ കരുണയും ഈ വയോധികന് തുണയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.