Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകണ്ടശ്ശാംകടവിലെ...

കണ്ടശ്ശാംകടവിലെ കൂട്ട ആത്മഹത്യ: മരുമകൾക്കും കൗൺസലിങ് ഓഫിസർക്കുമെതിരെ പ്രേരണാകുറ്റം ചുമത്തണമെന്ന്

text_fields
bookmark_border
കണ്ടശ്ശാംകടവിലെ കൂട്ട ആത്മഹത്യ: മരുമകൾക്കും  കൗൺസലിങ് ഓഫിസർക്കുമെതിരെ പ്രേരണാകുറ്റം ചുമത്തണമെന്ന്
cancel

കണ്ടശ്ശാംകടവ്: മാമ്പുള്ളിയിൽ വയോദമ്പതികളും മകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ മകെൻറ ഭാര്യക്കും കൗൺസലിങ് ഓഫിസർക്കെതിരെയും ആത്മഹത്യ പ്രേരണാകുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് പരാതി.

കേരള മെൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് അജിത്ത്കുമാറാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് മാമ്പുള്ളി കോരത്ത് കുടുംബ ക്ഷേത്രത്തിനു സമീപം കോരത്ത് പരേതനായ ഉണ്ണീരിക്കുട്ടിയുടെ മകൻ ഗോപാലൻ (73), ഭാര്യ മല്ലിക (65), മകൻ റിജോയ് (40) എന്നിവരെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഗാർഹികപീഡന നിരോധന നിയമപ്രകാരം റിജോയുെട ഭാര്യ നൽകിയ പരാതിയിൽ നടപടികൾ തുടങ്ങിയിരുന്നു.

ഇതിനായി കൗൺസലിങ്ങിന് നിയോഗിച്ച ഓഫിസറുെട ഭീഷണിയിൽ റിജോയ് മാനസികമായി തളർന്നിരുന്നതായും മകെൻറ ഭാര്യ മറ്റുള്ളവരോട് തെറ്റായ കാര്യങ്ങൾ പറയുകയായിരുന്നുെവന്നും പൊതുജനങ്ങൾ അറിയാൻ എന്ന പേരിൽ ഗോപാലൻ എഴുതിയതെന്ന് കരുതുന്ന കത്തിൽ പറയുന്നതായും പരാതിയിലുണ്ട്.

കത്തുകളുടെ പകർപ്പുൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideThrissur News
News Summary - Mass suicide in Kandashamkadavu: complaint against daughter-in-law and counseling officer
Next Story