Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൈകോർക്കാം, ബാബുവിന്റെ...

കൈകോർക്കാം, ബാബുവിന്റെ ജീവൻ രക്ഷിക്കാൻ

text_fields
bookmark_border
babu
cancel
camera_alt

ബാബു

അന്തിക്കാട്: രോഗബാധിതയായി ആശുപത്രിയിൽ കഴിയുന്ന അമ്മയെ കണ്ട് മടങ്ങുമ്പോഴാണ് ബാബുവിന്‍റെ ജീവിതം നിശ്ചലമാക്കിയ അപകടം നടന്നത്. കഴിഞ്ഞ മാർച്ച് 31ന് പുള്ള് പാടത്തായിരുന്നു വാഹനാപകടം. ഇപ്പോൾ കഴുത്തിന് താഴെ തളർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലാണ് പെരിങ്ങോട്ടുകര കിഴക്കുംമുറി വെള്ളാനി രാമുവിന്റെ മകൻ വി.ആർ. ബാബു (40). അപകടത്തിൽ പുറം പൊട്ടി വലിയ ദ്വാരം രൂപപ്പെട്ടു.

ഇവിടെ പ്ലാസ്റ്റിക് സർജറി നടത്തിയശേഷമേ ബാബുവിന്റെ ജീവൻ രക്ഷിക്കാനുള്ള ചികിത്സ തുടങ്ങാനാകൂ. രണ്ടും ഏറെ ചെലവേറിയതാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ബാബുവിന്റെ സഹോദരൻ വൃക്ക സംബന്ധമായ അസുഖം കാരണം ഡയാലിസിസ് ചെയ്തുവരുകയാണ്. മാതാപിതാക്കൾ നഷ്ടപ്പെട്ടതിനാൽ സഹോദരങ്ങളുടെ സഹായത്താലാണ് ചികിത്സ മുന്നോട്ട് പോയിരുന്നത്. ഇപ്പോൾ ആശുപത്രി ബിൽ അടക്കാൻപോലും കഴിയാത്ത അവസ്ഥയാണ്.

ബാബുവിനെ സഹായിക്കാൻ വാർഡ് അംഗം ഷീജ സദാനന്ദൻ (9846424499) ചെയർമാനും പ്രേംദാസ് വെങ്ങാലി (8547238130) കൺവീനറും പ്രകാശൻ കണ്ടങ്ങത്ത് (9895353671) ട്രഷററുമായി ചികിത്സസഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. കനറാ ബാങ്ക് പെരിങ്ങോട്ടുകര ശാഖയിൽ അക്കൗണ്ടും തുടങ്ങി. അക്കൗണ്ട് നമ്പർ: 11013455 2169. ഐ.എഫ്.എസ് കോഡ്: CNRB 000 5507. എം.ഐ.സി.ആർ കോഡ്: 6800 15453.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BabuTreatmentFinancial helpThrissur news
News Summary - Let's join hands to save Babu's life
Next Story