വൈദ്യുതി കുടിശ്ശിക: കുന്നംകുളം നഗരസഭ കംഫർട്ട് സ്റ്റേഷന്റെ ഫ്യൂസ് ഊരി
text_fieldsകുന്നംകുളം: വൈദ്യുതി കുടിശ്ശിക അടക്കാത്തതിനാൽ കുന്നംകുളം നഗരസഭയുടെ പഴയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കംഫർട്ട് സ്റ്റേഷനിലെ ഫ്യൂസ് കെ.എസ്.ഇ.ബി അധികൃതർ ഊരി. ഇതോടെ കംഫർട്ട് സ്റ്റേഷൻ പ്രവർത്തനം താൽക്കാലികമായി തടസ്സപ്പെടുകയും ഇരുട്ടിലാവുകയും ചെയ്തു.
ഫ്യൂസ് തിരികെ സ്ഥാപിക്കാൻ ആരെ ബന്ധപ്പെടണമെന്നറിയാത്ത അവസ്ഥയിലായിരുന്നു പുതിയ കരാറുകാരുടെ തൊഴിലാളികൾ. സംഭവം വിവാദമായതോടെ നഗരസഭ ജനപ്രതിനിധികളുടെ ഇടപെടലിൽ പണം അടച്ച് മുഖം രക്ഷിച്ചു. ഉദ്യോഗസ്ഥ വീഴ്ചയാണെന്ന് പറഞ്ഞ് ഭരണ സമിതി അംഗങ്ങൾ കൈയൊഴിഞ്ഞു. ജനുവരി ഒന്നുമുതൽ പുതിയ കരാറുകാരാണ് കംഫർട്ട് സ്റ്റേഷൻ പിരിവ് നടത്തുന്നത്. സമീപത്തെ നഗരസഭ കെട്ടിടങ്ങളിൽ ശുചിമുറികൾ ഉപയോഗശൂന്യമായി കിടക്കുന്നതിനാൽ ഈ കെട്ടിടങ്ങളിലെ ജീവനക്കാർക്കും കച്ചവടക്കാർക്കും പൊതു ജനങ്ങൾക്കും ആശ്രയമാണ് ഈ ശൗചാലയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.