Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightകൗതുകമായി...

കൗതുകമായി പള്ളിമുറ്റത്തെ 'സ്ഥാനാർഥി സംഗമം'

text_fields
bookmark_border
kodungallur candidates
cancel
camera_alt

കൊടുങ്ങല്ലൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.പി. ജാക്സണും എൽ.ഡി.എഫ് സ്ഥാനാർഥി വി.ആർ. സുനിൽ കുമാറും കണ്ടുമുട്ടിയപ്പോൾ

മാള: ജാക്സേട്ടാ.... എതിരാളികളെ പോലും അതിശയിപ്പിച്ച് സുനിൽകുമാറിന്‍റെ വിളി. കൊടുങ്ങല്ലൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.പി. ജാക്സണെയാണ് എൽ.ഡി.എഫ് സ്ഥാനാർഥി വി.ആർ. സുനിൽകുമാർ നീട്ടി വിളിച്ചത്. മണ്ഡലത്തിലെ മുഖ്യ എതിരാളികൾ പരസ്പരം കൈ കൊടുത്ത് ചേർന്നു നിന്ന കാഴ്ച കണ്ട് പലരും കൈയടിച്ചു.

കൊടുങ്ങല്ലൂർ എം.എൽ.എയും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ അഡ്വ. വി.ആർ. സുനിൽകുമാർ തിങ്കളാഴ്ച രാവിലെ കോഴിക്കോട് രൂപത മെത്രാനും മാള പള്ളിപ്പുറം ഇടവകക്കാരനുമായ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിെൻറ റൂബി ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ മാള പള്ളിപ്പുറം ദേവാലയത്തിൽ എത്തിയതായിരുന്നു. ഇതിനിടെ യു.ഡി.എഫ് സ്ഥാനാർഥി എം.പി. ജാക്സണും അവിടെ എത്തി.

പരസ്പരം കുശലാന്വേഷണം നടത്തിയാണ് ഇരുവരും പിരിഞ്ഞത്. സൗഹൃദങ്ങൾക്ക് എന്നും വില കൊടുക്കുന്ന വ്യക്തിയാണ് സുനിൽ കുമാറെന്ന് ജാക്സൺ പറഞ്ഞു. ജാക്സൺ തന്‍റെ ജ്യേഷ്ഠ സഹോദരന് തുല്യമാണെന്ന് സുനിൽ കുമാറും പ്രതികരിച്ചു. പള്ളി മുറ്റത്തെ ഇവരുടെ കൂടിക്കാഴ്ച നാട്ടുകാർക്ക് കൗതുക കാഴ്ചയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFLDFassembly election 2021kodungallur candidates
News Summary - LDF Candidate VR Sunil kumar and UDF Candidate MP Jackson met in church yard
Next Story