Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightപരിമിതികളെ...

പരിമിതികളെ പിന്നിലാക്കി ബിന്ദു നേടിയത് ഇരട്ട വിജയം

text_fields
bookmark_border
പരിമിതികളെ പിന്നിലാക്കി ബിന്ദു നേടിയത് ഇരട്ട വിജയം
cancel

കൊടുങ്ങല്ലൂർ: ശാരീരിക പരിമിതികളെ പിന്നിലാക്കി ബിന്ദു നേടിയ ഇരട്ട വിജയത്തിന് തിളക്കമേറെ. രാജഗിരിയിൽ നടന്ന ഭിന്നശേഷിക്കാർക്കായുള്ള പതിനൊന്നാമത് പാരാ അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ഇരട്ട വിജയം നേടിയ ബിന്ദു കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശിനിയാണ്. ബിന്ദു തൃശൂർ ജില്ലയെ പ്രതിനിധീകരിച്ചാണ് സംസ്ഥാന തല ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.

നൂറ് മീറ്റർ വീൽചെയർ റേസിൽ ഒന്നാം സ്ഥാനവും ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനവുമാണ് കരസ്ഥമാക്കിയത്. വീൽചെയർ ബാസ്ക്കറ്റ് ബാളിൽ പരിശീലനം നേടി വരുന്നതിനിടയിലാണ് അത്ലറ്റിക്സ് ഇനങ്ങളിലും ചുവട് വെച്ചത്.

ഇനി ദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് ബിന്ദു. കടലാസ് പേനകൾ, കരകൗശല വസ്തുക്കൾ എന്നിവ നിർമിക്കുന്നതിലും മികവ് പ്രകടമാക്കുന്ന ഈ പെൺകുട്ടി എടവിലങ്ങ് കാര ബീച്ച് റോഡിൽ പരേതനായ കൈതക്കാട്ട് കേശവന്‍റെയും നാരായണിയുടെയും മകളാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Victory
News Summary - Bindu achieving victory in limitations
Next Story