ഇരിങ്ങാലക്കുട: യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 32ാം വാര്‍ഡില്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സി.പി.എം പ്രവര്‍ത്തകെൻറ വീട്ടുമുറ്റത്ത് പടക്കം പൊട്ടിക്കുകയും അക്രമം നടത്തുകയും ചെയ്തതായി പരാതി.
ആക്രമണത്തില്‍ കൂത്തുപറമ്പ് വാട്ടര്‍ടാങ്കിന് സമീപം താമസിക്കുന്ന താഴഞ്ഞുപറമ്പില് പ്രവീണിന് പരിക്കേറ്റ് ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സി.പി.എം പ്രവര്‍ത്തകനായ പ്രവീണിെൻറ വീട്ടുമുറ്റത്ത് ഇരിങ്ങാലക്കുട നഗരസഭ 32ാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം സംഘടിപ്പിച്ചതിലും യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫ് ഈ വാര്‍ഡ് പിടിച്ചെടുക്കുകയും ചെയ്തതിലുമുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് എല്‍.ഡി.എഫ് മുനിസിപ്പല്‍ കമ്മിറ്റി ആരോപിച്ചു.
സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എല്‍.ഡി.എഫ് മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഉല്ലാസ് കളക്കാട്, അഡ്വ. രാജേഷ് മ്പാന്‍, എം.ബി. രാജു, ഡോ. കെ.പി. ജോര്‍ജ്, ടി.കെ. വർഗീസ്, കെ.കെ. ബാബു, രാജു പാലത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു.