Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightകോടതിയിൽനിന്ന്...

കോടതിയിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി അറസ്റ്റിൽ

text_fields
bookmark_border
കോടതിയിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി അറസ്റ്റിൽ
cancel

ഇരിങ്ങാലക്കുട: ജില്ല കോടതിയിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചയാളെ കൊടുങ്ങല്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. അഴീക്കോട് ജെട്ടിക്കടുത്ത് മണപ്പുറത്ത് വീട്ടിൽ മുഹമ്മദ് ഷഹീറിനെയാണ് (37) സൈബർ ക്രൈം സി.ഐ പി.കെ. പത്മരാജൻ, ഇരിങ്ങാലക്കുട സി.ഐ എസ്.പി. സുധീരൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

സെപ്റ്റംബർ 24നാണ് കേസിനാസ്പദമായ സംഭവം. ജില്ല കോടതിയിലെ ജീവനക്കാരി ജഡ്ജിയുടെ ചേംബറിന് മുൻവശം വെച്ചിരുന്ന ഫോണാണ് പ്രതി മോഷ്ടിച്ചത്. മോഷ്ടിച്ച ഉടനെ പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. വിവാഹമോചന കേസുമായി ബന്ധപ്പെട്ടാണ് പ്രതി അന്നേ ദിവസം കോടതിയിലെത്തിയത്.

ഫോൺ നഷ്ടപ്പെട്ടതിനെ തുടർന്ന് കോടതി ജീവനക്കാരി ഇരിങ്ങാലക്കുടയിലെ സൈബർ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഫോൺ കൊടുങ്ങല്ലൂർ തെക്കേ നടയിലെ മൊബൈൽ ഷോപ്പിൽ കൊടുത്ത് ഫോൺ അൺലോക്ക് ചെയ്യുകയും തുടർന്ന് ആ കടയിൽ തന്നെ 5000 രൂപക്ക് വിൽക്കുകയുമായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി അഴീക്കോട് ജെട്ടിയിൽ നിന്ന് അറസ്റ്റിലായത്. അന്വേഷണ സംഘത്തിൽ സൈബർ സ്റ്റേഷൻ എസ്.ഐ സി. ചിത്തരഞ്ജൻ, എസ്.സി.പി.ഒ എ.കെ. മനോജ്, സൈബർ വിദഗ്ധരായ സി.കെ. ഷനൂഹ്, കെ.എ. ഹസീബ് എന്നിവരാണ് ഉണ്ടായിരുന്നത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile phonestealing
News Summary - Arrested for stealing a mobile phone from a court
Next Story