Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകണ്ണില്ലാത്ത ക്രൂരത;...

കണ്ണില്ലാത്ത ക്രൂരത; വരന്തരപ്പിള്ളിയില്‍ യുവാവ് ആറ് ആട്ടിന്‍കുട്ടികളെ തല്ലിക്കൊന്നു

text_fields
bookmark_border
lambs beaten to death
cancel
camera_alt

ഉമഷ് ഹസ്ദ, വരന്തരപ്പിള്ളിയിൽ അന്തർ സംസ്ഥാന തൊഴിലാളിയായ യുവാവ് തല്ലിക്കൊന്ന ആട്ടിൻ കുട്ടികൾ

ആമ്പല്ലൂര്‍: വരന്തരപ്പിള്ളി പിടിക്കപറമ്പില്‍ ഫാമില്‍ അതിക്രമിച്ചുകയറിയ അന്തർ സംസ്ഥാന തൊഴിലാളിയായ യുവാവ് ആറ് ആട്ടിന്‍കുട്ടികളെ തല്ലിക്കൊന്നു. ഒരു ആട്ടിന്‍കുട്ടിക്ക് സാരമായ പരിക്കുണ്ട്. സംഭവത്തില്‍ ബിഹാര്‍ സ്വദേശി ഉമഷ് ഹസ്ദയെ (32) വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

വരാക്കര സ്വദേശി കാര്യാട്ട് സുനില്‍കുമാറിെൻറ ഉടമസ്ഥതയിലുള്ള ഫാമില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഫാമിലുണ്ടായിരുന്ന രണ്ട് ബിഹാര്‍ സ്വദേശികളായ ജീവനക്കാരെ ആക്രമിച്ച് ഓടിച്ചതിനുശേഷം ഉമഷ് ഹസ്ദ കൈക്കോട്ട് കൊണ്ട് ആട്ടിന്‍കുട്ടികളെ തല്ലിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഫാമിനോട് ചേര്‍ന്നുള്ള ഫാര്‍മസിയിലെ അലമാര, ഫര്‍ണിച്ചർ, പാത്രങ്ങള്‍, ബാത്റൂം എന്നിവ തകര്‍ക്കുകയും മരുന്നുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 50,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഫാം ഉടമ സുനില്‍കുമാര്‍ പറഞ്ഞു.

പ്രതി കഴിഞ്ഞ വര്‍ഷം ഈ ഫാമില്‍ കുറച്ചുദിവസം ജോലി ചെയ്തിരുന്നു. ഇയാള്‍ ഫാമില്‍ അതിക്രമം കാണിക്കാനുള്ള കാരണം അറിയില്ലെന്ന് സുനില്‍കുമാര്‍ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Beaten To Deathcruelty to animalsVarantharappillylambs
News Summary - In Varantharappilly, a young man beat six lambs to death
Next Story