ചായ കിട്ടാൻ വൈകിയത് ചോദ്യം ചെയ്തു; യുവതിയെ ഹോട്ടലുടമയും ഭാര്യയും മർദിച്ചെന്ന് പരാതി
text_fieldsrepresentational image
ആളൂര്‍: ചായ കുടിക്കാനെത്തിയ യുവതിയെ ഹോട്ടലുടമയും ഭാര്യയും ചേര്‍ന്ന് മർദിച്ചതായി പരാതി. ആളൂര്‍ കോന്നിപറമ്പില്‍ സിയാദിന്റെ ഭാര്യ സബീനയാണ് ആളൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. വെള്ളിയാഴ്ച രാവിലെ ഭര്‍തൃമാതാവും അയല്‍വാസിയായ മറ്റൊരു സ്ത്രീയുമൊത്താണ് ഇവർ ഹോട്ടലില്‍ കയറിയത്.
ലഘുഭക്ഷണം കഴിച്ചിട്ടും ചായ വരാന്‍ താമസിച്ചതിനെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ ഹോട്ടലുടയും ഭാര്യയും ചേര്‍ന്ന് ഷട്ടര്‍ താഴ്ത്തിയിട്ട് മർദിക്കുകയായിരുന്നെന്നാണ് സബീനയുടെ പരാതി. പരിക്കേറ്റ ഇവര്‍ ആളൂര്‍ ആരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. അതേസമയം, സബീന തങ്ങളെ മർദിച്ചതായി ഹോട്ടലുടമയും ഭാര്യയും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

