Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightഇടഞ്ഞോടിയ കൊമ്പനെ...

ഇടഞ്ഞോടിയ കൊമ്പനെ ആനപ്പന്തിയിൽനിന്ന് മാറ്റാനായില്ല

text_fields
bookmark_border
ഇടഞ്ഞോടിയ കൊമ്പനെ ആനപ്പന്തിയിൽനിന്ന് മാറ്റാനായില്ല
cancel
Listen to this Article

ഗുരുവായൂര്‍: ശനിയാഴ്ച രാത്രി ഇടഞ്ഞോടി ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ഭീതി പരത്തിയ കൊമ്പൻ ബലറാമിനെ തെക്കെ നടയിലെ ആനപ്പന്തിയിൽ നിന്ന് മാറ്റാനായില്ല. ആനയുടെ പരാക്രമത്തിനിടെ തുമ്പിക്കൈ തട്ടി പരിക്കേറ്റ ഒന്നാം പാപ്പൻ സുരേഷ് ആശുപത്രിയിലായതിനാലാണ് ആനയെ ആനത്താവളത്തിലേക്ക് കൊണ്ടുപോകാൻ കഴിയാതിരുന്നത്.

പാപ്പാൻ ഞായറാഴ്ച വൈകീട്ട് ആശുപത്രി വിട്ടു. 22 വര്‍ഷമായി ഒന്നാം പാപ്പനായ സുരേഷിനെ മാത്രമാണ് ബല്‍റാം അനുസരിക്കുക. രണ്ടാഴ്ച മുമ്പാണ് ഈ കൊമ്പനെ മദപ്പാടിൽ നിന്നഴിച്ചത്. ശനിയാഴ്ച രാത്രി ഇടഞ്ഞോടിയ ആന പാപ്പാന്മാരുടെ വിശ്രമ കേന്ദ്രം തകർത്തിരുന്നു.

ചെറിയ മരങ്ങളും കുത്തിമറിച്ചു. ആനയുടെ ദേഹത്തും ചെറിയ മുറിവുകളുണ്ടായിട്ടുണ്ട്. പരാക്രമം കാണിച്ച ആനയെ ഒരു മണിക്കൂറിന് ശേഷം രാത്രി 11.15ഓടെയാണ് തളച്ചത്. ക്ഷേത്രനടയിലെ ഭക്തർ ഒഴിഞ്ഞ ശേഷം ഞായറാഴ്ച അർധരാത്രിയോടെ ആനയെ ആനത്താവളത്തിലേക്ക് കൊണ്ടുപോകാനും അധികൃതർ ശ്രമിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:guruvayurelephant cage
News Summary - The elephant could not be removed from the elephant cage
Next Story