Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightകാർ വാടകക്ക്...

കാർ വാടകക്ക് നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കവർച്ച നടത്തിയവർ അറസ്റ്റിൽ

text_fields
bookmark_border
Two arrested
cancel
camera_alt

മുബഷിർ, മുഹമ്മദ് റഷീദ്

ഗുരുവായൂർ: കാർ വാടകക്ക് നൽകാമെന്ന് പറഞ്ഞ് എറണാകുളത്തുനിന്ന് വിളിച്ചുവരുത്തി മന്ദലാംകുന്ന് ബീച്ചിൽ കൊണ്ടുപോയി മർദിച്ച് യുവാവിൽനിന്ന് പണവും ഫോണും കവർന്ന രണ്ടുപേർ അറസ്റ്റിൽ. മന്ദലാംകുന്ന് ആലത്തേയിൽ മുബഷിർ (30), അഞ്ചങ്ങാടി പുതിയങ്ങാടി ചിന്നക്കൽ വീട്ടിൽ മുഹമ്മദ് റഷീദ് (36) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം നവംബർ 11നാണ് സംഭവം. എറണാകുളത്ത് ജോലി ചെയ്യുന്ന ഇടുക്കി അടിമാലി സ്വദേശി കടവനാപ്പുഴ അഭിജിത്തിനെയാണ് (21) കാർ വാടകക്ക് നൽകാമെന്ന് പറഞ്ഞ് പ്രതികൾ ഗുരുവായൂരിലേക്ക് വിളിച്ചുവരുത്തി മോട്ടോർ സൈക്കിളിൽ കയറ്റി മന്ദലാംകുന്ന് ബീച്ചിൽ കൊണ്ടുപോയത്.

അവിടെവെച്ച് ദേഹോപദ്രവമേൽപിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും പണവും ബാഗും കവർന്നതായാണ് പരാതി. ബാഗും ഫോണും പ്രതികളിൽനിന്ന് കണ്ടെടുത്തു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. ടെമ്പ്ൾ എസ്.ഐമാരായ ഐ.എസ്. ബാലചന്ദ്രൻ, കെ. ഗിരി, എ.എസ്.ഐ പി.എസ്. സാബു, സിവിൽ പൊലീസ് ഓഫിസർമാരായ എ. അനസുദ്ദീൻ, സി.എസ്. സജീഷ്, ടി.പി. ടോബിൻ, എം.എസ്. ഷീജ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Two arrestedrobbedThrissur Newsman attacked
News Summary - man attacked and robbed; Two arrested
Next Story